Skip to main content

كَيْفَ يَكُوْنُ لِلْمُشْرِكِيْنَ عَهْدٌ عِنْدَ اللّٰهِ وَعِنْدَ رَسُوْلِهٖٓ اِلَّا الَّذِيْنَ عَاهَدْتُّمْ عِنْدَ الْمَسْجِدِ الْحَرَامِۚ فَمَا اسْتَقَامُوْا لَكُمْ فَاسْتَقِيْمُوْا لَهُمْ ۗاِنَّ اللّٰهَ يُحِبُّ الْمُتَّقِيْنَ   ( التوبة: ٧ )

kayfa yakūnu
كَيْفَ يَكُونُ
How can (there) be
എങ്ങിനെ ഉണ്ടായിരിക്കും, ഉണ്ടാകും
lil'mush'rikīna
لِلْمُشْرِكِينَ
for the polytheists
മുശ്‌രിക്കുകള്‍ക്ക്‌
ʿahdun
عَهْدٌ
a covenant
ഒരു കരാര്‍, വല്ല ഉടമ്പടിയും
ʿinda l-lahi
عِندَ ٱللَّهِ
with Allah
അല്ലാഹുവിന്‍റെ അടുക്കല്‍
waʿinda rasūlihi
وَعِندَ رَسُولِهِۦٓ
and with His Messenger
അവന്‍റെ റസൂലിന്‍റെ അടുക്കലും
illā alladhīna
إِلَّا ٱلَّذِينَ
except those (with) whom
യാതൊരു കൂട്ടരൊഴികെ, ഒരു കൂട്ടര്‍ക്കല്ലാതെ
ʿāhadttum
عَٰهَدتُّمْ
you made a treaty
നിങ്ങള്‍ കരാര്‍ (സന്ധി) നടത്തിയ
ʿinda l-masjidi l-ḥarāmi
عِندَ ٱلْمَسْجِدِ ٱلْحَرَامِۖ
near Al-Masjid? Al-Haraam?
മസ്‌ജിദുല്‍ ഹറാമിന്‍റെ അടുക്കല്‍വെച്ചു
famā is'taqāmū
فَمَا ٱسْتَقَٰمُوا۟
So long as they are upright
എന്നാല്‍ അവര്‍ ചൊവ്വിനു (നേര്‍ക്കുനേരെ) നിലകൊള്ളുമ്പോള്‍
lakum
لَكُمْ
to you
നിങ്ങളോട്‌
fa-is'taqīmū
فَٱسْتَقِيمُوا۟
then you be upright
നിങ്ങള്‍ (നിങ്ങളും) ചൊവ്വിനു നിലകൊള്ളുവിന്‍
lahum
لَهُمْۚ
to them
അവരോട്‌
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
yuḥibbu
يُحِبُّ
loves
ഇഷ്‌ടപ്പെടുന്നു; സ്‌നേഹിക്കും
l-mutaqīna
ٱلْمُتَّقِينَ
the righteous
സൂക്ഷ്‌മത പാലിക്കുന്നവരെ

Kaifa yakoonu lilmush rikeena 'ahdun 'indallaahi wa 'inda Rasoolihee illal lazeena 'aahattum 'indal Masjidil Haraami famas taqaamoo lakum fastaqeemoo lahum; innallaaha yuhibbul muttaqeen (at-Tawbah 9:7)

English Sahih:

How can there be for the polytheists a treaty in the sight of Allah and with His Messenger, except for those with whom you made a treaty at al-Masjid al-Haram? So as long as they are upright toward you, be upright toward them. Indeed, Allah loves the righteous [who fear Him]. (At-Tawbah [9] : 7)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആ ബഹുദൈവ വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും അടുക്കല്‍ കരാര്‍ നിലനില്‍ക്കുന്നതെങ്ങനെ? മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങളുമായി കരാര്‍ ചെയ്തവര്‍ക്കൊഴികെ. അവര്‍ നിങ്ങളോട് നന്നായി വര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പുലര്‍ത്തുന്നവരെയാണ് ഇഷ്ടപ്പെടുന്നത്. (അത്തൗബ [9] : 7)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എങ്ങനെയാണ് ആ ബഹുദൈവവിശ്വാസികള്‍ക്ക് അല്ലാഹുവിന്‍റെ അടുക്കലും അവന്‍റെ ദൂതന്‍റെ അടുക്കലും ഉടമ്പടി നിലനില്‍ക്കുക? നിങ്ങള്‍ ആരുമായി മസ്ജിദുല്‍ ഹറാമിന്‍റെ അടുത്ത് വെച്ച് കരാറില്‍ ഏര്‍പെട്ടുവോ അവര്‍ക്കല്ലാതെ.[1] എന്നാല്‍ അവര്‍ നിങ്ങളോട് ശരിയായി വര്‍ത്തിക്കുന്നേടത്തോളം നിങ്ങള്‍ അവരോടും ശരിയായി വര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

[1] ഹുദൈബിയ എന്ന സ്ഥലത്തു വെച്ച് മുസ്‌ലിംകളുമായി സമാധാന സന്ധിയിലേര്‍പ്പെടുകയും എന്നിട്ട് അത് ലംഘിക്കാതിരിക്കുകയും ചെയ്ത ഗോത്രങ്ങളെപ്പറ്റിയാണ് സൂചന.