Skip to main content

اِذْ قَالَتِ الْمَلٰۤىِٕكَةُ يٰمَرْيَمُ اِنَّ اللّٰهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُۖ اسْمُهُ الْمَسِيْحُ عِيْسَى ابْنُ مَرْيَمَ وَجِيْهًا فِى الدُّنْيَا وَالْاٰخِرَةِ وَمِنَ الْمُقَرَّبِيْنَۙ  ( آل عمران: ٤٥ )

idh qālati
إِذْ قَالَتِ
When said
പറഞ്ഞ സന്ദര്‍ഭം
l-malāikatu
ٱلْمَلَٰٓئِكَةُ
the Angels
മലക്കുകള്‍
yāmaryamu
يَٰمَرْيَمُ
"O Maryam!
മര്‍യമേ
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
yubashiruki
يُبَشِّرُكِ
gives you glad tidings
നിനക്ക് സന്തോഷവാര്‍ത്ത (സുവിശേഷം) അറിയിക്കുന്നു
bikalimatin
بِكَلِمَةٍ
of a word
ഒരുവാക്ക്‌കൊണ്ട്
min'hu
مِّنْهُ
from Him
അവങ്കല്‍ നിന്നുള്ള
us'muhu
ٱسْمُهُ
his name
അവന്‍റെ (അദ്ദേഹത്തിന്‍റെ) പേര്‍
l-masīḥu
ٱلْمَسِيحُ
(is) the Messiah
മസീഹ് എന്നാകുന്നു
ʿīsā
عِيسَى
Isa
ഈസാ (എന്ന)
ub'nu maryama
ٱبْنُ مَرْيَمَ
son (of) Maryam
മര്‍യമിന്‍റെ മകന്‍
wajīhan
وَجِيهًا
honored
പ്രമുഖനായിക്കൊണ്ട്
fī l-dun'yā
فِى ٱلدُّنْيَا
in the world
ഇഹത്തില്‍
wal-ākhirati
وَٱلْءَاخِرَةِ
and (in) the Hereafter
പരത്തിലും
wamina l-muqarabīna
وَمِنَ ٱلْمُقَرَّبِينَ
and of those brought near (to Allah)
അടുപ്പിക്കപ്പെട്ട (സാമീപ്യം നല്‍കപ്പെട്ട-അടുപ്പം സിദ്ധിച്ച)വരില്‍ പെട്ട(വനും)

Iz qaalatil malaaa'ikatu yaa Maryamu innal laaha yubashshiruki bi Kalimatim minhus muhul Maseeh u 'Eesab nu Maryama wajeehan fid dunyaa wal Aakhirati wa minal muqarrabeen (ʾĀl ʿImrān 3:45)

English Sahih:

[And mention] when the angels said, "O Mary, indeed Allah gives you good tidings of a word from Him, whose name will be the Messiah, Jesus, the son of Mary – distinguished in this world and the Hereafter and among those brought near [to Allah]. (Ali 'Imran [3] : 45)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: ''മര്‍യം, അല്ലാഹു തന്നില്‍ നിന്നുള്ള ഒരു വചന ത്തെ സംബന്ധിച്ച് നിന്നെയിതാ ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനീയനും ദിവ്യ സാമീപ്യം സിദ്ധിച്ചവനുമായിരിക്കും. (ആലുഇംറാന്‍ [3] : 45)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചന[1]ത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ്[2] ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും

[1] സ്ത്രീ-പുരുഷ ബന്ധത്തിലൂടെയല്ലാതെ, അല്ലാഹുവിൻ്റെ കല്‍പനപ്രകാരം ജനിച്ചതിനാലാണ് ഈസാ നബി(عليه السلام)യെ അല്ലാഹുവിൻ്റെ വചനമെന്ന് വിശേഷിപ്പിച്ചത്.
[2] 'ഈസാ' വ്യക്തി നാമവും 'മസീഹ്' സ്ഥാനപ്പേരുമാണ്. അഭിഷേകം ചെയ്യപ്പെട്ടവന്‍ എന്നാണ് 'മസീഹ്' എന്ന പദത്തിൻ്റെ അര്‍ഥം. രാജാക്കന്‍മാരെ സ്ഥാനാരോഹണവേളയില്‍ സുഗന്ധലേപനം കൊണ്ടോ മറ്റോ അഭിഷേകം ചെയ്യുന്ന പതിവുണ്ടായിരുന്നതിനാല്‍ രാജാവിൻ്റെ പര്യായമെന്നോണം 'മസീഹ്' എന്ന വാക്ക് ഉപയോഗിക്കപ്പെട്ടുതുടങ്ങി. 'ഇസ്രായേലിൻ്റെ രാജാവ്' എന്ന പദവിയാണ് അനുയായികള്‍ ഈസാനബി(عليه السلام)ക്ക് നല്‍കിയത്.