Skip to main content

فَاِذَا جَاۤءَ وَعْدُ اُوْلٰىهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَآ اُولِيْ بَأْسٍ شَدِيْدٍ فَجَاسُوْا خِلٰلَ الدِّيَارِۗ وَكَانَ وَعْدًا مَّفْعُوْلًا  ( الإسراء: ٥ )

fa-idhā jāa
فَإِذَا جَآءَ
So when came
അങ്ങനെ വന്നാല്‍
waʿdu
وَعْدُ
(the) promise
വാഗ്ദത്തം, താക്കീതു
ūlāhumā
أُولَىٰهُمَا
(for) the first of the two
ആ രണ്ടില്‍ ആദ്യത്തേതിന്റെ
baʿathnā
بَعَثْنَا
We raised
നാം അയക്കും, എഴുന്നേല്‍പ്പിക്കും (നിയോഗിക്കും)
ʿalaykum
عَلَيْكُمْ
against you
നിങ്ങളുടെ മേല്‍, നിങ്ങള്‍ക്കെതിരെ
ʿibādan
عِبَادًا
servants
ചില അടിയാന്‍മാരെ
lanā
لَّنَآ
of Ours
നമ്മുടെ
ulī
أُو۟لِى
those of great military might
ഉള്ളവരായ, ഉടയവരായ
basin
بَأْسٍ
those of great military might
ശൗര്യം (പരാക്രമ ശക്തി)
shadīdin
شَدِيدٍ
those of great military might
കഠിനമായ, കടുത്ത
fajāsū
فَجَاسُوا۟
and they entered
എന്നിട്ടവര്‍ തേടിത്തിരഞ്ഞു നടക്കും, നാശവിഹാരം ചെയ്യും, പരതും
khilāla
خِلَٰلَ
the inner most part
ഇടയിലൂടെ
l-diyāri
ٱلدِّيَارِۚ
(of) the homes
വീടു (വസതി - വാസസ്ഥലം) കളുടെ
wakāna
وَكَانَ
and (it) was
അതായിരിക്കുന്നു, (ആകുന്നു) താനും
waʿdan
وَعْدًا
a promise
ഒരു വാഗ്ദത്തം
mafʿūlan
مَّفْعُولًا
fulfilled
ചെയ്യപ്പെടുന്ന (പ്രയോഗത്തില്‍ വരുത്തപ്പെടുന്ന).

Fa-izaa jaaa'a wa'duoolaahumaa ba'asnaaa 'alykurr 'ibaadai-lanaaa ulee baasin shadeedin fajaasoo khilaalad diyaar; wa kaana wa'dam maf'oolaa (al-ʾIsrāʾ 17:5)

English Sahih:

So when the [time of] promise came for the first of them, We sent against you servants of Ours – those of great military might, and they probed [even] into the homes, and it was a promise fulfilled. (Al-Isra [17] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ആദ്യത്തേതിന്റെ അവസരമെത്തിയപ്പോള്‍ നാം നിങ്ങള്‍ക്കെതിരെ നമ്മുടെ ദാസന്മാരിലെ അതിശക്തരായ ആക്രമണകാരികളെ അയച്ചു. അവര്‍ നിങ്ങളുടെ വീടുകള്‍ക്കിടയില്‍പോലും നിങ്ങളെ പരതിനടന്നു. അനിവാര്യമായി സംഭവിക്കേണ്ടിയിരുന്ന ഒരു വാഗ്ദാനം തന്നെയായിരുന്നു അത്. (അല്‍ഇസ്റാഅ് [17] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ഒന്നാമത്തേതിന്ന് നിശ്ചയിച്ച (ശിക്ഷയുടെ) സമയമായാല്‍ ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസന്‍മാരെ നിങ്ങളുടെ നേരെ നാം അയക്കുന്നതാണ്‌. അങ്ങനെ അവര്‍ വീടുകള്‍ക്കിടയില്‍ (നിങ്ങളെ) തെരഞ്ഞു നടക്കും.[1] അത് പ്രാവര്‍ത്തികമാക്കപ്പെട്ട ഒരു വാഗ്ദാനം തന്നെയാകുന്നു.[2]

[1] നിങ്ങളെ കൊല്ലാനും, സ്വത്തുക്കള്‍ കവര്‍ച്ച ചെയ്യാനുംവേണ്ടി നിങ്ങളുടെ അധിവാസകേന്ദ്രങ്ങളിലാകെ അവര്‍ തെരച്ചില്‍ നടത്തും എന്നര്‍ത്ഥം.
[2] വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ച ഈ സംഭവം ഏതെന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ ഏകാഭിപ്രായക്കാരല്ല. യഹൂദന്മാരുടെ നേരെ ആക്രമണം അഴിച്ചുവിട്ട മൂന്ന് രാജാക്കന്മാരുടെ പേര് ഇതോടനുബന്ധിച്ച് പറയപ്പെടുന്നുണ്ട്. ഒന്ന്, ജാലൂത്ത് അഥവാ ഗോലിയത്ത്. രണ്ട്, ബാബിലോണിലെ സിന്‍ഹാരിബ്. മൂന്ന്, ബുഖ്തുനസ്സര്‍ അഥവാ നെബുക്കഡ് നസ്സര്‍ എന്ന ബാബിലോണിയന്‍ ചക്രവര്‍ത്തി. യഹൂദന്മാര്‍ അതിക്രമത്തിൻ്റെയും അഹങ്കാരത്തിൻ്റെയും ഔന്നത്യത്തിലായിരിക്കെ കനത്ത ആക്രമണത്തിലൂടെ അവരെ തൂത്തുവാരിയ ഉഗ്രപരാക്രമശാലിയെപറ്റി ഇവിടെയുളള വിവരണം നെബുക്കഡ് നസ്സറിൻ്റെ ചരിത്രവുമായാണ് കൂടുതല്‍ യോജിക്കുന്നത്.