Skip to main content

يٰصَاحِبَيِ السِّجْنِ اَمَّآ اَحَدُكُمَا فَيَسْقِيْ رَبَّهٗ خَمْرًا ۗوَاَمَّا الْاٰخَرُ فَيُصْلَبُ فَتَأْكُلُ الطَّيْرُ مِنْ رَّأْسِهٖ ۗ قُضِيَ الْاَمْرُ الَّذِيْ فِيْهِ تَسْتَفْتِيٰنِۗ   ( يوسف: ٤١ )

yāṣāḥibayi
يَٰصَىٰحِبَىِ
O my two companions
രണ്ടു ചങ്ങാതിമാരേ, കൂട്ടുകാരേ
l-sij'ni
ٱلسِّجْنِ
(of) the prison!
തടവിലെ, കാരാഗൃഹത്തിന്റെ
ammā aḥadukumā
أَمَّآ أَحَدُكُمَا
As for one of you
എന്നാല്‍ നിങ്ങളിലൊരാള്‍
fayasqī
فَيَسْقِى
he will give drink
അവന്‍ കുടിപ്പിക്കും, കുടിപ്പാന്‍ കൊടുക്കും
rabbahu
رَبَّهُۥ
(to) his master
അവന്റെ യജമാനനു
khamran
خَمْرًاۖ
wine
കള്ളു (മുന്തിരിക്കള്ളു)
wa-ammā l-ākharu
وَأَمَّا ٱلْءَاخَرُ
and as for the other
എന്നാല്‍ മറ്റേവനാകട്ടെ
fayuṣ'labu
فَيُصْلَبُ
he will be crucified
അവന്‍ ക്രൂശിക്ക (കുരിശിലിട)പ്പെടും
fatakulu
فَتَأْكُلُ
and will eat
എന്നിട്ടു തിന്നും
l-ṭayru
ٱلطَّيْرُ
the birds
പക്ഷി (പറവ)കള്‍
min rasihi
مِن رَّأْسِهِۦۚ
from his head
അവന്റെ തലയില്‍നിന്നു
quḍiya
قُضِىَ
Has been decreed
തീരുമാനിക്കപ്പെട്ടിരിക്കുന്നു
l-amru alladhī
ٱلْأَمْرُ ٱلَّذِى
the matter about which
യാതൊരു കാര്യം
fīhi
فِيهِ
about which
അതില്‍
tastaftiyāni
تَسْتَفْتِيَانِ
you both inquire"
നിങ്ങള്‍ രണ്ടാളും വിധിതേടുന്നു (തേടുന്ന)

Yaa saahibayis sijni ammaaa ahadukumaa fa yasqee rabbahoo khamranw wa ammal aakharu fa yuslabu fataakulut tairu mir raasih; qudiyal amrul lazee feehi tastaftiyaan (Yūsuf 12:41)

English Sahih:

O two companions of prison, as for one of you, he will give drink to his master of wine; but as for the other, he will be crucified, and the birds will eat from his head. The matter has been decreed about which you both inquire." (Yusuf [12] : 41)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''എന്റെ ജയില്‍ക്കൂട്ടുകാരേ, നിങ്ങളിലൊരാള്‍ തന്റെ യജമാനന് മദ്യം വിളമ്പിക്കൊണ്ടിരിക്കും. മറ്റയാള്‍ കുരിശിലേറ്റപ്പെടും. അങ്ങനെ അയാളുടെ തലയില്‍ നിന്ന് പക്ഷികള്‍ കൊത്തിത്തിന്നും. നിങ്ങളിരുവരും വിധി തേടിയ കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.'' (യൂസുഫ് [12] : 41)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ജയിലിലെ രണ്ട് സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്‍റെ യജമാനന്ന് വീഞ്ഞ് കുടിപ്പിച്ചുകൊണ്ടിരിക്കും.[1] എന്നാല്‍ മറ്റേ ആള്‍ ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയില്‍ നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു[2]

[1] അവന്‍ ജയിലില്‍ നിന്ന് മുക്തനായിട്ട് യജമാനന് മദ്യം വിളമ്പുന്ന ജോലിയില്‍ നിയമിക്കപ്പെടും എന്നര്‍ത്ഥം.
[2] അല്ലാഹു തീരുമാനിച്ച കാര്യം അവന്‍ അറിയിച്ചു കൊടുത്തതിൻ്റെ അടിസ്ഥാനത്തില്‍ യൂസുഫ് നബി(عليه السلام) വിശദീകരിച്ചു കൊടുക്കുന്നു.