Skip to main content

صِرَاطَ الَّذِيْنَ اَنْعَمْتَ عَلَيْهِمْ ەۙ غَيْرِ الْمَغْضُوْبِ عَلَيْهِمْ وَلَا الضَّاۤلِّيْنَ ࣖ  ( الفاتحة: ٧ )

ṣirāṭa
صِرَٰطَ
(The) path
പാത
alladhīna
ٱلَّذِينَ
(of) those
യാതൊരു കൂട്ടരുടെ
anʿamta
أَنْعَمْتَ
You have bestowed (Your) Favors
നീ അനുഗ്രഹിച്ചു
ʿalayhim
عَلَيْهِمْ
on them
അവര്‍ക്ക് ,അവരുടെ മേല്‍
ghayri
غَيْرِ
not (of)
ഒഴികെയുള്ള , അല്ലാത്ത
l-maghḍūbi
ٱلْمَغْضُوبِ
those who earned (Your) wrath
കോപിക്കപ്പെട്ട(വര്‍), കോപബാധിത(ര്‍)
ʿalayhim
عَلَيْهِمْ
on themselves
അവരുടെമേല്‍, അവരോട്
walā
وَلَا
and not
അല്ലാത്തവരും
l-ḍālīna
ٱلضَّآلِّينَ
(of) those who go astray
വഴിപിഴച്ചവര്‍

Siraatal-lazeena an'amta 'alaihim ghayril-maghdoobi 'alaihim wa lad-daaalleen (al-Fātiḥah 1:7)

English Sahih:

The path of those upon whom You have bestowed favor, not of those who have earned [Your] anger or of those who are astray. (Al-Fatihah [1] : 7)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. നിന്റെ കോപത്തിന്നിരയായവരുടെയും പിഴച്ചവരുടെയും വഴിയിലല്ല. (അല്‍ഫാതിഹ [1] : 7)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍[1] . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല.[1] പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.

[1] നിഷ്‌കളങ്കമായ ഏകദൈവാരാധനയുടെ മാര്‍ഗത്തില്‍, അല്ലാഹുവോട് നേരിട്ടുള്ള പ്രാര്‍ഥനയുടെ മാര്‍ഗത്തില്‍, അഥവാ പ്രവാചകന്മാരും സജ്ജനങ്ങളും പിന്തുടര്‍ന്ന കളങ്കമില്ലാത്ത തൗഹീദിന്റെ മാര്‍ഗത്തില്‍ ഞങ്ങളെ നീ ചേര്‍ക്കേണമേ എന്നര്‍ഥം.
3 'കോപത്തിന് ഇരയായവര്‍' എന്ന പദത്തിന്റെ പരിധിയില്‍ അവിശ്വാസവും സത്യനിഷേധവും മര്‍ക്കടമുഷ്ടിയും കൈക്കൊണ്ട എല്ലാവരും ഉള്‍പ്പെടുമെങ്കിലും ഇവിടെ പ്രധാനമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, വേദഗ്രന്ഥത്തിന്റെ വാഹകരാണെന്നതില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാര്‍ഥതാല്പര്യങ്ങള്‍ക്കുവേണ്ടി വേദവാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതുനിമിത്തം അല്ലാഹുവിന്റെ കോപത്തിനു ഇരയായ യഹൂദരാണ്. ഈ നിലപാട് സ്വീകരിക്കുന്ന ഏത് സമുദായക്കാരുടെ അവസ്ഥയും ഇതുപോലെതന്നെ. പിഴച്ചുപോയവര്‍ എന്നതുകൊണ്ട് ഇവിടെ പ്രധാനമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് ഈസാ (عليه السلام) നെ ദൈവപുത്രനാക്കുകയും പൗരോഹിത്യത്തെ മതത്തിന്റെ അടിത്തറയാക്കുകയും ചെയ്ത ക്രിസ്ത്യാനികളാണ്. ദൈവിക സന്ദേശം ലഭിച്ചിട്ട് അതില്‍നിന്ന് വ്യതിചലിച്ചുപോയ ഏത് സമുദായക്കാരും വഴിപിഴച്ച കൂട്ടത്തില്‍തന്നെ.