Skip to main content

وَاللّٰهُ فَضَّلَ بَعْضَكُمْ عَلٰى بَعْضٍ فِى الرِّزْقِۚ فَمَا الَّذِيْنَ فُضِّلُوْا بِرَاۤدِّيْ رِزْقِهِمْ عَلٰى مَا مَلَكَتْ اَيْمَانُهُمْ فَهُمْ فِيْهِ سَوَاۤءٌۗ اَفَبِنِعْمَةِ اللّٰهِ يَجْحَدُوْنَ   ( النحل: ٧١ )

wal-lahu
وَٱللَّهُ
And Allah
അല്ലാഹു (തന്നെ)
faḍḍala
فَضَّلَ
has favored
ശ്രേഷ്ഠമാക്കി, മെച്ചമാക്കി
baʿḍakum
بَعْضَكُمْ
some of you
നിങ്ങില്‍ ചിലരെ
ʿalā baʿḍin
عَلَىٰ بَعْضٍ
over others
ചിലരെക്കാള്‍
fī l-riz'qi
فِى ٱلرِّزْقِۚ
in [the] provision
ആഹാരത്തില്‍, ഉപജീവനത്തില്‍
famā alladhīna fuḍḍilū
فَمَا ٱلَّذِينَ فُضِّلُوا۟
But not those who were favored
എന്നാല്‍ ശ്രേഷ്ഠ (മെച്ച)മാക്കപ്പെട്ടവര്‍ അല്ല
birāddī
بِرَآدِّى
would hand over
മടക്കു (വിട്ടുകൊടുക്കു) ന്നവര്‍
riz'qihim
رِزْقِهِمْ
their provision
അവരുടെ ആഹാരത്തെ
ʿalā mā malakat
عَلَىٰ مَا مَلَكَتْ
to whom possess
ഉടമപ്പെടുത്തിയവര്‍ക്ക്
aymānuhum
أَيْمَٰنُهُمْ
their right hands
അവരുടെ വലംകൈകള്‍
fahum
فَهُمْ
so (that) they
എന്നിട്ടു (അങ്ങനെ) അവര്‍
fīhi
فِيهِ
(are) in it
അതില്‍
sawāon
سَوَآءٌۚ
equal
സമമാണു (എന്നുള്ളതു)
afabiniʿ'mati
أَفَبِنِعْمَةِ
Then is it the Favor
അപ്പോള്‍ അനുഗ്രഹത്തെയാണോ
l-lahi
ٱللَّهِ
of Allah
അല്ലാഹുവിന്റെ
yajḥadūna
يَجْحَدُونَ
they reject?
അവര്‍ നിഷേധിക്കുന്നു, നിരാകരിക്കുന്നു

Wallaahu faddala ba'dakum 'alaa ba'din fir rizq; famal lazeena fuddiloo biraaaddee rizqihim 'alaa maa malakat aimaanuhum fahum feehi sawaaa'; afabini'matil laahi yajhadoon (an-Naḥl 16:71)

English Sahih:

And Allah has favored some of you over others in provision. But those who were favored [i.e., given more] would not hand over their provision to those whom their right hands possess [i.e., slaves] so they would be equal to them therein. Then is it the favor of Allah they reject? (An-Nahl [16] : 71)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആഹാരകാര്യത്തില്‍ അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ മികവുറ്റവരാക്കിയിരിക്കുന്നു. എന്നാല്‍ മികവ് ലഭിച്ചവര്‍ തങ്ങളുടെ വിഭവം തങ്ങളുടെ ഭൃത്യന്മാര്‍ക്ക് വിട്ടുകൊടുക്കുന്നതിലൂടെ അവരെയൊക്കെ തങ്ങളെപ്പോലെ അതില്‍ സമന്മാരാക്കുന്നില്ല. അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെയാണോ അവര്‍ നിഷേധിക്കുന്നത്? (അന്നഹ്ല്‍ [16] : 71)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപജീവനത്തിന്‍റെ കാര്യത്തില്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. എന്നാല്‍ (ജീവിതത്തില്‍) മെച്ചം ലഭിച്ചവര്‍ തങ്ങളുടെ ഉപജീവനം തങ്ങളുടെ വലതുകൈകള്‍ അധീനപ്പെടുത്തിവെച്ചിട്ടുള്ളവര്‍(അടിമകള്‍)ക്ക് വിട്ടുകൊടുക്കുകയും, അങ്ങനെ ഉപജീവനത്തില്‍ അവര്‍ (അടിമയും ഉടമയും) തുല്യരാകുകയും ചെയ്യുന്നില്ല. അപ്പോള്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തെയാണോ അവര്‍ നിഷേധിക്കുന്നത്?[1]

[1] ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറേബ്യയില്‍ അടിമത്തം നിലവിലുണ്ടായിരുന്നുവല്ലോ. ആ വ്യവസ്ഥിതിയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന വിധത്തില്‍, അല്ലാഹുവിനെ മാത്രമാരാധിക്കുന്നതിൻ്റെ മൗലികത ഊന്നിപ്പറയുകയാണിവിടെ. ഒരു ഉടമ തൻ്റെ സമ്പത്തോ ഐശ്വര്യമോ അടിമകള്‍ക്ക് പങ്കുവെച്ചു കൊടുക്കുന്നില്ല. ആ നിലയ്ക്ക് അല്ലാഹു തൻ്റെ അധികാരാവകാശങ്ങള്‍ ദേവീദേവന്മാര്‍ക്ക് പങ്കുവെച്ചു കൊടുത്തിരിക്കുന്നുവെന്ന് പറയുന്നതിന് എന്ത് ന്യായമാണുളളത്? അല്ലാഹുവിൻ്റെ അടിമകളില്‍ നിന്ന് അഭൗതികമായ മാര്‍ഗ്ഗത്തിലൂടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹു അവര്‍ക്ക് ചെയ്തുകൊടുത്തിട്ടുളള അനുഗ്രഹങ്ങളെ നിഷേധിക്കുകയാണ് ചെയ്യുന്നത്.