Skip to main content

فَاَعْرَضُوْا فَاَرْسَلْنَا عَلَيْهِمْ سَيْلَ الْعَرِمِ وَبَدَّلْنٰهُمْ بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَيْ اُكُلٍ خَمْطٍ وَّاَثْلٍ وَّشَيْءٍ مِّنْ سِدْرٍ قَلِيْلٍ   ( سبإ: ١٦ )

fa-aʿraḍū
فَأَعْرَضُوا۟
But they turned away
എന്നിട്ടവര്‍ തിരിഞ്ഞു കളഞ്ഞു, അവഗണിച്ചു
fa-arsalnā
فَأَرْسَلْنَا
so We sent
അപ്പോള്‍ നാം അയച്ചു, വിട്ടു
ʿalayhim
عَلَيْهِمْ
upon them
അവരില്‍
sayla l-ʿarimi
سَيْلَ ٱلْعَرِمِ
(the) flood (of) the dam
അണക്കെട്ടിന്റെ ജലപ്രവാഹം, വെള്ളപ്പൊക്കം, മലവെള്ളം
wabaddalnāhum
وَبَدَّلْنَٰهُم
and We changed for them
അവര്‍ക്കു നാം പകരം (മാറ്റി) കൊടുക്കുകയും ചെയ്തു
bijannatayhim
بِجَنَّتَيْهِمْ
their two gardens
അവരുടെ രണ്ടു തോട്ടങ്ങള്‍ക്കു
jannatayni
جَنَّتَيْنِ
(with) two gardens
രണ്ടു തോട്ടങ്ങളെ
dhawātay ukulin
ذَوَاتَىْ أُكُلٍ
producing fruit producing fruit
ഒരു (തരം) തീനി (ഫലം) ഉള്ളവയായ
khamṭin
خَمْطٍ
bitter
തിന്‍മാന്‍ കൊള്ളാത്ത (കയ്പുള്ള, ചവര്‍പ്പുള്ള)
wa-athlin
وَأَثْلٍ
and tamarisks
അഥ്ല്‍ മരവും
washayin
وَشَىْءٍ
and (some)thing
ഒരു (കുറഞ്ഞ) വസ്തുവും
min sid'rin
مِّن سِدْرٍ
of lote trees
സിദ്റു (ഇലന്ത) വര്‍ഗ്ഗത്തില്‍നിന്ന്
qalīlin
قَلِيلٍ
few
അൽപമായ

Fa-a''radoo fa-arsalnaa 'alaihim Sailal 'Arimi wa baddalnaahum bijannataihim jannataini azwaatai ukulin khamtinw wa aslinw wa shai'im min sidrin qaleel (Sabaʾ 34:16)

English Sahih:

But they turned away [refusing], so We sent upon them the flood of the dam, and We replaced their two [fields of] gardens with gardens of bitter fruit, tamarisks and something of sparse lote trees. (Saba [34] : 16)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ അവര്‍ പിന്തിരിഞ്ഞുകളഞ്ഞു. അവസാനം അവരുടെ നേരെ നാം അണക്കെട്ടില്‍ നിന്നുള്ള അണമുറിയാത്ത ജലപ്രവാഹമയച്ചു. അവരുടെ ആ രണ്ടു തോട്ടങ്ങളും നശിച്ചു. പകരം നാം വേറെ രണ്ടു തോട്ടങ്ങള്‍ നല്‍കി. അവ കയ്പ്പുറ്റ കനികളും കാറ്റാടി മരങ്ങളും ഏതാനും ഇലന്ത മരങ്ങളും മാത്രമുള്ളതായിരുന്നു. (സബഅ് [34] : 16)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു.[1] അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും, കാറ്റാടി മരവും, അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു.[2]

[1] പ്രാചീനകാലത്ത് യമനിലുണ്ടായിരുന്ന 'മഅ്രിബ്' അണക്കെട്ടിന്റെ തകര്‍ച്ചയെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഈ അണക്കെട്ടില്‍ നിന്നുള്ള ജലസേചന കനാലിന്റെ ഇരുവശങ്ങളിലുമുള്ള തോട്ടങ്ങളായിരുന്നു അന്ന് ആ നാടിന്റെ സമ്പദ്‌സമൃദ്ധിക്ക് നിദാനം. ഒരു മഹാ പ്രളയത്തെത്തുടര്‍ന്ന് അണക്കെട്ട് നിശ്ശേഷം തകരുകയും മുഴുവന്‍ കൃഷിയും നശിച്ചുപോകുകയും ചെയ്തു. കാര്‍ഷിക ജലസേചന രംഗങ്ങളില്‍ തങ്ങള്‍ നേടിയ പുരോഗതിയുടെ പേരില്‍ പൊങ്ങച്ചം നടിച്ചിരുന്ന സബഅ് ദേശക്കാര്‍ അല്ലാഹുവിന്റെ ശിക്ഷക്ക് മുമ്പില്‍ തികച്ചും നിസ്സഹായരായിരുന്നു.
[2] ആ തോട്ടങ്ങള്‍ സ്ഥിതിചെയ്തിരുന്ന സ്ഥലം കാട്ടുചെടികളും കള്ളിമുള്‍ച്ചെടികളും പാഴ്മരങ്ങളും മാത്രം വളരുന്ന ഒരു പ്രദേശമായി മാറിയെന്നര്‍ത്ഥം.