Skip to main content

اِنَّ الَّذِيْنَ اٰمَنُوْا وَهَاجَرُوْا وَجَاهَدُوْا بِاَمْوَالِهِمْ وَاَنْفُسِهِمْ فِيْ سَبِيْلِ اللّٰهِ وَالَّذِيْنَ اٰوَوْا وَّنَصَرُوْٓا اُولٰۤىِٕكَ بَعْضُهُمْ اَوْلِيَاۤءُ بَعْضٍۗ وَالَّذِيْنَ اٰمَنُوْا وَلَمْ يُهَاجِرُوْا مَا لَكُمْ مِّنْ وَّلَايَتِهِمْ مِّنْ شَيْءٍ حَتّٰى يُهَاجِرُوْاۚ وَاِنِ اسْتَنْصَرُوْكُمْ فِى الدِّيْنِ فَعَلَيْكُمُ النَّصْرُ اِلَّا عَلٰى قَوْمٍۢ بَيْنَكُمْ وَبَيْنَهُمْ مِّيْثَاقٌۗ وَاللّٰهُ بِمَا تَعْمَلُوْنَ بَصِيْرٌ  ( الأنفال: ٧٢ )

inna alladhīna āmanū
إِنَّ ٱلَّذِينَ ءَامَنُوا۟
Indeed those who believed
നിശ്ചയമായും വിശ്വസിച്ചവര്‍
wahājarū
وَهَاجَرُوا۟
and emigrated
ഹിജ്ര പോകുകയും
wajāhadū
وَجَٰهَدُوا۟
and strove hard
സമരം ചെയ്യുകയും
bi-amwālihim
بِأَمْوَٰلِهِمْ
with their wealth
തങ്ങളുടെ സ്വത്തുക്കള്‍ (ധനം) കൊണ്ടു
wa-anfusihim
وَأَنفُسِهِمْ
and their lives
തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
in (the) way (of) Allah
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
wa-alladhīna āwaw
وَٱلَّذِينَ ءَاوَوا۟
and those who gave shelter
ആശ്രയം (സങ്കേതം - അഭയം - സൗകര്യം) നല്‍കിയവരും
wanaṣarū
وَّنَصَرُوٓا۟
and helped
അവര്‍ സഹായിക്കയും ചെയ്തു
ulāika
أُو۟لَٰٓئِكَ
those
ആ കൂട്ടര്‍
baʿḍuhum
بَعْضُهُمْ
some of them
അവരില്‍ ചിലര്‍
awliyāu
أَوْلِيَآءُ
(are) allies
ബന്ധുമിത്രങ്ങളാണു
baʿḍin
بَعْضٍۚ
(of) another
ചിലരുടെ
wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
But those who believed
വിശ്വസിച്ചവരാകട്ടെ
walam yuhājirū
وَلَمْ يُهَاجِرُوا۟
and (did) not emigrate
അവര്‍ ഹിജ്ര പോയിട്ടുമില്ല (പോകുകയും ചെയ്യാത്ത)
mā lakum
مَا لَكُم
(it is) not for you
നിങ്ങള്‍ക്കില്ല
min walāyatihim
مِّن وَلَٰيَتِهِم
(of) their protection
അവരുടെ മൈത്രിബന്ധത്തില്‍ നിന്നു
min shayin
مِّن شَىْءٍ
(in) (in) anything
യാതൊന്നും
ḥattā yuhājirū
حَتَّىٰ يُهَاجِرُوا۟ۚ
until they emigrate
അവര്‍ 'ഹിജ്ര' പോകുന്നതുവരെ
wa-ini is'tanṣarūkum
وَإِنِ ٱسْتَنصَرُوكُمْ
And if they seek your help
നിങ്ങളോടവര്‍ സഹായം തേടിയെങ്കില്‍
fī l-dīni
فِى ٱلدِّينِ
in the religion
മതത്തില്‍ (മത കാര്യത്തില്‍)
faʿalaykumu
فَعَلَيْكُمُ
then upon you
എന്നാല്‍ നിങ്ങളുടെ മേലുണ്ടു (ബാധ്യത)
l-naṣru
ٱلنَّصْرُ
(is to) help them
സഹായം, സഹായിക്കല്‍
illā ʿalā qawmin
إِلَّا عَلَىٰ قَوْمٍۭ
except against a people
ഒരു ജനതയുടെമേല്‍ (എതിരില്‍ ഒഴികെ)
baynakum
بَيْنَكُمْ
between you
നിങ്ങള്‍ക്കിടയിലുണ്ട്
wabaynahum
وَبَيْنَهُم
and between them
അവര്‍ക്കിടയിലും
mīthāqun
مِّيثَٰقٌۗ
(is) a treaty
വല്ല കരാറും (ഉടമ്പടിയും)
wal-lahu
وَٱللَّهُ
And Allah
അല്ലാഹു
bimā taʿmalūna
بِمَا تَعْمَلُونَ
of what you do
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
baṣīrun
بَصِيرٌ
(is) All-Seer
കാണുന്നവനാണു

