Skip to main content

اَلَمْ تَرَ اِلَى الَّذِيْنَ اُوْتُوْا نَصِيْبًا مِّنَ الْكِتٰبِ يُدْعَوْنَ اِلٰى كِتٰبِ اللّٰهِ لِيَحْكُمَ بَيْنَهُمْ ثُمَّ يَتَوَلّٰى فَرِيْقٌ مِّنْهُمْ وَهُمْ مُّعْرِضُوْنَ  ( آل عمران: ٢٣ )

alam tara
أَلَمْ تَرَ
Have not you seen
നീ കണ്ടില്ലേ, നോക്കുന്നില്ലേ
ilā alladhīna
إِلَى ٱلَّذِينَ
[to] those who
യാതൊരുവരിലേക്ക്
ūtū
أُوتُوا۟
were given
അവര്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു
naṣīban
نَصِيبًا
a portion
ഒരു ഓഹരി, പങ്ക്
mina l-kitābi
مِّنَ ٱلْكِتَٰبِ
of the Scripture?
(വേദ) ഗ്രന്ഥത്തില്‍ നിന്ന്
yud'ʿawna
يُدْعَوْنَ
They are invited
അവര്‍ വിളിക്ക(ക്ഷണിക്ക)പ്പെടുന്നു
ilā kitābi l-lahi
إِلَىٰ كِتَٰبِ ٱللَّهِ
to (the) Book (of) Allah
അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക്
liyaḥkuma
لِيَحْكُمَ
that (it should) arbitrate
അതുവിധി കല്‍പിക്കുവാന്‍
baynahum
بَيْنَهُمْ
between them
അവര്‍ക്കിടയില്‍
thumma yatawallā
ثُمَّ يَتَوَلَّىٰ
then turns away
എന്നിട്ടു (പിന്നെ) തിരിഞ്ഞു (പിന്മാറി) കളയുന്നു
farīqun min'hum
فَرِيقٌ مِّنْهُمْ
a party of them
അവരില്‍ നിന്ന് ഒരുകക്ഷി
wahum
وَهُم
and they (are)
അവര്‍ (ആയിക്കൊണ്ട്)
muʿ'riḍūna
مُّعْرِضُونَ
those who are averse
വിമുഖര്‍, അവഗണിക്കുന്നവര്‍

Alam tara ilal lazeena ootoo naseebam minal Kitaabi yud'awna ilaa Kitaabil laahi liyahkuma bainahum summa yatawallaa fareequm minhum wa hum mu'ridoon (ʾĀl ʿImrān 3:23)

English Sahih:

Do you not consider, [O Muhammad], those who were given a portion of the Scripture? They are invited to the Scripture of Allah that it should arbitrate between them; then a party of them turns away, and they are refusing. (Ali 'Imran [3] : 23)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വേദവിജ്ഞാനത്തില്‍നിന്ന് ഒരു വിഹിതം കിട്ടിയ കൂട്ടരെക്കുറിച്ച് നീ അറിഞ്ഞില്ലേ? അവര്‍ക്കിടയില്‍ തീര്‍പ്പു കല്‍പിക്കാന്‍ അല്ലാഹുവിന്റെ വേദത്തിലേക്ക് അവരെ ക്ഷണിക്കുമ്പോള്‍ ഒരു വിഭാഗം ഒഴിഞ്ഞു മാറി പിന്തിരിഞ്ഞുപോകുന്നു. (ആലുഇംറാന്‍ [3] : 23)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വേദഗ്രന്ഥത്തില്‍ നിന്നും ഒരു പങ്ക് നല്‍കപ്പെട്ട ഒരു വിഭാഗത്തെപ്പറ്റി നീ അറിഞ്ഞില്ലേ? അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുവാനായി അല്ലാഹുവിന്‍റെ ഗ്രന്ഥത്തിലേക്ക് അവര്‍ വിളിക്കപ്പെടുന്നു. എന്നിട്ടതാ അവരില്‍ ഒരു കക്ഷി അവഗണിച്ചു കൊണ്ട് പിന്തിരിഞ്ഞു കളയുന്നു.[1]

[1] മൂസാ നബി(عليه السلام) മുഖേനയും ഈസാ നബി(عليه السلام) മുഖേനയും വേദങ്ങള്‍ അവതരിപ്പിച്ചത് മനുഷ്യര്‍ അവരുടെ പ്രശ്‌നങ്ങളില്‍ അതിൻ്റെ അടിസ്ഥാനത്തില്‍ തീര്‍പ്പു കല്‍പിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ തങ്ങള്‍ വേദക്കാരാണെന്നതില്‍ അഭിമാനം കൊള്ളുന്ന, ശാശ്വതമായ നരകശിക്ഷ തങ്ങള്‍ അനുഭവിക്കേണ്ടി വരില്ലെന്ന് ഉറപ്പിച്ചു പറയുന്ന സമുദായങ്ങളെ വേദഗ്രന്ഥങ്ങളുടെ വിധിതീര്‍പ്പ് അംഗീകരിക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ അവരുടെ മട്ടു മാറുന്നു. വേദത്തെ അവഗണിച്ച് അവര്‍ തന്നിഷ്ടങ്ങളുടെ പിന്നാലെ പോകുന്നു. വിശുദ്ധഖുര്‍ആൻ്റെ അനുയായികളെന്ന് മേനി നടിക്കുന്നവരില്‍ പലരുടെയും സ്ഥിതി ഇതില്‍ നിന്നു ഭിന്നമല്ല.