Skip to main content

الَّذِيْنَ تَتَوَفّٰىهُمُ الْمَلٰۤىِٕكَةُ ظَالِمِيْٓ اَنْفُسِهِمْ ۖفَاَلْقَوُا السَّلَمَ مَا كُنَّا نَعْمَلُ مِنْ سُوْۤءٍ ۗبَلٰىٓ اِنَّ اللّٰهَ عَلِيْمٌۢ بِمَا كُنْتُمْ تَعْمَلُوْنَ   ( النحل: ٢٨ )

alladhīna
ٱلَّذِينَ
Those whom -
അതായതു യാതൊരുവര്‍
tatawaffāhumu
تَتَوَفَّىٰهُمُ
take them in death
അവരെ പൂര്‍ണ്ണമായി പിടിച്ചെടുക്കും
l-malāikatu
ٱلْمَلَٰٓئِكَةُ
the Angels
മലക്കുകള്‍
ẓālimī
ظَالِمِىٓ
(while) wronging
അക്രമം ചെയ്യുന്നവരായിരിക്കെ, അക്രമികളായ നിലയില്‍
anfusihim
أَنفُسِهِمْۖ
themselves
തങ്ങളുടെ സ്വന്തങ്ങളോടു, തങ്ങളെത്തന്നെ
fa-alqawū
فَأَلْقَوُا۟
then they would offer
അപ്പോള്‍, അവര്‍ ഇട്ടുകൊടുക്കും (പ്രകടിപ്പിക്കും)
l-salama
ٱلسَّلَمَ
the submission
കീഴൊതുക്കം, സമാധാനം
mā kunnā
مَا كُنَّا
"Not we were
ഞങ്ങളായിരുന്നില്ല
naʿmalu
نَعْمَلُ
doing
ഞങ്ങള്‍ പ്രവര്‍ത്തിക്കും
min sūin
مِن سُوٓءٍۭۚ
any evil"
ഒരു തിന്‍മയും, തിന്മയില്‍നിന്നു (ഒന്നും)
balā
بَلَىٰٓ
Nay
ഇല്ലാതെ
inna l-laha
إِنَّ ٱللَّهَ
indeed Allah
നിശ്ചയമായും അല്ലാഹു
ʿalīmun
عَلِيمٌۢ
(is) All-Knower
അറിയുന്നവനാണു
bimā kuntum
بِمَا كُنتُمْ
of what you used (to)
നിങ്ങളായിരുന്നതുകൊണ്ടു
taʿmalūna
تَعْمَلُونَ
do
നിങ്ങള്‍ പ്രവര്‍ത്തിക്കും.

Allazeena tatawaf faahu mul malaaa'ikatu zaalimeee anfusihim fa alqawus salama maa kunnaa na'malu min sooo'; balaaa innal laaha 'aleemum bimaa kuntum ta'maloon (an-Naḥl 16:28)

English Sahih:

The ones whom the angels take in death [while] wronging themselves, and [who] then offer submission, [saying], "We were not doing any evil." But, yes! Indeed, Allah is Knowing of what you used to do. (An-Nahl [16] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തങ്ങളോട് തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകള്‍ ജീവന്‍ പിടിച്ചെടുക്കുമ്പോള്‍ അവര്‍ അല്ലാഹുവിന് കീഴ്‌പെടും. 'ഞങ്ങള്‍ തെറ്റൊന്നും ചെയ്തിരുന്നില്ലല്ലോ' എന്നു പറയുകയും ചെയ്യും. എന്നാല്‍; നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു. (അന്നഹ്ല്‍ [16] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതായത് അവരവര്‍ക്കു തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്‌. ഞങ്ങള്‍ യാതൊരു തിന്‍മയും ചെയ്തിരുന്നില്ല എന്ന് പറഞ്ഞ് കൊണ്ട് അന്നേരം അവര്‍ കീഴ്‌വണക്കത്തിന് സന്നദ്ധത പ്രകടിപ്പിക്കും[1] അങ്ങനെയല്ല, തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.

[1] ഭൂമിയില്‍ അതിരറ്റ ധിക്കാരം കാണിച്ചിരുന്നവരൊക്കെ പരലോകത്ത് വെച്ച് അല്ലാഹുവിന് കീഴ്‌പെട്ട് ജീവിക്കാന്‍ സന്നദ്ധത കാണിക്കുന്നതാണ്. പക്ഷെ, അതുകൊണ്ട് അവര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നതല്ല.