Skip to main content
bismillah

الۤمّۤ   ( آل عمران: ١ )

alif-lam-meem
الٓمٓ
അലിഫ്-ലാം-മീം

അലിഫ്-ലാം-മീം.

തഫ്സീര്‍

اَللّٰهُ لَآ اِلٰهَ اِلَّا هُوَ الْحَيُّ الْقَيُّوْمُۗ  ( آل عمران: ٢ )

al-lahu
ٱللَّهُ
അല്ലാഹു
lā ilāha
لَآ إِلَٰهَ
ആരാധ്യനേയില്ല
illā huwa
إِلَّا هُوَ
അവനല്ലാതെ
l-ḥayu
ٱلْحَىُّ
ജീവത്തായുള്ളവന്‍, ജീവിച്ചിരിക്കുന്നവനായ
l-qayūmu
ٱلْقَيُّومُ
സര്‍വ്വനിയന്താവ്, സ്വയം നിലകൊള്ളുന്നവനായ

അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍.

തഫ്സീര്‍

نَزَّلَ عَلَيْكَ الْكِتٰبَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَاَنْزَلَ التَّوْرٰىةَ وَالْاِنْجِيْلَۙ  ( آل عمران: ٣ )

nazzala
نَزَّلَ
അവന്‍ അവതരിപ്പിച്ചു
ʿalayka
عَلَيْكَ
നിന്‍റെമേല്‍, നിനക്ക്
l-kitāba
ٱلْكِتَٰبَ
(വേദ) ഗ്രന്ഥം
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥപ്രകാരം, മുറപ്രകാരം
muṣaddiqan
مُصَدِّقًا
സത്യമായി, സത്യമാക്കി (ശരിവെച്ചു) കൊണ്ട്
limā bayna yadayhi
لِّمَا بَيْنَ يَدَيْهِ
അതിന്‍റെ മുമ്പിലുളളതിനെ
wa-anzala
وَأَنزَلَ
അവന്‍ ഇറക്കുകയും ചെയ്തു
l-tawrāta
ٱلتَّوْرَىٰةَ
തൗറാത്ത്
wal-injīla
وَٱلْإِنجِيلَ
ഇന്‍ജീലും

സത്യസന്ദേശവുമായി ഈ വേദം നിനക്ക് ഇറക്കിത്തന്നത് അവനാണ്. അത് മുന്‍വേദങ്ങളെ ശരിവെക്കുന്നു. തൗറാത്തും ഇഞ്ചീലും അവന്‍ ഇറക്കിക്കൊടുത്തു;

തഫ്സീര്‍

مِنْ قَبْلُ هُدًى لِّلنَّاسِ وَاَنْزَلَ الْفُرْقَانَ ەۗ اِنَّ الَّذِيْنَ كَفَرُوْا بِاٰيٰتِ اللّٰهِ لَهُمْ عَذَابٌ شَدِيْدٌ ۗوَاللّٰهُ عَزِيْزٌ ذُو انْتِقَامٍۗ  ( آل عمران: ٤ )

min qablu
مِن قَبْلُ
മുമ്പ്, മുമ്പായി
hudan
هُدًى
മാര്‍ഗ ദര്‍ശനമായിട്ട്
lilnnāsi
لِّلنَّاسِ
മനുഷ്യര്‍ക്ക്
wa-anzala
وَأَنزَلَ
അവന്‍ ഇറക്കുകയും ചെയ്തിരിക്കുന്നു
l-fur'qāna
ٱلْفُرْقَانَۗ
വിവേചനം, വേര്‍തിരിക്കുന്നത്
inna alladhīna kafarū
إِنَّ ٱلَّذِينَ كَفَرُوا۟
നിശ്ചയമായും അവിശ്വസിച്ചവര്‍
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്‍റെ ആയത്തുകളില്‍
lahum
لَهُمْ
അവര്‍ക്കുണ്ട്
ʿadhābun
عَذَابٌ
ശിക്ഷ
shadīdun
شَدِيدٌۗ
കഠിനമായ
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
ʿazīzun
عَزِيزٌ
പ്രതാപശാലിയാണ്
dhū intiqāmin
ذُو ٱنتِقَامٍ
ശിക്ഷാനടപടി എടുക്കുന്നവനാണ്, പ്രതികാരമെടുക്കുന്നവനാണ്

