ഇസ്മഅ് ഗൈറ മുസ്മഅ്' ( പരിഹാസപൂർവം ഉപയോഗിക്കുന്ന ദ്വയാർഥപ്രയോഗം )
warāʿinā
وَرَٰعِنَا
and Raina"
റാഇനാ ( പരിഹാസപൂർവം ഉപയോഗിക്കുന്ന ദ്വയാർഥപ്രയോഗം )
layyan
لَيًّۢا
twisting
വളച്ചൊടിച്ചു, ചുരുട്ടി മടക്കിക്കൊണ്ട്
bi-alsinatihim
بِأَلْسِنَتِهِمْ
[with] their tongues
അവരുടെ നാവു കളെ, നാവുകള്‍കൊണ്ട്
waṭaʿnan
وَطَعْنًا
and defaming
കുത്തിയും (ആക്ഷേപിച്ചും - കുത്തിപ്പറ ഞ്ഞും) കൊണ്ടും
fī l-dīni
فِى ٱلدِّينِۚ
[in] the religion
മതത്തില്‍, മതത്തെപ്പറ്റി
walaw annahum qālū
وَلَوْ أَنَّهُمْ قَالُوا۟
And if [that] they (had) said
അവര്‍ പറഞ്ഞിരുന്നെങ്കില്‍
samiʿ'nā
سَمِعْنَا
"We hear[d]
സമിഅ്നാ (ഞങ്ങള്‍ കേട്ടു) എന്ന്
wa-aṭaʿnā
وَأَطَعْنَا
and we obey[ed]"
അത്വഅ്നാ (ഞങ്ങള്‍ അനുസരിച്ചു) എന്നും
wa-is'maʿ
وَٱسْمَعْ
and Hear
ഇസ്മഅ് (കേള്‍ക്കണം) എന്നും
wa-unẓur'nā
وَٱنظُرْنَا
and look (at) us
ഉന്ള്വുര്നാ (ഞങ്ങളെ നീ ഗൗനിക്കണം) എന്നും
lakāna
لَكَانَ
surely it (would) have been
അതാകുമായിരുന്നു
khayran
خَيْرًا
better
ഗുണം, ഉത്തമം
lahum
لَّهُمْ
for them
അവര്‍ക്ക്
wa-aqwama
وَأَقْوَمَ
and more suitable
കൂടുതല്‍ ചൊവ്വായ (നേരെയുള്ളതും)
walākin laʿanahumu
وَلَٰكِن لَّعَنَهُمُ
[And] but cursed them
എങ്കിലും (പക്ഷേ) അവരെ ശപിച്ചിരിക്കുന്നു
l-lahu
ٱللَّهُ
Allah
അല്ലാഹു
bikuf'rihim
بِكُفْرِهِمْ
for their disbelief
അവരുടെ അവിശ്വാസം നിമിത്തം
falā yu'minūna
فَلَا يُؤْمِنُونَ
so not they believe
അതിനാല്‍ അവര്‍ വിശ്വസിക്കയില്ല
illā qalīlan
إِلَّا قَلِيلًا
except a few
അൽപമല്ലാതെ
Minal lazeena haadoo yuharrifoonal Kalima 'am mawaadi'ihee wa yaqooloona sami'naa wa 'asainaa wasma' ghaira musma'inw wa raa'inaa laiyam bi alsinatihim wa ta'nan fiddeen; wa law annahum qaaloo sami'naa wa ata'naa wasma' wanzurnaa lakaana khairal lahum wa aqwama wa laakil la ''anahumul laahu bikufrihim falaa yu'minoona illaa qaleela (an-Nisāʾ 4:46)
