Skip to main content

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا كُتِبَ عَلَيْكُمُ الْقِصَاصُ فِى الْقَتْلٰىۗ اَلْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْاُنْثٰى بِالْاُنْثٰىۗ فَمَنْ عُفِيَ لَهٗ مِنْ اَخِيْهِ شَيْءٌ فَاتِّبَاعٌ ۢبِالْمَعْرُوْفِ وَاَدَاۤءٌ اِلَيْهِ بِاِحْسَانٍ ۗ ذٰلِكَ تَخْفِيْفٌ مِّنْ رَّبِّكُمْ وَرَحْمَةٌ ۗفَمَنِ اعْتَدٰى بَعْدَ ذٰلِكَ فَلَهٗ عَذَابٌ اَلِيْمٌ   ( البقرة: ١٧٨ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
O you who believe[d]!
ഹേ, വിശ്വസിച്ചവരേ
kutiba
كُتِبَ
Prescribed
രേഖപ്പെടുത്ത (നിയമിക്ക) പ്പെട്ടിരിക്കുന്നു
ʿalaykumu
عَلَيْكُمُ
for you
നിങ്ങളുടെ മേല്‍
l-qiṣāṣu
ٱلْقِصَاصُ
(is) the legal retribution
പ്രതിക്രിയ നടത്തല്‍
fī l-qatlā
فِى ٱلْقَتْلَىۖ
in (the matter of) the murdered
വധിക്കപ്പെട്ട വിഷയത്തില്‍
l-ḥuru
ٱلْحُرُّ
the freeman
സ്വതന്ത്രന്‍
bil-ḥuri
بِٱلْحُرِّ
for the freeman
സ്വതന്ത്രന് (പകരം)
wal-ʿabdu
وَٱلْعَبْدُ
and the slave
അടിമയും
bil-ʿabdi
بِٱلْعَبْدِ
for the slave
അടിമക്ക്(പകരം)
wal-unthā
وَٱلْأُنثَىٰ
and the female
സ്ത്രീയും
bil-unthā
بِٱلْأُنثَىٰۚ
for the female
സ്ത്രീക്ക്(പകരം)
faman
فَمَنْ
But whoever
അപ്പോള്‍ വല്ലവരും, ആര്‍
ʿufiya lahu
عُفِىَ لَهُۥ
is pardoned [for it]
അവന് മാപ്പ് ചെയ്യപ്പെട്ടു (വെങ്കില്‍)
min akhīhi
مِنْ أَخِيهِ
from his brother
തന്‍റെ സഹോദരനില്‍ നിന്ന്
shayon
شَىْءٌ
anything
വല്ലതും, എന്തെങ്കിലും വസ്തു
fa-ittibāʿun
فَٱتِّبَاعٌۢ
then follows up
എന്നാല്‍ പിന്‍പറ്റല്‍, തുടരല്‍
bil-maʿrūfi
بِٱلْمَعْرُوفِ
with suitable
സദാചാര പ്രകാരം, മര്യാദ (വഴക്കം) അനുസരിച്ച്
wa-adāon
وَأَدَآءٌ
[and] payment
കൊടുത്തുവീട്ടലും
ilayhi
إِلَيْهِ
to him
അവനിലേക്ക്, അവന്
bi-iḥ'sānin
بِإِحْسَٰنٍۗ
with kindness
നന്‍മ ചെയ്തുകൊണ്ട് (നല്ല നിലയില്‍)
dhālika
ذَٰلِكَ
That (is)
അത്
takhfīfun
تَخْفِيفٌ
a concession
ലഘൂകരണം (ഇളവ്)
min rabbikum
مِّن رَّبِّكُمْ
from your Lord
നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന്
waraḥmatun
وَرَحْمَةٌۗ
and mercy
കാരുണ്യവും
famani iʿ'tadā
فَمَنِ ٱعْتَدَىٰ
Then whoever transgresses
എനി ആരെങ്കിലും അതിരുവിട്ടാല്‍, ക്രമം തെറ്റിയാല്‍
baʿda dhālika
بَعْدَ ذَٰلِكَ
after that
അതിന് ശേഷം
falahu
فَلَهُۥ
then for him
എന്നാല്‍ അവനുണ്ട്
ʿadhābun alīmun
عَذَابٌ أَلِيمٌ
(is) a punishment painful
വേദനയേറിയ ശിക്ഷ

Yaaa ayyuhal lazeena aamanoo kutiba alaikumul qisaasu fil qatlaa alhurru bilhurri wal'abdu bil'abdi wal unsaa bil unsaa; faman 'ufiya lahoo min akheehi shai'un fattibaa'um bilma'roofi wa adaaa'un ilaihi bi ihsaan; zaalika takhfeefum mir rahbikum wa rahmah; famani' tadaa ba'da zaalika falahoo 'azaabun aleem (al-Baq̈arah 2:178)

English Sahih:

O you who have believed, prescribed for you is legal retribution for those murdered – the free for the free, the slave for the slave, and the female for the female. But whoever overlooks from his brother [i.e., the killer] anything, then there should be a suitable follow-up and payment to him [i.e., the deceased's heir or legal representative] with good conduct. This is an alleviation from your Lord and a mercy. But whoever transgresses after that will have a painful punishment. (Al-Baqarah [2] : 178)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വിശ്വസിച്ചവരേ, കൊല്ലപ്പെട്ടവന്റെ കാര്യത്തില്‍ പ്രതിക്രിയ നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നു. കൊന്നത് സ്വതന്ത്രനാകട്ടെ, അടിമയാകട്ടെ, സ്ത്രീയാകട്ടെ. എന്നാല്‍ കൊലയാളിക്ക് തന്റെ സഹോദരനില്‍നിന്ന് മാപ്പ് ലഭിക്കുകയാണെങ്കില്‍ നല്ല നിലയില്‍ അതംഗീകരിക്കുകയും മാന്യമായ നഷ്ടപരിഹാരം നല്‍കുകയും വേണം. നിങ്ങളുടെ നാഥനില്‍നിന്നുള്ള ഒരിളവും കാരുണ്യവുമാണിത്. പിന്നെയും പരിധി വിടുന്നവര്‍ക്ക് നോവേറിയ ശിക്ഷയുണ്ട്. (അല്‍ബഖറ [2] : 178)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്‌.) ഇനി അവന്ന് (കൊലയാളിക്ക്‌) തൻ്റെ സഹോദരൻ്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ (മാപ്പ് നൽകിയവൻ നഷ്ടപരിഹാരം വാങ്ങാൻ) മര്യാദയോടെയുള്ള വഴി സ്വീകരിക്കുകയും, (കൊലപാതകി) നല്ല നിലയില്‍ അവന് (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു.[1] നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.

[1] കൊലയാളിക്ക് മാപ്പ് നല്‍കുവാനും, പ്രതികാരത്തിന് പകരം നഷ്ടപരിഹാരം മതിയെന്ന് വെക്കുവാനും കൊല്ലപ്പെട്ടവൻ്റെ അടുത്ത ബന്ധുക്കള്‍ക്ക് ഇസ്‌ലാം അനുവാദം നല്‍കുന്നു. കൊലയാളിയുടെ പക്ഷത്തുള്ളവര്‍ ഈ ഔദാര്യം ഒരു ദൗര്‍ബല്യമായി കാണരുത്. കഴിയുംവേഗം ന്യായാനുസൃതമായ നഷ്ടപരിഹാരം അവര്‍ കൊടുത്തുവീട്ടേണ്ടതുണ്ട്.