Innal lazeena aamanoo wa haajaroo wa jaahadoo bi amwaalihim wa anfusihim fee sabeelil laahi wallazeena aawaw wa nasarooo ulaaa'ika ba'duhum awliyaaa'u ba'd; wallazeena aamanoo wa lam yuhaajiroo maa lakum minw walaayatihim min shai'in hatta yuhaajiroo; wa inistan sarookum fid deeni fa'alaiku munnasru illaa 'alaa qawmim bainakum wa bainahum meesaaq; wallaahu bimaa ta'maloona Baseer (al-ʾAnfāl 8:72)

English Sahih:

Indeed, those who have believed and emigrated and fought with their wealth and lives in the cause of Allah and those who gave shelter and aided – they are allies of one another. But those who believed and did not emigrate – for you there is no support of them until they emigrate. And if they seek help of you for the religion, then you must help, except against a people between yourselves and whom is a treaty. And Allah is Seeing of what you do. (Al-Anfal [8] : 72)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സത്യവിശ്വാസം സ്വീകരിക്കുകയും അതിന്റെ പേരില്‍ നാടുവിടേണ്ടിവരികയും തങ്ങളുടെ ദേഹംകൊണ്ടും ധനംകൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരും അവര്‍ക്ക് അഭയം നല്‍കുകയും അവരെ സഹായിക്കുകയും ചെയ്തവരും പരസ്പരം ആത്മമിത്രങ്ങളാണ്. എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിയാതിരിക്കുകയും ചെയ്തവരുടെ സംരക്ഷണ ബാധ്യത നിങ്ങള്‍ക്കില്ല; അവര്‍ സ്വദേശം വെടിഞ്ഞ് വരും വരെ. അഥവാ, മതകാര്യത്തില്‍ അവര്‍ സഹായം തേടിയാല്‍ അവരെ സഹായിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അത് നിങ്ങളുമായി കരാറിലേര്‍പ്പെട്ട ഏതെങ്കിലും ജനതക്കെതിരെയാവരുത്. നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ് അല്ലാഹു. (അല്‍അന്‍ഫാല്‍ [8] : 72)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തീര്‍ച്ചയായും വിശ്വസിക്കുകയും, സ്വദേശം വെടിഞ്ഞ് പോകുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു. വിശ്വസിക്കുകയും എന്നാല്‍ സ്വദേശം വെടിഞ്ഞ് പോകാതിരിക്കുകയും ചെയ്തവരോട് അവര്‍ സ്വദേശം വെടിഞ്ഞ് പോരുന്നത് വരെ നിങ്ങള്‍ക്ക് യാതൊരു സംരക്ഷണ ബാധ്യതയുമില്ല.[1] ഇനി മതകാര്യത്തില്‍ അവര്‍ നിങ്ങളുടെ സഹായം തേടുകയാണെങ്കില്‍ സഹായിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്‌. എന്നാല്‍ നിങ്ങളുമായി കരാറില്‍ ഏര്‍പെട്ടുകഴിയുന്ന ജനതക്കെതിരെ (നിങ്ങളവരെ സഹായിക്കാന്‍) പാടില്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.

[1] നബി(ﷺ)യുടെ ഹിജ്‌റക്കും മക്കാവിജയത്തിനുമിടയില്‍ ഏത് നാട്ടില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ചവരും മദീനയിലേക്ക് 'ഹിജ്‌റ' ചെയ്യണമെന്ന് കല്‍പനയുണ്ടായിരുന്നു. അഭയാര്‍ഥികളായ മുസ്‌ലിംകളും മദീനക്കാരായ മുസ്‌ലിംകളും തമ്മില്‍ ദൃഢമായ മൈത്രീബന്ധമായിരുന്നു ഉണ്ടായിരുന്നത്. മദീനയിലെ മുസ്‌ലിംസമൂഹത്തില്‍ വന്നുചേരാതെ അവിശ്വാസി സമൂഹങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന സത്യവിശ്വാസികളുമായി ഇതു പോലുളള മൈത്രീബന്ധം സ്ഥാപിക്കുക സാധ്യമല്ലല്ലോ. എന്നാല്‍ അവര്‍ സഹായംതേടുന്ന പക്ഷം സോപാധികമായ സഹായം നല്‍കാന്‍ മുസ്‌ലിംകള്‍ക്ക് ബാധ്യതയുണ്ട്.