Skip to main content

وَاِنْ خِفْتُمْ اَلَّا تُقْسِطُوْا فِى الْيَتٰمٰى فَانْكِحُوْا مَا طَابَ لَكُمْ مِّنَ النِّسَاۤءِ مَثْنٰى وَثُلٰثَ وَرُبٰعَ ۚ فَاِنْ خِفْتُمْ اَلَّا تَعْدِلُوْا فَوَاحِدَةً اَوْ مَا مَلَكَتْ اَيْمَانُكُمْ ۗ ذٰلِكَ اَدْنٰٓى اَلَّا تَعُوْلُوْاۗ  ( النساء: ٣ )

wa-in khif'tum
وَإِنْ خِفْتُمْ
And if you fear
നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍
allā tuq'siṭū
أَلَّا تُقْسِطُوا۟
that not you will be able to do justice
നിങ്ങള്‍ നീതിമുറ പാലിക്കുകയില്ലെന്ന്
fī l-yatāmā
فِى ٱلْيَتَٰمَىٰ
with the orphans
അനാഥകളില്‍, അനാഥകളുടെ കാര്യത്തില്‍
fa-inkiḥū
فَٱنكِحُوا۟
then marry
എന്നാല്‍ നിങ്ങള്‍ വിവാഹം ചെയ്തുകൊള്ളുവിന്‍
mā ṭāba
مَا طَابَ
what seems suitable
നന്നായത് (നന്നായി തോന്നിയത്), തൃപ്തിയായത്
lakum
لَكُم
to you
നിങ്ങള്‍ക്ക്
mina l-nisāi
مِّنَ ٱلنِّسَآءِ
from the women
സ്ത്രീകളില്‍ നിന്ന്
mathnā
مَثْنَىٰ
two
ഈരണ്ടു (വീതം)
wathulātha
وَثُلَٰثَ
or three
മുമ്മൂന്നും
warubāʿa
وَرُبَٰعَۖ
or four
നന്നാലും
fa-in khif'tum
فَإِنْ خِفْتُمْ
But if you fear
എനി നിങ്ങള്‍ ഭയപ്പെട്ടെങ്കില്‍
allā taʿdilū
أَلَّا تَعْدِلُوا۟
that not you can do justice
നിങ്ങള്‍ നീതി (മര്യാദ) ചെയ്കയില്ലെന്ന്
fawāḥidatan
فَوَٰحِدَةً
then (marry) one
എന്നാല്‍ ഒന്ന്, ഒരുവള്‍
aw mā malakat
أَوْ مَا مَلَكَتْ
or what possesses
അല്ലെങ്കില്‍ ഉടമപ്പെടുത്തിയത്
aymānukum
أَيْمَٰنُكُمْۚ
your right hand
നിങ്ങളുടെ വലങ്കൈകള്‍
dhālika
ذَٰلِكَ
That
അതു
adnā
أَدْنَىٰٓ
(is) more appropriate
കൂടുതല്‍ അടുത്തതാണ് (യോജിച്ചതാണ്)
allā taʿūlū
أَلَّا تَعُولُوا۟
that (may) not you oppress
നിങ്ങള്‍ തെറ്റിപ്പോകാതിരിക്കുവാന്‍

Wa in khiftum allaa tuqsitoo fil yataamaa fankihoo maa taaba lakum minan nisaaa'i masnaa wa sulaasa wa rubaa'a fa'in khiftum allaa ta'diloo fawaahidatan aw maa malakat aimaanukum; zaalika adnaaa allaa ta'ooloo (an-Nisāʾ 4:3)

English Sahih:

And if you fear that you will not deal justly with the orphan girls, then marry those that please you of [other] women, two or three or four. But if you fear that you will not be just, then [marry only] one or those your right hands possess [i.e., slaves]. That is more suitable that you may not incline [to injustice]. (An-Nisa [4] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അനാഥകളുടെ കാര്യത്തില്‍ നീതിപാലിക്കാനാവില്ലെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ത്രീകളില്‍നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പാലിക്കാനാവില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍ ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ. അല്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ളവരെ ഭാര്യമാരാക്കുക. നിങ്ങള്‍ പരിധി ലംഘിക്കുന്നവരാവാതിരിക്കാന്‍ അതാണ് ഏറ്റം നല്ലത്. (അന്നിസാഅ് [4] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അനാഥകളുടെ കാര്യത്തില്‍[1] നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.

[1] അനാഥപെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്നവര്‍ അവരുടെ സ്വത്തിലും സൗന്ദര്യത്തിലും കണ്ണുവെച്ചുകൊണ്ട് അവരെ കല്യാണം കഴിക്കുന്ന സമ്പ്രദായം അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ അവരില്‍ മിക്കവരും ആ 'അനാഥഭാര്യ'മാരോട് നീതി പുലര്‍ത്തിയിരുന്നില്ല. നീതി പുലര്‍ത്താത്ത ഏതു വിവാഹസമ്പ്രദായവും ഇസ്‌ലാമില്‍ നിഷിദ്ധമാണ്.