Skip to main content

اِنَّا جَعَلْنَا فِيْٓ اَعْنَاقِهِمْ اَغْلٰلًا فَهِيَ اِلَى الْاَذْقَانِ فَهُمْ مُّقْمَحُوْنَ   ( يس: ٨ )

innā jaʿalnā
إِنَّا جَعَلْنَا
Indeed We [We] have placed
നിശ്ചയമായും നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു
fī aʿnāqihim
فِىٓ أَعْنَٰقِهِمْ
on their necks
അവരുടെ കഴുത്തുകളില്‍
aghlālan
أَغْلَٰلًا
iron collars
ചില ആമങ്ങളെ, കുടുക്കുകളെ
fahiya
فَهِىَ
and they
എന്നിട്ടവ
ilā l-adhqāni
إِلَى ٱلْأَذْقَانِ
(are up)to the chins
താടിയെല്ലുകള്‍വരെയുണ്ട്‌
fahum
فَهُم
so they
അതിനാലവര്‍
muq'maḥūna
مُّقْمَحُونَ
(are with) heads aloft
തല പൊക്കപ്പെട്ടവരാണ്

Innaa ja'alnaa feee a'naaqihim aghlaalan fahiya ilal azqaani fahum muqmahoon (Yāʾ Sīn 36:8)

English Sahih:

Indeed, We have put shackles on their necks, and they are to their chins, so they are with heads [kept] aloft. (Ya-Sin [36] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരുടെ കണ്ഠങ്ങളില്‍ നാം കൂച്ചുവിലങ്ങണിയിച്ചിരിക്കുന്നു. അതവരുടെ താടിയെല്ലുകള്‍ വരെയുണ്ട്. അതിനാലവര്‍ക്ക് തല പൊക്കിപ്പിടിച്ചേ നില്‍ക്കാനാവൂ. (യാസീന്‍ [36] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെച്ചിരിക്കുന്നു. അത് (അവരുടെ) താടിയെല്ലുകള്‍ വരെ എത്തുന്നു. തന്‍മൂലം അവര്‍ തലകുത്തനെ പിടിച്ചവരായിരിക്കും.[1]

[1] സത്യം സ്വീകരിക്കുന്നതില്‍ നിന്ന് തടുത്തുനിര്‍ത്തുന്ന അനേകം ഘടകങ്ങള്‍ ചേര്‍ന്ന് അവരുടെ കഴുത്തില്‍ ഒരു കനത്ത വിലങ്ങ് സൃഷ്ടിച്ചിരിക്കുന്നു. തങ്ങള്‍ക്ക് ചുറ്റുമുള്ള ദൃഷ്ടാന്തങ്ങളിലേക്ക് തിരിഞ്ഞുനോക്കാനോ, തലതാഴ്ത്തി കണ്‍മുമ്പിലുള്ള യാഥാര്‍ഥ്യങ്ങള്‍പോലും നോക്കിക്കാണാനോ സാധിക്കാത്തവിധം അവര്‍ അവിശ്വാസത്തിന്റെയും അധര്‍മത്തിന്റെയും ബന്ധനത്തില്‍ പെട്ടിരിക്കുന്നു.