وَالَّذِيْنَ يُحَاۤجُّوْنَ فِى اللّٰهِ مِنْۢ بَعْدِ مَا اسْتُجِيْبَ لَهٗ حُجَّتُهُمْ دَاحِضَةٌ عِنْدَ رَبِّهِمْ وَعَلَيْهِمْ غَضَبٌ وَّلَهُمْ عَذَابٌ شَدِيْدٌ ( الشورى: ١٦ )
Wallazeena yuhaaajjoona fil laahi mim ba'di mastujeeba lahoo hujjatuhum daahidatun 'inda Rabbihim wa 'alaihim ghadabunw wa lahum 'azaabun shadeed (aš-Šūrā 42:16)
English Sahih:
And those who argue concerning Allah after He has been responded to – their argument is invalid with their Lord, and upon them is [His] wrath, and for them is a severe punishment. (Ash-Shuraa [42] : 16)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ ക്ഷണം സ്വീകരിച്ചശേഷം അത് സ്വീകരിച്ചവരോട് അല്ലാഹുവെക്കുറിച്ച് തര്‍ക്കിക്കുന്നവരുടെ വാദം അവരുടെ നാഥന്റെയടുത്ത് തീര്‍ത്തും നിരര്‍ഥകമാണ്. അവര്‍ക്ക് ദൈവകോപമുണ്ട്; കഠിനമായ ശിക്ഷയും. (അശ്ശൂറാ [42] : 16)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അല്ലാഹുവിന്‍റെ ആഹ്വാനത്തിന് സ്വീകാര്യത ലഭിച്ചതിന് ശേഷം[1] അവന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവരാരോ, അവരുടെ തര്‍ക്കം അവരുടെ രക്ഷിതാവിങ്കല്‍ നിഷ്ഫലമാകുന്നു. അവരുടെ മേല്‍ കോപമുണ്ടായിരിക്കും. അവര്‍ക്കാണ് കഠിനമായ ശിക്ഷ.
[1] എല്ലാവരെയും ഒന്നിച്ച് വിശ്വസിപ്പിക്കുക പ്രവാചകത്വത്തിന്റെ ലക്ഷ്യമല്ല. നിഷ്പക്ഷമതികളായ സത്യാന്വേഷകര്‍ സത്യം സ്വീകരിച്ചുകഴിയുന്നതോടെ പ്രവാചകദൗത്യം സഫലമാകുന്നു. പിന്നീട് അതിനെതിരില്‍ തര്‍ക്കിക്കുന്നവരുടെ തര്‍ക്കമൊക്കെ നിഷ്ഫലമത്രെ.