ഇതിനു മുമ്പ്, മനുഷ്യര്‍ക്ക് വഴികാണിക്കാന്‍. ശരിതെറ്റുകളെ വേര്‍തിരിച്ചറിയാനുള്ള പ്രമാണവും അവന്‍ ഇറക്കിത്തന്നു. അതിനാല്‍ അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹു പ്രതാപിയും ദുഷ്ടന്മാരോട് പ്രതികാരം ചെയ്യുന്നവനുമാകുന്നു.

തഫ്സീര്‍

اِنَّ اللّٰهَ لَا يَخْفٰى عَلَيْهِ شَيْءٌ فِى الْاَرْضِ وَلَا فِى السَّمَاۤءِ  ( آل عمران: ٥ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yakhfā ʿalayhi
لَا يَخْفَىٰ عَلَيْهِ
അവന്‍റെ മേല്‍ അവ്യക്തമാകയില്ല (മറഞ്ഞുപോകുന്നതല്ല)
shayon
شَىْءٌ
ഒരു വസ്തുവും
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
walā fī l-samāi
وَلَا فِى ٱلسَّمَآءِ
ആകാശത്തിലുമില്ല

ഭൂമിയിലോ ആകാശത്തോ അല്ലാഹുവില്‍നിന്ന് മറഞ്ഞിരിക്കുന്ന ഒന്നും തന്നെയില്ല; തീര്‍ച്ച.

തഫ്സീര്‍

هُوَ الَّذِيْ يُصَوِّرُكُمْ فِى الْاَرْحَامِ كَيْفَ يَشَاۤءُ ۗ لَآ اِلٰهَ اِلَّا هُوَ الْعَزِيْزُ الْحَكِيْمُ  ( آل عمران: ٦ )

huwa alladhī yuṣawwirukum
هُوَ ٱلَّذِى يُصَوِّرُكُمْ
അവനെത്രെ നിങ്ങളെ രൂപപ്പെടുത്തുന്നവന്‍
fī l-arḥāmi
فِى ٱلْأَرْحَامِ
ഗര്‍ഭാശയങ്ങളില്‍
kayfa yashāu
كَيْفَ يَشَآءُۚ
അവന്‍ എങ്ങിനെ ഉദ്ദേശിക്കുന്നുവോ (അങ്ങിനെ)
lā ilāha
لَآ إِلَٰهَ
ഒരു ആരാധ്യനുമില്ല
illā huwa
إِلَّا هُوَ
അവനല്ലാതെ
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞന്‍, യുക്തിമാന്‍

അവനാണ് ഗര്‍ഭാശയങ്ങളില്‍ അവനിച്ഛിക്കും വിധം നിങ്ങളെ രൂപപ്പെടുത്തുന്നത്. അവനല്ലാതെ ദൈവമില്ല. അവന്‍ പ്രതാപിയാണ്; യുക്തിമാനും.

തഫ്സീര്‍

هُوَ الَّذِيْٓ اَنْزَلَ عَلَيْكَ الْكِتٰبَ مِنْهُ اٰيٰتٌ مُّحْكَمٰتٌ هُنَّ اُمُّ الْكِتٰبِ وَاُخَرُ مُتَشٰبِهٰتٌ ۗ فَاَمَّا الَّذِيْنَ فِيْ قُلُوْبِهِمْ زَيْغٌ فَيَتَّبِعُوْنَ مَا تَشَابَهَ مِنْهُ ابْتِغَاۤءَ الْفِتْنَةِ وَابْتِغَاۤءَ تَأْوِيْلِهٖۚ وَمَا يَعْلَمُ تَأْوِيْلَهٗٓ اِلَّا اللّٰهُ ۘوَالرَّاسِخُوْنَ فِى الْعِلْمِ يَقُوْلُوْنَ اٰمَنَّا بِهٖۙ كُلٌّ مِّنْ عِنْدِ رَبِّنَا ۚ وَمَا يَذَّكَّرُ اِلَّآ اُولُوا الْاَلْبَابِ  ( آل عمران: ٧ )

