Skip to main content

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا يَحِلُّ لَكُمْ اَنْ تَرِثُوا النِّسَاۤءَ كَرْهًا ۗ وَلَا تَعْضُلُوْهُنَّ لِتَذْهَبُوْا بِبَعْضِ مَآ اٰتَيْتُمُوْهُنَّ اِلَّآ اَنْ يَّأْتِيْنَ بِفَاحِشَةٍ مُّبَيِّنَةٍ ۚ وَعَاشِرُوْهُنَّ بِالْمَعْرُوْفِ ۚ فَاِنْ كَرِهْتُمُوْهُنَّ فَعَسٰٓى اَنْ تَكْرَهُوْا شَيْـًٔا وَّيَجْعَلَ اللّٰهُ فِيْهِ خَيْرًا كَثِيْرًا   ( النساء: ١٩ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
O you who believe[d]!
ഹേ, വിശ്വസിച്ചവരേ
lā yaḥillu
لَا يَحِلُّ
Not (is) lawful
അനുവദനീയമാകുകയില്ല
lakum
لَكُمْ
for you
നിങ്ങള്‍ക്ക്
an tarithū
أَن تَرِثُوا۟
that you inherit
നിങ്ങള്‍ അനന്തരമെടുക്കല്‍
l-nisāa
ٱلنِّسَآءَ
the women
സ്ത്രീകളെ
karhan
كَرْهًاۖ
(by) force
നിര്‍ബ്ബന്ധപൂര്‍വ്വം
walā taʿḍulūhunna
وَلَا تَعْضُلُوهُنَّ
And not you constraint them
അവരെ മുടക്കിയിടുകയും ചെയ്യരുത്
litadhhabū
لِتَذْهَبُوا۟
so that you may take
നിങ്ങള്‍ പോകുവാന്‍വേണ്ടി
bibaʿḍi
بِبَعْضِ
a part
ചിലതുമായി, ചില ഭാഗംകൊണ്ട്
mā ātaytumūhunna
مَآ ءَاتَيْتُمُوهُنَّ
(of) what you have given them
അവര്‍ക്ക് നിങ്ങള്‍ നല്‍കിയതിന്‍റെ (നല്‍കിയതില്‍)
illā an yatīna
إِلَّآ أَن يَأْتِينَ
except that they commit
അവര്‍ വന്നാലല്ലാതെ
bifāḥishatin
بِفَٰحِشَةٍ
immorality
വല്ല നീചവൃത്തിയും കൊണ്ട്, ദുര്‍വൃത്തിയുമായി
mubayyinatin
مُّبَيِّنَةٍۚ
open
സുവ്യക്തമായ, തെളിവായ
waʿāshirūhunna
وَعَاشِرُوهُنَّ
And live with them
അവരോട് നിങ്ങള്‍ സഹവസിക്കുക (കൂടിയാടുക)യും ചെയ്യുവിന്‍
bil-maʿrūfi
بِٱلْمَعْرُوفِۚ
in kindness
സദാചാര(മര്യാദ) പ്രകാരം (നല്ലനിലക്ക്)
fa-in karih'tumūhunna
فَإِن كَرِهْتُمُوهُنَّ
But if you dislike them
എനി നിങ്ങളവരെ വെറുത്താല്‍, അവരോട് നിങ്ങള്‍ക്ക് അതൃപ്തിയായാല്‍
faʿasā
فَعَسَىٰٓ
then perhaps
അപ്പോള്‍ (എന്നാല്‍) ആയേക്കാം
an takrahū
أَن تَكْرَهُوا۟
that you dislike
നിങ്ങള്‍ വെറുക്കുക, അതൃപ്തിപ്പെടുക
shayan
شَيْـًٔا
a thing
ഒരു കാര്യം, വസ്തു
wayajʿala
وَيَجْعَلَ
and has placed
ആക്കുക (ഏര്‍പ്പെടുത്തുക - ഉണ്ടാക്കുക)യും
l-lahu
ٱللَّهُ
Allah
അല്ലാഹു
fīhi
فِيهِ
in it
അതില്‍
khayran
خَيْرًا
good
നന്മ, ഗുണം
kathīran
كَثِيرًا
much
വളരെ, ധാരാളം

Yaaa aiyuhal lazeena aamanoo laa yahillu lakum an tarisun nisaaa'a karhan wa laa ta'duloohunna litazhaboo biba'di maaa aataitumoohunna illaaa ai yaateena bifaahishatim bubaiyinah; wa 'aashiroo hunna bilma'roof; fa in karihtumoohunna fa'asaaa an takrahoo shai'anw wa yaj'alal laahu feehi khairan kaseeraa (an-Nisāʾ 4:19)

English Sahih:

O you who have believed, it is not lawful for you to inherit women by compulsion. And do not make difficulties for them in order to take [back] part of what you gave them unless they commit a clear immorality [i.e., adultery]. And live with them in kindness. For if you dislike them – perhaps you dislike a thing and Allah makes therein much good. (An-Nisa [4] : 19)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വിശ്വസിച്ചവരേ, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ അനന്തരമെടുക്കാന്‍ നിങ്ങള്‍ക്കനുവാദമില്ല. നിങ്ങള്‍ അവര്‍ക്ക് നല്‍കിയ വിവാഹമൂല്യത്തില്‍നിന്ന് ഒരുഭാഗം തട്ടിയെടുക്കാനായി നിങ്ങളവരെ പീഡിപ്പിക്കരുത്- അവര്‍ പ്രകടമായ ദുര്‍നടപ്പില്‍ ഏര്‍പ്പെട്ടാലല്ലാതെ. അവരോട് മാന്യമായി സഹവസിക്കുക. അഥവാ, നിങ്ങളവരെ വെറുക്കുന്നുവെങ്കില്‍ അറിയുക: നിങ്ങള്‍ വെറുക്കുന്ന പലതിലും അല്ലാഹു ധാരാളം നന്മ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവാം. (അന്നിസാഅ് [4] : 19)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കല്‍ നിങ്ങള്‍ക്ക് അനുവദനീയമല്ല.[1] അവര്‍ക്ക് (ഭാര്യമാര്‍ക്ക്‌) നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കുവാന്‍ വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്‌.[2] അവര്‍ പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്തെങ്കിലല്ലാതെ. അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമാണ്‌. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം.

[1] അജ്ഞാനകാലത്ത് അറബികളാരെങ്കിലും മരിച്ചാല്‍ അയാളുടെ സ്വത്തുക്കളോടൊപ്പം ഭാര്യമാരെയും അനന്തരാവകാശികള്‍ പങ്കിട്ടെടുക്കുമായിരുന്നു.
[2] ഭാര്യമാരെ പീഡിപ്പിക്കുകയും, അവര്‍ വിവാഹമോചനം ആവശ്യപ്പെടുകയാണെങ്കില്‍ മഹ്ര്‍ തിരിച്ചു കൊടുത്താല്‍ മാത്രമേ മോചനം നല്‍കുകയുള്ളൂ എന്ന് ശഠിക്കുകയും ചെയ്യുന്ന ദുഷിച്ച സമ്പ്രദായത്തെ വിശുദ്ധഖുര്‍ആന്‍ നിരോധിക്കുന്നു.