Skip to main content

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَأْكُلُوْٓا اَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ اِلَّآ اَنْ تَكُوْنَ تِجَارَةً عَنْ تَرَاضٍ مِّنْكُمْ ۗ وَلَا تَقْتُلُوْٓا اَنْفُسَكُمْ ۗ اِنَّ اللّٰهَ كَانَ بِكُمْ رَحِيْمًا   ( النساء: ٢٩ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
O you who believe[d]!
ഹേ, വിശ്വസിച്ചവരേ
lā takulū
لَا تَأْكُلُوٓا۟
(Do) not eat
നിങ്ങള്‍ തിന്നരുത്
amwālakum
أَمْوَٰلَكُم
your wealth
നിങ്ങളുടെ സ്വത്തുക്കള്‍
baynakum
بَيْنَكُم
between yourselves
നിങ്ങള്‍ക്കിടയില്‍, നിങ്ങള്‍ തമ്മില്‍
bil-bāṭili
بِٱلْبَٰطِلِ
unjustly
അന്യായമായി, ന്യായമല്ലാത്ത വഴിക്ക്
illā an takūna
إِلَّآ أَن تَكُونَ
But that (there) be
അത് ആയാലൊഴികെ
tijāratan
تِجَٰرَةً
business
കച്ചവടം, വല്ല കച്ചവടവും
ʿan tarāḍin
عَن تَرَاضٍ
on mutual consent
അന്യോന്യം തൃപ്തിയോടെ
minkum
مِّنكُمْۚ
among you
നിങ്ങളില്‍ നിന്ന്
walā taqtulū
وَلَا تَقْتُلُوٓا۟
And (do) not kill
നിങ്ങള്‍ കൊല്ലുക (വധിക്കുക)യും ചെയ്യരുത്
anfusakum
أَنفُسَكُمْۚ
yourselves
നിങ്ങളുടെ സ്വന്തങ്ങളെ, ദേഹങ്ങളെ (നിങ്ങളെത്തന്നെ)
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
kāna
كَانَ
is
ആകുന്നു
bikum raḥīman
بِكُمْ رَحِيمًا
to you Most Merciful
നിങ്ങളെപ്പറ്റി കരുണ (കൃപ) യുള്ളവന്‍

Yaaa aiyuhal lazeena aamanoo laa taakulooo amwaalakum bainakum bilbaatili 'illaaa an takoona tijaaratan 'an taraadim minkum; wa laa taqtulooo anfusakum; innal laaha kaana bikum Raheemaa (an-Nisāʾ 4:29)

English Sahih:

O you who have believed, do not consume one another's wealth unjustly but only [in lawful] business by mutual consent. And do not kill yourselves [or one another]. Indeed, Allah is to you ever Merciful. (An-Nisa [4] : 29)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ ധനം അന്യോന്യം അന്യായമായി നേടിയെടുത്ത് തിന്നരുത്. പരസ്പരം പൊരുത്തത്തോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ. നിങ്ങള്‍ നിങ്ങളെത്തന്നെ കശാപ്പു ചെയ്യരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്; തീര്‍ച്ച. (അന്നിസാഅ് [4] : 29)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്‌. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്‌.[1] തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു

[1] സത്യവിശ്വാസികള്‍ ഒരേ ശരീരം കണക്കെ ഒത്തൊരുമയോടെ ജീവിക്കേണ്ടവരാണ്. അപ്പോള്‍ ഒരു വിശ്വാസി തന്‍റെ സഹോദരനെ കൊല്ലുന്നത് തന്നെത്തന്നെ കൊല്ലുന്നതിന് സമമാകുന്നു. അതുകൊണ്ടാണ് 'നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്' എന്ന് അല്ലാഹു പറഞ്ഞത്.