huwa alladhī
هُوَ ٱلَّذِىٓ
അവന്‍യാതൊരുവനത്രെ, അവനത്രെ യാതൊരുവന്‍
anzala ʿalayka
أَنزَلَ عَلَيْكَ
നിന്‍റെ മേല്‍ അവതരിപ്പിച്ച, അവന്‍ ഇറക്കി
l-kitāba
ٱلْكِتَٰبَ
(വേദ)ഗ്രന്ഥം, ഈ ഗ്രന്ഥത്തെ
min'hu
مِنْهُ
അതിലുണ്ട്, അതില്‍പെട്ടതാണ്
āyātun
ءَايَٰتٌ
ചില ആയത്തുകള്‍, ഒരു(തരം) ആയത്തു (വചനം) കള്‍
muḥ'kamātun
مُّحْكَمَٰتٌ
ദൃഢപ്രധാനമായ, ബലവത്തായ, നിയമബലമുളള
hunna
هُنَّ
അവ
ummu l-kitābi
أُمُّ ٱلْكِتَٰبِ
ഗ്രന്ഥത്തിന്‍റെ മൂലമാകുന്നു (കേന്ദ്രമാണ് -മര്‍മപ്രധാനമാണ്- തള്ളയാണ്)
wa-ukharu
وَأُخَرُ
വേറെ ചിലതുമുണ്ട്, മറ്റുചിലത്
mutashābihātun
مُتَشَٰبِهَٰتٌۖ
പരസ്പരം സദൃശമായവ, അന്യോന്യം തിരിച്ചറിയാത്തവ
fa-ammā alladhīna
فَأَمَّا ٱلَّذِينَ
എന്നാല്‍ യാതൊരുകൂട്ടര്‍
fī qulūbihim
فِى قُلُوبِهِمْ
അവരുടെ ഹൃദയങ്ങളിലുള്ള (ഉണ്ട്)
zayghun
زَيْغٌ
വക്രത, തെറ്റല്‍
fayattabiʿūna
فَيَتَّبِعُونَ
അവര്‍ പിന്‍പറ്റും (പിന്നാലെ കൂടും)
mā tashābaha min'hu
مَا تَشَٰبَهَ مِنْهُ
അതില്‍നിന്ന് പരസ്പര സാദൃശ്യമായതിനെ
ib'tighāa
ٱبْتِغَآءَ
ആഗ്രഹിച്ചതിനാല്‍
l-fit'nati
ٱلْفِتْنَةِ
കുഴപ്പത്തെ
wa-ib'tighāa
وَٱبْتِغَآءَ
ആഗ്രഹിച്ചുകൊണ്ടും
tawīlihi
تَأْوِيلِهِۦۗ
അതിന്‍റെ വ്യാഖ്യാനത്തെ, പൊരുളിനെ, പര്യവസാനത്തെ
wamā yaʿlamu
وَمَا يَعْلَمُ
അറിയുകയുമില്ല
tawīlahu
تَأْوِيلَهُۥٓ
അതിന്‍റെ വ്യാഖ്യാനം, പൊരുള്‍
illā l-lahu
إِلَّا ٱللَّهُۗ
അല്ലാഹുവല്ലാതെ
wal-rāsikhūna
وَٱلرَّٰسِخُونَ
അടിയുറച്ചവര്‍, പൂണ്ടുപിടിച്ചവരാകട്ടെ, അടിയുറച്ചവരും
fī l-ʿil'mi
فِى ٱلْعِلْمِ
അറിവില്‍, ജ്ഞാനത്തില്‍
yaqūlūna
يَقُولُونَ
അവര്‍പറയും
āmannā bihi
ءَامَنَّا بِهِۦ
ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു
kullun
كُلٌّ
എല്ലാം
min ʿindi rabbinā
مِّنْ عِندِ رَبِّنَاۗ
നമ്മുടെ (ഞങ്ങളുടെ) റബ്ബിന്‍റെ പക്കല്‍ നിന്നാകുന്നു
wamā yadhakkaru
وَمَا يَذَّكَّرُ
ഉറ്റാലോചിക്കുന്നതുമല്ല, ഓര്‍മവെക്കുകയുമില്ല
illā ulū l-albābi
إِلَّآ أُو۟لُوا۟ ٱلْأَلْبَٰبِ
(സല്‍) ബുദ്ധിമാന്‍മാരല്ലാതെ

