Wa darabal laahu masalar rajulaini ahaduhumaaa abkamu laa yaqdiru 'alaa shai'inw wa huwa kallun 'alaa mawlaahu ainamaa yuwajjihhu laa yaati bikhairin hal yastawee huwa wa many-yaamuru bil'adli wa huwa 'alaa Siraatim MMustaqeem (an-Naḥl 16:76)
And Allah presents an example of two men, one of them dumb and unable to do a thing, while he is a burden to his guardian. Wherever he directs him, he brings no good. Is he equal to one who commands justice, while he is on a straight path? (An-Nahl [16] : 76)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു മറ്റൊരുദാഹരണം കൂടി നല്കുന്നു: രണ്ടാളുകള്‍. അവരിലൊരുവന് ഊമയാണ്. ഒന്നിനും കഴിയാത്തവന്. അവന് തന്റെ യജമാനന് ഒരു ഭാരമാണ്. അയാള്‍ അവനെ എവിടേക്കയച്ചാലും അവനൊരു നന്മയും വരുത്തുകയില്ല. അയാളും, സ്വയം നേര്‍വഴിയില്‍ നിലയുറപ്പിച്ച് നീതി കല്പിക്കുന്നവനും ഒരുപോലെയാണോ? (അന്നഹ്ല് [16] : 76)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(ഇനിയും) രണ്ട് പുരുഷന്മാരെ അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. അവരില്‍ ഒരാള്‍ യാതൊന്നിനും കഴിവില്ലാത്ത ഊമയാകുന്നു. അവന് തന്റെ യജമാനന് ഒരു ഭാരവുമാണ്. അവനെ എവിടേക്ക് തിരിച്ചുവിട്ടാലും അവന് യാതൊരു നന്മയും കൊണ്ടുവരില്ല. അവനും, നേരായ പാതയില്‍ നിലയുറപ്പിച്ചുകൊണ്ട് നീതി കാണിക്കാന്‍ കല്പിക്കുന്നവനും തുല്യരാകുമോ?[1]
[1] സ്വതന്ത്രനും പരമാധികാരിയുമായ അല്ലാഹുവിനു തുല്യരായി സൃഷ്ടികളില്‍ ആരെയെങ്കിലും ഗണിക്കുന്നത് തികച്ചും തെറ്റാണെന്ന് ഈ ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നു.
2 Mokhtasar Malayalam
ബഹുദൈവാരാധകർക്ക് മറുപടിയായി മറ്റൊരു ഉപമ കൂടി അല്ലാഹു വിവരിച്ചു നൽകുന്നു. രണ്ട് വ്യക്തികളുടെ ഉപമയാണത്. ഒരാൾ കേൾക്കാനോ സംസാരിക്കാനോ എന്തെങ്കിലും ഗ്രഹിക്കാനോ കഴിയാത്ത ഊമയാകുന്നു. അവന് സ്വയം ഉപകാരമുള്ള എന്തെങ്കിലും ചെയ്യുവാനോ, മറ്റുള്ളവർക്ക് എന്തെങ്കിലും ഉപകാരം ചെയ്യുവാനോ സാധിക്കില്ല. അവൻ്റെ കാര്യങ്ങൾ ഏറ്റെടുത്തിട്ടുള്ള രക്ഷകർത്താക്കൾക്ക് അവൻ ഭാരമേറിയ ഒരു ഉത്തരവാദിത്തം തന്നെ. ഏത് ദിശയിലേക്ക് അവനെ തിരിച്ചുവിട്ടാലും ഒരു നന്മയും അവൻ കൊണ്ടുവരില്ല. എന്തെങ്കിലും ലക്ഷ്യം പൂർത്തീകരിക്കാൻ അവനൊട്ട് സാധിക്കുകയുമില്ല. ഈ അവസ്ഥയിലുള്ള ഒരാളും ശരിയായി കേൾക്കാനും സംസാരിക്കാനും കഴിവുള്ള, മറ്റുള്ളവർക്ക് പ്രയോജനമുള്ള, ജനങ്ങളോട് നീതി കൽപ്പിക്കുന്ന, നേരായി നിലകൊള്ളുന്ന, വ്യക്തമായ -വളവുകളില്ലാത്ത- വഴിയിൽ നിലയുറപ്പിച്ചിട്ടുള്ള മറ്റൊരാളും സമന്മാരാകുമോ? അപ്പോൾ ബഹുദൈവാരാധകരേ! പ്രതാപത്തിൻ്റെയും പരിപൂർണതയുടെയും വിശേഷണങ്ങളുള്ള അല്ലാഹുവിനെയും, കേൾക്കുകയോ സംസാരിക്കുകയോ എന്തെങ്കിലും നന്മ കൊണ്ടുവരികയോ തിന്മ നീക്കുകയോ ചെയ്യാത്ത നിങ്ങളുടെ വിഗ്രഹങ്ങളെയും എങ്ങനെയാണ് നിങ്ങൾ തുല്ല്യരാക്കുക?!