Skip to main content

وَجَعَلُوْا لَهٗ مِنْ عِبَادِهٖ جُزْءًا ۗاِنَّ الْاِنْسَانَ لَكَفُوْرٌ مُّبِيْنٌ ۗ ࣖ   ( الزخرف: ١٥ )

wajaʿalū lahu
وَجَعَلُوا۟ لَهُۥ
But they attribute to Him
അവനു അവര്‍ ആക്കി, ഏര്‍പ്പെടുത്തി
min ʿibādihi
مِنْ عِبَادِهِۦ
from His slaves
അവന്റെ അടിയാന്മാരില്‍നിന്നു
juz'an
جُزْءًاۚ
a portion
അംശം, ഭാഗം
inna l-insāna
إِنَّ ٱلْإِنسَٰنَ
Indeed man
നിശ്ചയമായും മനുഷ്യന്‍
lakafūrun
لَكَفُورٌ
surely (is) clearly ungrateful
നന്ദികെട്ടവന്‍തന്നെ
mubīnun
مُّبِينٌ
surely (is) clearly ungrateful
പ്രത്യക്ഷനായ, വ്യക്തമായ

Wa ja'aloo lahoo min 'ibaadihee juz'aa; innal insaana lakafoorum mubeen (az-Zukhruf 43:15)

English Sahih:

But they have attributed to Him from His servants a portion. Indeed, man is clearly ungrateful. (Az-Zukhruf [43] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഈ ജനം അല്ലാഹുവിന്റെ ദാസന്മാരില്‍ ഒരു വിഭാഗത്തെ അവന്റെ ഭാഗമാക്കി വെച്ചിരിക്കുന്നു. മനുഷ്യന്‍ പ്രത്യക്ഷത്തില്‍ തന്നെ വളരെ നന്ദികെട്ടവനാണ്. (അസ്സുഖ്റുഫ് [43] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവന്‍റെ ദാസന്‍മാരില്‍ ഒരു വിഭാഗത്തെ അവരതാ അവന്‍റെ അംശം (അഥവാ മക്കള്‍) ആക്കിവെച്ചിരിക്കുന്നു.[1] തീര്‍ച്ചയായും മനുഷ്യന്‍ പ്രത്യക്ഷമായിത്തന്നെ തികച്ചും നന്ദികെട്ടവനാകുന്നു.

[1] സൃഷ്ടികള്‍ സ്രഷ്ടാവില്‍ നിന്ന് തികച്ചും വ്യത്യസ്തരത്രെ. മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് വിശ്വസിക്കുന്നവരും, യേശുക്രിസ്തു അല്ലാഹുവിന്റെ പുത്രനാണെന്ന് വിശ്വസിക്കുന്നവരും ചെയ്യുന്നത് സ്രഷ്ടാവിന്റെയും സൃഷ്ടികളുടെയും അസ്തിത്വത്തെ കൂട്ടിക്കുഴക്കുകയെന്ന മഹാപരാധമത്രെ.