അവനാണ് നിനക്ക് ഈ വേദം ഇറക്കിത്തന്നത്. അതില്‍ വ്യക്തവും ഖണ്ഡിതവുമായ വാക്യങ്ങളുണ്ട്. അവയാണ് വേദഗ്രന്ഥത്തിന്റെ കാതലായ ഭാഗം. തെളിച്ചു പറഞ്ഞിട്ടില്ലാത്ത ചില വാക്യങ്ങളുമുണ്ട്. മനസ്സില്‍ വക്രതയുള്ളവര്‍ കുഴപ്പമാഗ്രഹിച്ച് ആശയവ്യക്തതയില്ലാത്ത വാക്യങ്ങളുടെ പിറകെ പോവുകയും അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ അവയുടെ ശരിയായ വ്യാഖ്യാനം അല്ലാഹുവിനേ അറിയുകയുള്ളൂ. അറിവില്‍ പാകത നേടിയവര്‍ പറയും: ''ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്.'' ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.

തഫ്സീര്‍

رَبَّنَا لَا تُزِغْ قُلُوْبَنَا بَعْدَ اِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَّدُنْكَ رَحْمَةً ۚاِنَّكَ اَنْتَ الْوَهَّابُ   ( آل عمران: ٨ )

rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
lā tuzigh
لَا تُزِغْ
നീ തെറ്റിക്കരുതേ, വക്രമാക്കരുതേ
qulūbanā
قُلُوبَنَا
ഞങ്ങളുടെ ഹൃദയങ്ങളെ
baʿda idh hadaytanā
بَعْدَ إِذْ هَدَيْتَنَا
നീ ഞങ്ങളെ സന്മാര്‍ഗത്തില്‍ ആക്കിയതിനുശേഷം
wahab lanā
وَهَبْ لَنَا
ഞങ്ങള്‍ക്ക് നീ പ്രദാനവും ചെയ്യണേ
min ladunka
مِن لَّدُنكَ
നിന്‍റെ പക്കല്‍ നിന്ന്, നീന്‍റെ വകയായി
raḥmatan
رَحْمَةًۚ
കാരുണ്യം
innaka anta
إِنَّكَ أَنتَ
നിശ്ചയമായും നീ തന്നെ
l-wahābu
ٱلْوَهَّابُ
വളരെ പ്രദാനം ചെയ്യുന്നവന്‍, വലിയ ദാനക്കാരന്‍

അവര്‍ പ്രാര്‍ഥിക്കുന്നു: ''ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ നേര്‍വഴിയിലാക്കിയശേഷം ഞങ്ങളുടെ മനസ്സുകളെ അതില്‍നിന്ന് തെറ്റിച്ചുകളയരുതേ! നിന്റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നല്‍കേണമേ. സംശയമില്ല, നീ അത്യുദാരന്‍ തന്നെ.

