Skip to main content

۞ اَلَمْ تَرَ اِلَى الَّذِيْنَ بَدَّلُوْا نِعْمَتَ اللّٰهِ كُفْرًا وَّاَحَلُّوْا قَوْمَهُمْ دَارَ الْبَوَارِۙ   ( ابراهيم: ٢٨ )

alam tara
أَلَمْ تَرَ
Have not you seen
നീ (നോക്കി) കണ്ടില്ലേ
ilā alladhīna
إِلَى ٱلَّذِينَ
[to] those who
യാതൊരുവരിലേക്കു
baddalū
بَدَّلُوا۟
(have) changed
അവര്‍ മാറ്റി മറിച്ചു
niʿ'mata l-lahi
نِعْمَتَ ٱللَّهِ
(the) Favor (of) Allah
അല്ലാഹുവിന്റെ അനുഗ്രഹത്തെ
kuf'ran
كُفْرًا
(for) disbelief
അവിശ്വാസമായി
wa-aḥallū
وَأَحَلُّوا۟
and they led
അവര്‍ ഇറക്കിവെക്കുകയും ചെയ്തു
qawmahum
قَوْمَهُمْ
their people
അവരുടെ ജനങ്ങളെ
dāra l-bawāri
دَارَ ٱلْبَوَارِ
(to the) house (of) destruction?
നാശത്തിന്റെ ഭവനത്തില്‍ (വീട്ടില്‍).

Alam tara ilal lazeena baddaloo ni'matal laahi kufranw wa ahalloo qawmahum daaral bawaar (ʾIbrāhīm 14:28)

English Sahih:

Have you not considered those who exchanged the favor of Allah for disbelief and settled their people [in] the home of ruin? (Ibrahim [14] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹുവിന്റെ അനുഗ്രഹത്തിനു നന്ദികാണിക്കാത്തവരെ നീ കണ്ടില്ലേ? അവര്‍ തങ്ങളുടെ ജനതയെ നാശത്തിന്റെ താവളത്തിലേക്ക് തള്ളിയിട്ടു. (ഇബ്റാഹീം [14] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് (നന്ദികാണിക്കേണ്ടതിനു) പകരം നന്ദികേട് കാണിക്കുകയും, തങ്ങളുടെ ജനതയെ നാശത്തിന്‍റെ ഭവനത്തില്‍ ഇറക്കിക്കളയുകയും ചെയ്ത ഒരു വിഭാഗത്തെ[1] നീ കണ്ടില്ലേ?

[1] അല്ലാഹു അവൻ്റെ അനുഗ്രഹമായിക്കൊണ്ട് മുഹമ്മദ് നബിﷺയെ നിയോഗിച്ചപ്പോൾ മക്കാ മുശ്‌രിക്കുകൾ ആ അനുഗ്രഹത്തിന് നന്ദികേട് കാണിക്കുകയും നിഷേധിക്കുകയുമാണ് ചെയ്തത്. അല്ലാഹു നല്‍കിയ സമൃദ്ധിക്കും, ഐശ്വര്യത്തിനും അവനോട് നന്ദി കാണിക്കുന്നതിനു പകരം ഏതെങ്കിലും ദേവീദേവന്മാര്‍ക്കോ പുണ്യാത്മാക്കള്‍ക്കോ നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ ജനങ്ങളെ നരകത്തിലിറക്കുകയാണ് ചെയ്യുന്നത്.