Among the Jews are those who distort words from their [proper] places [i.e., usages] and say, "We hear and disobey" and "Hear but be not heard" and "Ra’ina," twisting their tongues and defaming the religion. And if they had said [instead], "We hear and obey" and "Wait for us [to understand]," it would have been better for them and more suitable. But Allah has cursed them for their disbelief, so they believe not, except for a few. (An-Nisa [4] : 46)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആ എതിരാളികള്‍ ജൂതന്മാരില് പെട്ടവരാണ്. അവര്‍ ദൈവവാക്യങ്ങളെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നു. തങ്ങളുടെ നാവു കോട്ടിയും സത്യമതത്തെ കടന്നാക്രമിച്ചും 'സമിഅ്നാ വ അസൈ്വനാ' എന്നും 'ഇസ്മഅ് ഗൈറ മുസ്മഅ്' എന്നും 'റാഇനാ' എന്നും അവര്‍ പറയുന്നു. 'സമിഅ്നാ വ അത്വഅ്നാ' എന്നും 'ഇസ്മഅ്' എന്നും 'ഉന്‍ളുര്‍നാ' എന്നുമാണ് അവര്‍ പറഞ്ഞിരുന്നതെങ്കില്‍ അവര്‍ക്ക് ഏറ്റം ശരിയും നല്ലതും അതായിരുന്നു. പക്ഷേ, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അതിനാല്‍ അവരില്‍ ചിലരല്ലാതെ വിശ്വസിക്കുന്നില്ല. (അന്നിസാഅ് [4] : 46)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
യഹൂദരില്‍പെട്ടവരത്രെ (ആ ശത്രുക്കള്‍.) വാക്കുകളെ അവര്‍ സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള്‍ വളച്ചൊടിച്ച് കൊണ്ടും, മതത്തെ കുത്തിപ്പറഞ്ഞ് കൊണ്ടും 'സമിഅ്നാ വഅസൈനാ' എന്നും 'ഇസ്മഅ് ഗൈറ മുസ്മഅ്' എന്നും 'റാഇനാ' എന്നും അവര്‍ പറയുന്നു.[1] 'സമിഅ്നാ വഅത്വഅ്നാ' (ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു) എന്നും 'ഇസ്മഅ്' (കേള്‍ക്കണേ) എന്നും 'ഉന്‍ളുര്‍നാ' (ഞങ്ങളെ ഗൗനിക്കണേ) എന്നും അവര്‍ പറഞ്ഞിരുന്നെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ ഉത്തമവും വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷെ അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ.
[1] റസൂല്‍ (ﷺ) വല്ലതും ആജ്ഞാപിച്ചാല്‍ സത്യവിശ്വാസികള്‍ 'സമിഅ്നാ വഅതഅ്നാ' (ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു) എന്ന് പറയുമായിരുന്നു. എന്നാല്‍ യഹൂദന്മാര് ഇതില്‍ തന്ത്രപൂര്‍വം മാറ്റം വരുത്തി 'സമിഅ്നാ വഅസൈനാ' (ഞങ്ങള്‍ കേള്‍ക്കുകയും ധിക്കരിക്കുകയും ചെയ്തിരിക്കുന്നു) എന്നാക്കിയിട്ട് നബി(ﷺ)യെയും സത്യവിശ്വാസികളെയും പരിഹസിക്കുകയാണ് ചെയ്തിരുന്നത്. 