തഫ്സീര്‍

رَبَّنَآ اِنَّكَ جَامِعُ النَّاسِ لِيَوْمٍ لَّا رَيْبَ فِيْهِ ۗاِنَّ اللّٰهَ لَا يُخْلِفُ الْمِيْعَادَ ࣖ  ( آل عمران: ٩ )

rabbanā
رَبَّنَآ
ഞങ്ങളുടെ റബ്ബേ
innaka jāmiʿu
إِنَّكَ جَامِعُ
നിശ്ചയമായും നീ ഒരുമിച്ചുകൂട്ടുന്നവനാകുന്നു
l-nāsi
ٱلنَّاسِ
മനുഷ്യരെ
liyawmin
لِيَوْمٍ
ഒരു ദിവസത്തേക്ക്
lā rayba
لَّا رَيْبَ
യാതൊരു സന്ദേഹവുമില്ല
fīhi
فِيهِۚ
അതില്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yukh'lifu
لَا يُخْلِفُ
അവന്‍ വ്യത്യാസം (എതിര് - ലംഘനം) ചെയ്‌കയില്ല
l-mīʿāda
ٱلْمِيعَادَ
വാഗ്ദത്ത നിശ്ചയം, നിശ്ചിത അവധി

''ഞങ്ങളുടെ നാഥാ! തീര്‍ച്ചയായും ഒരു നാള്‍ നീ ജനങ്ങളെയൊക്കെ ഒരുമിച്ചുകൂട്ടും. അതിലൊട്ടും സംശയമില്ല. നിശ്ചയമായും അല്ലാഹു വാഗ്ദത്തം ലംഘിക്കുകയില്ല.''

തഫ്സീര്‍

اِنَّ الَّذِيْنَ كَفَرُوْا لَنْ تُغْنِيَ عَنْهُمْ اَمْوَالُهُمْ وَلَآ اَوْلَادُهُمْ مِّنَ اللّٰهِ شَيْـًٔا ۗوَاُولٰۤىِٕكَ هُمْ وَقُوْدُ النَّارِۗ  ( آل عمران: ١٠ )

inna alladhīna kafarū
إِنَّ ٱلَّذِينَ كَفَرُوا۟
നിശ്ചയമായും അവിശ്വസിച്ചവര്‍
lan tugh'niya
لَن تُغْنِىَ
ധന്യമാക്കുക (ഉപകരിക്കുക)യില്ല തന്നെ
ʿanhum
عَنْهُمْ
അവര്‍ക്ക്
amwāluhum
أَمْوَٰلُهُمْ
അവരുടെ സ്വത്തുക്കള്‍
walā awlāduhum
وَلَآ أَوْلَٰدُهُم
അവരുടെ മക്കളും ഇല്ല
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍നിന്ന്
shayan
شَيْـًٔاۖ
യാതൊന്നും
wa-ulāika
وَأُو۟لَٰٓئِكَ
അക്കൂട്ടര്‍
hum
هُمْ
അവര്‍ (തന്നെ)
waqūdu
وَقُودُ
കത്തിക്കപ്പെടുന്നത് (വിറക്)
l-nāri
ٱلنَّارِ
നരകത്തിന്‍റെ

സത്യനിഷേധികള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷകിട്ടാന്‍ അവരുടെ സ്വത്തോ സന്താനങ്ങളോ തീരെ ഉപകരിക്കുകയില്ല. അവരാണ് നരകത്തീയിലെ വിറകായിത്തീരുന്നവര്‍.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
ആലുഇംറാന്‍
القرآن الكريم:آل عمران
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Ali 'Imran
സൂറത്തുല്‍:3
ആയത്ത് എണ്ണം:200
ആകെ വാക്കുകൾ:3480
ആകെ പ്രതീകങ്ങൾ:14520
Number of Rukūʿs:20
Revelation Location:സിവിൽ
Revelation Order:89
ആരംഭിക്കുന്നത്:293