Skip to main content

وَاِذَا مَآ اُنْزِلَتْ سُوْرَةٌ نَّظَرَ بَعْضُهُمْ اِلٰى بَعْضٍۗ هَلْ يَرٰىكُمْ مِّنْ اَحَدٍ ثُمَّ انْصَرَفُوْاۗ صَرَفَ اللّٰهُ قُلُوْبَهُمْ بِاَنَّهُمْ قَوْمٌ لَّا يَفْقَهُوْنَ   ( التوبة: ١٢٧ )

wa-idhā mā unzilat
وَإِذَا مَآ أُنزِلَتْ
And whenever And whenever is revealed
അവതരിപ്പിക്കപ്പെട്ടാല്‍,
sūratun
سُورَةٌ
a Surah
വല്ല സൂറത്തും, അധ്യായവും
naẓara
نَّظَرَ
look
നോക്കും, നോക്കുകയായി
baʿḍuhum
بَعْضُهُمْ
some of them
അവരില്‍ ചിലര്‍
ilā baʿḍin
إِلَىٰ بَعْضٍ
to others
ചിലരിലേക്ക്‌
hal yarākum
هَلْ يَرَىٰكُم
"Does see you
നിങ്ങളെ കാണുന്നുവോ
min aḥadin
مِّنْ أَحَدٍ
any one?"
വല്ല ഒരാളും (ആരെങ്കിലും)
thumma inṣarafū
ثُمَّ ٱنصَرَفُوا۟ۚ
Then they turn away
പിന്നെ അവര്‍ തിരിഞ്ഞു (പിരിഞ്ഞു) പോകുന്നതാണ്‌
ṣarafa l-lahu
صَرَفَ ٱللَّهُ
Allah has turned away Allah has turned away
അല്ലാഹു തിരിച്ചിരിക്കയാണ്‌, തിരിച്ചുവിടട്ടെ
qulūbahum
قُلُوبَهُم
their hearts
അവരുടെ ഹൃദയങ്ങളെ
bi-annahum
بِأَنَّهُمْ
because they
അവര്‍ (ആകുന്നു) എന്നുള്ളതുകൊണ്ട്‌
qawmun
قَوْمٌ
(are) a people
ഒരു ജനത
lā yafqahūna
لَّا يَفْقَهُونَ
not they understand
അവര്‍ ഗ്രഹിക്കുകയില്ല, മനസ്സിലാക്കാത്ത

Wa izaa maaa unzilat Sooratun nazara ba'duhum ilaa ba'din hal yaraakum min ahadin summman sarafoo; sarafal laahu quloobahum bi annahum qawmul laa yafqahoon (at-Tawbah 9:127)

English Sahih:

And whenever a Surah is revealed, they look at each other, [as if saying], "Does anyone see you?" and then they dismiss themselves. Allah has dismissed their hearts because they are a people who do not understand. (At-Tawbah [9] : 127)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഓരോ അധ്യായം അവതരിക്കുമ്പോഴും നിങ്ങളെ ആരെങ്കിലും കാണുന്നുണ്ടോയെന്ന ഭാവത്തില്‍ അവരന്യോന്യം നോക്കുന്നു. പിന്നീടവര്‍ പിന്തിരിഞ്ഞു പോകുന്നു. അല്ലാഹു അവരുടെ മനസ്സുകളെ തെറ്റിച്ചുകളഞ്ഞിരിക്കുന്നു. അവര്‍ കാര്യം മനസ്സിലാക്കാത്ത ജനമായതിനാലാണത്. (അത്തൗബ [9] : 127)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഏതെങ്കിലും ഒരു അദ്ധ്യായം അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ മറ്റു ചിലരെ, നിങ്ങളെ ആരെങ്കിലും കാണുന്നുണ്ടോ എന്ന ചോദ്യഭാവത്തില്‍ നോക്കും. എന്നിട്ട് അവര്‍ തിരിഞ്ഞുകളയുകയും ചെയ്യും.[1] അവര്‍ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനവിഭാഗമായതിനാല്‍ അല്ലാഹു അവരുടെ മനസ്സുകളെ തിരിച്ചുകളഞ്ഞിരിക്കുകയാണ്‌.

[1] വിശുദ്ധഖുര്‍ആനിലെ ഓരോ വചനവും ഓരോ അധ്യായവും അവതരിപ്പിക്കപ്പെടുമ്പോള്‍ സത്യവിശ്വാസികള്‍ സന്തുഷ്ടരാകുന്നു. റസൂല്‍(ﷺ) ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവിടുത്തെ തിരുസന്നിധിയിലുള്ള സത്യവിശ്വാസികള്‍ അത് ശ്രദ്ധിച്ച് കേള്‍ക്കുന്നു. എന്നാല്‍ കപടവിശ്വാസികളുടെ നില അങ്ങനെയല്ല. തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട് അവിടെ നിന്ന് ഒഴിഞ്ഞുമാറാനായിരിക്കും അവര്‍ ശ്രദ്ധിക്കുക.