Skip to main content

اَوَلَمْ يَرَوْا اَنَّا جَعَلْنَا حَرَمًا اٰمِنًا وَّيُتَخَطَّفُ النَّاسُ مِنْ حَوْلِهِمْۗ اَفَبِالْبَاطِلِ يُؤْمِنُوْنَ وَبِنِعْمَةِ اللّٰهِ يَكْفُرُوْنَ  ( العنكبوت: ٦٧ )

awalam yaraw
أَوَلَمْ يَرَوْا۟
Do not they see
അവര്‍ കാണുന്നില്ലേ
annā jaʿalnā
أَنَّا جَعَلْنَا
that We have made
നാം ഏര്‍പ്പെടുത്തി (ആക്കി)യിട്ടുള്ളതു
ḥaraman
حَرَمًا
a Sanctuary
ഒരു ഹറം, അലംഘ്യസ്ഥാനം, പരിപാവനസ്ഥലം
āminan
ءَامِنًا
secure
നിര്‍ഭയമായ
wayutakhaṭṭafu
وَيُتَخَطَّفُ
while are being taken away
റാഞ്ചി എടുക്കപ്പെടുകയും ചെയ്യുന്നു
l-nāsu
ٱلنَّاسُ
the people
മനുഷ്യര്‍
min ḥawlihim
مِنْ حَوْلِهِمْۚ
around them? around them?
അവരുടെ ചുറ്റുപാടില്‍ നിന്നും
afabil-bāṭili
أَفَبِٱلْبَٰطِلِ
Then do in the falsehood
എന്നിട്ടും വ്യര്‍ത്ഥമായ (മിഥ്യയായ)തിലോ
yu'minūna
يُؤْمِنُونَ
they believe
അവര്‍ വിശ്വസിക്കുന്നു
wabiniʿ'mati l-lahi
وَبِنِعْمَةِ ٱللَّهِ
and in (the) Favor (of) Allah
അല്ലാഹുവിന്റെ അനുഗ്രഹത്തിലോ
yakfurūna
يَكْفُرُونَ
they disbelieve?
അവര്‍ അവിശ്വസിക്കുന്നു, നന്ദികേടു കാണിക്കുന്നു

Awalam yaraw annaa ja'alnaa haraman aaminanw wa yutakhattafun naasu min haw lihim; afabil baatili yu'minoona wa bini'matil laahi yakfuroon (al-ʿAnkabūt 29:67)

English Sahih:

Have they not seen that We made [Makkah] a safe sanctuary, while people are being taken away all around them? Then in falsehood do they believe, and in the favor of Allah they disbelieve? (Al-'Ankabut [29] : 67)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവര്‍ കാണുന്നില്ലേ; നാം നിര്‍ഭയമായ ഒരാദരണീയ സ്ഥലം ഏര്‍പ്പെടുത്തിയത്. അവരുടെ ചുറ്റുവട്ടത്തുനിന്ന് ആളുകള്‍ റാഞ്ചിയെടുക്കപ്പെട്ടുകൊണ്ടിരിക്കെയാണിത്. എന്നിട്ടും അസത്യത്തില്‍ അവര്‍ വിശ്വസിക്കുകയാണോ; അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തള്ളിപ്പറയുകയും. (അല്‍അന്‍കബൂത്ത് [29] : 67)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം ഏര്‍പെടുത്തിയിരിക്കുന്നു എന്ന് അവര്‍ കണ്ടില്ലേ?[1] അവരുടെ ചുറ്റുഭാഗത്തു നിന്നാകട്ടെ ആളുകള്‍ റാഞ്ചിയെടുക്കപ്പെടുന്നു. എന്നിട്ടും അസത്യത്തില്‍ അവര്‍ വിശ്വസിക്കുകയും അല്ലാഹുവിന്‍റെ അനുഗ്രഹത്തോട് അവര്‍ നന്ദികേട് കാണിക്കുകയുമാണോ?

[1] പരിശുദ്ധ കഅ്ബയും പരിസരവും അല്ലാഹു പവിത്രസങ്കേതമായി നിശ്ചയിച്ചിരിക്കുന്നു. അവിടെവെച്ച് അക്രമമോ കയ്യേറ്റമോ നടത്തുന്നത് വളരെ ഗുരുതരമായ കുറ്റമത്രെ. ബഹുദൈവവിശ്വാസികള്‍ പോലും ഈ പവിത്രത അംഗീകരിക്കുകയും, ഹറമിനും ഹറമിലുള്ളവര്‍ക്കും പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പ് നല്കുകയും ചെയ്തിരുന്നു.