'ഇസ്മഅ് ഗൈറ മുസ്മഅ്' എന്നത് ദ്വയാർത്ഥമുള്ള ഒരു പ്രാർത്ഥനയാണ്. 'കേൾക്കുക, കേൾക്കാൻ കൊള്ളാത്തതൊന്നും താങ്കൾ കേൾക്കാൻ ഇടവരാതിരിക്കട്ടെ' എന്നും 'കേൾക്കുക, നിനക്ക് കേൾക്കാൻ സാധിക്കാതിരിക്കട്ടെ' എന്നും അതിന് അർഥം കൽപിക്കാവുന്നതാണ്. 'റാഇനാ' എന്ന വാക്കിനെപ്പറ്റി 2:104 ലെ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
2 Mokhtasar Malayalam
യഹൂദന്മാരിൽ ഒരു വിഭാഗം കൂട്ടരുണ്ട്; അല്ലാഹു അവതരിപ്പിച്ച അവൻ്റെ സംസാരം അവർ മാറ്റിമറിക്കുന്നു. അങ്ങനെ അല്ലാഹു ഉദ്ദേശിച്ച അർത്ഥത്തിലല്ലാതെ അവരത് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. നബി (ﷺ) അവരോട് വല്ലതും കൽപ്പിച്ചാൽ അവർ പറയും: ഞങ്ങൾ നിൻ്റെ സംസാരമെല്ലാം കേട്ടിരിക്കുന്നു; എന്നാൽ നിൻ്റെ കൽപ്പന ഞങ്ങൾ ധിക്കരിക്കുകയും ചെയ്തിരിക്കുന്നു. പരിഹസിച്ചു കൊണ്ട് അവർ പറയുന്നു: ഞങ്ങൾ പറയുന്നത് നീ കേൾക്ക്; അല്ലാഹു നിനക്ക് കേൾപ്പിച്ചു തരാതിരിക്കട്ടെ. 'ഞങ്ങളെ കേൾക്കൂ' എന്ന അർത്ഥമാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന വ്യാജേന 'വിഡ്ഢി' എന്ന് മനസ്സിൽ ഉദ്ദേശിച്ചു കൊണ്ട് (ദ്വയാർത്ഥമുള്ള) റാഇനാ എന്ന പദം അവർ പറയുന്നു. അവർ തങ്ങളുടെ വാക്കുകൾ വളച്ചൊടിക്കുകയാണ്. നബി (ﷺ) ക്കെതിരെ പ്രാർത്ഥിക്കാനും, അല്ലാഹുവിൻ്റെ ദീനിനെ ആക്ഷേപിക്കാനുമാണ് അവർ അതിലൂടെ ഉദ്ദേശിക്കുന്നത്. 'ഞങ്ങൾ കേട്ടിരിക്കുന്നു, ധിക്കരിച്ചിരിക്കുന്നു' എന്ന് പറയുന്നതിന് പകരം 'ഞങ്ങൾ താങ്കളുടെ വാക്ക് കേൾക്കുകയും, താങ്കളുടെ കൽപ്പന അനുസരിക്കുകയും ചെയ്തിരിക്കുന്നു' എന്നും, 'ഞങ്ങൾ പറയുന്നത് നീ കേൾക്ക്; അല്ലാഹു നിനക്ക് കേൾപ്പിച്ചു തരാതിരിക്കട്ടെ' എന്നതിന് പകരം 'ഞങ്ങൾ പറയുന്നത് കേൾക്കൂ' എന്നും, 'റാഇനാ' എന്നതിന് പകരം 'ഞങ്ങൾക്ക് സാവകാശം നൽകൂ; താങ്കൾ പറയുന്നത് ഞങ്ങൾ മനസ്സിലാക്കട്ടെ' എന്നും അവർ പറഞ്ഞിരുന്നെങ്കിൽ അതായിരുന്നു ആദ്യം പറഞ്ഞ വാക്കുകളെക്കാൾ അവർക്ക് നല്ലതും നീതിപൂർവ്വകവുമാവുക. കാരണം അപ്രകാരം പറയുന്നതിലാണ് നബി (ﷺ) യുടെ ഉന്നതമായ സ്ഥാനത്തിന് യോജിച്ച നല്ല മര്യാദയുള്ളത്. എന്നാൽ അവരുടെ നിഷേധം കാരണത്താൽ അല്ലാഹു അവരെ ശപിക്കുകയും, അവൻ്റെ കാരുണ്യത്തിൽ നിന്ന് അവരെ ആട്ടിയകറ്റുകയും ചെയ്തിരിക്കുന്നു. അതിനാൽ അവർക്ക് ഉപകാരപ്രദമാവുന്ന രൂപത്തിലുള്ള വിശ്വാസം അവർ സ്വീകരിക്കുകയില്ല.