Skip to main content

وَاَقِمِ الصَّلٰوةَ طَرَفَيِ النَّهَارِ وَزُلَفًا مِّنَ الَّيْلِ ۗاِنَّ الْحَسَنٰتِ يُذْهِبْنَ السَّيِّاٰتِۗ ذٰلِكَ ذِكْرٰى لِلذَّاكِرِيْنَ  ( هود: ١١٤ )

wa-aqimi
وَأَقِمِ
And establish
നിലനിറുത്തുകയും ചെയ്യുക
l-ṣalata
ٱلصَّلَوٰةَ
the prayer
നമസ്കാരം
ṭarafayi
طَرَفَىِ
(at the) two ends
രണ്ടു തലപ്പത്തു, ഓരത്തു, വക്കത്തു, അറ്റത്തു
l-nahāri
ٱلنَّهَارِ
(of) the day
പകലിന്‍റെ
wazulafan
وَزُلَفًا
and (at) the approach
അടുത്ത സമയങ്ങളിലും
mina al-layli
مِّنَ ٱلَّيْلِۚ
of the night
രാത്രിയില്‍ നിന്നു
inna l-ḥasanāti
إِنَّ ٱلْحَسَنَٰتِ
Indeed the good deeds
നിശ്ചയമായും നന്‍മകള്‍
yudh'hib'na
يُذْهِبْنَ
remove
അവ പോക്കി (നീക്കി) ക്കളയുന്നു
l-sayiāti
ٱلسَّيِّـَٔاتِۚ
the evil deeds
തിന്‍മകളെ
dhālika
ذَٰلِكَ
That
അതു (ഇതു)
dhik'rā
ذِكْرَىٰ
(is) a reminder
ഉപദേശമാണു, സ്മരണയാണു
lildhākirīna
لِلذَّٰكِرِينَ
for those who remember
ഓര്‍മ്മിക്കുന്ന (സ്മരിക്കുന്ന)വര്‍ക്കു.

Wa aqimis Salaata tarafayin nahaari wa zulafam minal layl; innal hasanaati yuzhibnas saiyi aat; zaalika zikraa liz zaakireen (Hūd 11:114)

English Sahih:

And establish prayer at the two ends of the day and at the approach of the night. Indeed, good deeds do away with misdeeds. That is a reminder for those who remember. (Hud [11] : 114)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പകലിന്റെ രണ്ടറ്റങ്ങളിലും രാവ് അല്‍പം ചെല്ലുമ്പോഴും നീ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. തീര്‍ച്ചയായും, സദ്‌വൃത്തികള്‍ ദുര്‍വൃത്തികളെ ദൂരീകരിക്കും. ആലോചിച്ചറിയുന്നവര്‍ക്കുള്ള ഉദ്‌ബോധനമാണിത്. (ഹൂദ് [11] : 114)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പകലിന്‍റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുക.[1] തീര്‍ച്ചയായും സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങളെ നീക്കികളയുന്നതാണ്‌. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉല്‍ബോധനമാണത്‌

[1] അഞ്ചുനേരത്തെ നമസ്‌കാരങ്ങളുടെ കണിശമായ സമയനിര്‍ണ്ണയമല്ല. ദിനരാത്രങ്ങളില്‍ മുറ തെറ്റാതെ പ്രാര്‍ത്ഥന നടത്താനുളള ഉല്‍ബോധനമാണ് ഈ വചനത്തില്‍ അടങ്ങിയിട്ടുളളത്. പലരുടെയും വീക്ഷണത്തില്‍ പകലിൻ്റെ ഒരറ്റത്തെ നമസ്‌കാരം സുബ്ഹും, മറ്റേ അറ്റത്തെത് അസ്റുമാണ്. മദ്ധ്യാഹ്നത്തിന് ശേഷമുളളവ എന്ന നിലയില്‍ ചിലര്‍ ദ്വുഹ്‌റിനെയും അസ്റിനെയും ചേര്‍ത്താണ് പറഞ്ഞിട്ടുളളത്. 'സുലഫ്' എന്ന പദത്തിന് (പകലിനോട്) അടുത്ത യാമങ്ങള്‍ എന്നാണ് അര്‍ത്ഥം. മഗ്‌രിബും ഇശാഉമാണ് ഈ സമയത്തെ നമസ്‌കാരങ്ങള്‍.