Skip to main content

اَمْ يَقُوْلُوْنَ افْتَرٰىهُ ۗ قُلْ اِنِ افْتَرَيْتُهٗ فَلَا تَمْلِكُوْنَ لِيْ مِنَ اللّٰهِ شَيْـًٔا ۗهُوَ اَعْلَمُ بِمَا تُفِيْضُوْنَ فِيْهِۗ كَفٰى بِهٖ شَهِيْدًا ۢ بَيْنِيْ وَبَيْنَكُمْ ۗ وَهُوَ الْغَفُوْرُ الرَّحِيْمُ  ( الأحقاف: ٨ )

am yaqūlūna
أَمْ يَقُولُونَ
Or they say
അതല്ല (അഥവാ, അല്ലെങ്കില്‍) അവര്‍ പറയുന്നുവോ
if'tarāhu
ٱفْتَرَىٰهُۖ
"He has invented it"
അവനതു കെട്ടിച്ചമച്ചുവെന്നു
qul
قُلْ
Say
പറയുക
ini if'taraytuhu
إِنِ ٱفْتَرَيْتُهُۥ
"If I have invented it
ഞാന്‍ അതു കെട്ടിച്ചമച്ചെങ്കില്‍
falā tamlikūna
فَلَا تَمْلِكُونَ
then not you have power
എന്നാല്‍ നിങ്ങള്‍ക്കു സാധ്യമാകുകയില്ല, സ്വാധീനമാക്കുന്നില്ല
لِى
for me
എനിക്കു, എനിക്കുവേണ്ടി
mina l-lahi
مِنَ ٱللَّهِ
against Allah
അല്ലാഹുവില്‍ നിന്നു
shayan
شَيْـًٔاۖ
anything
യാതൊന്നിനും, ഒട്ടും
huwa aʿlamu
هُوَ أَعْلَمُ
He knows best
അവന്‍ ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ്
bimā
بِمَا
of what
യാതൊന്നിനെപ്പറ്റി
tufīḍūna
تُفِيضُونَ
you utter
നിങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുന്നു
fīhi
فِيهِۖ
concerning it
അതില്‍
kafā bihi
كَفَىٰ بِهِۦ
Sufficient is He Sufficient is He
അവന്‍തന്നെ മതി
shahīdan
شَهِيدًۢا
(as) a Witness
സാക്ഷിയായി, കണ്ടറിയുന്നവനായി
baynī
بَيْنِى
between me
എനിക്കിടയിലും
wabaynakum
وَبَيْنَكُمْۖ
and between you
നിങ്ങള്‍ക്കിടയിലും
wahuwa
وَهُوَ
and He
അവന്‍, അവന്‍തന്നെ
l-ghafūru
ٱلْغَفُورُ
(is) the Oft-Forgiving
വളരെ പൊറുക്കുന്നവന്‍
l-raḥīmu
ٱلرَّحِيمُ
the Most Merciful
കരുണാനിധി

Am yaqooloonaf taraahu qul inif taraituhoo falaa tamlikoona lee minal laahi shai'an Huwa a'lamu bimaa tufeedoona feehi kafaa bihee shaheedam bainee wa bainakum wa Huwal Ghafoorur Raheem (al-ʾAḥq̈āf 46:8)

English Sahih:

Or do they say, "He has invented it"? Say, "If I have invented it, you will not possess for me [the power of protection] from Allah at all. He is most knowing of that in which you are involved. Sufficient is He as Witness between me and you, and He is the Forgiving, the Merciful." (Al-Ahqaf [46] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ല; ഇത് ദൈവദൂതന്‍ ചമച്ചുണ്ടാക്കിയതാണെന്നാണോ ആ സത്യനിഷേധികള്‍ വാദിക്കുന്നത്? പറയുക: ഞാനിത് സ്വയം ചമച്ചുണ്ടാക്കിയതാണെങ്കില്‍ അല്ലാഹുവില്‍ നിന്നെന്നെ കാക്കാന്‍ ആര്‍ക്കും കഴിയില്ല. നിങ്ങള്‍ പറഞ്ഞുപരത്തുന്നവയെപ്പറ്റി ഏറ്റവും നന്നായറിയുന്നവന്‍ അല്ലാഹുവാണ്. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ മതി. അവന്‍ ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാകുന്നു. (അല്‍അഹ്ഖാഫ് [46] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതല്ല, അദ്ദേഹം (റസൂല്‍) അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? നീ പറയുക: ഞാനത് കെട്ടിച്ചമച്ചതാണെങ്കില്‍ എനിക്ക് അല്ലാഹുവില്‍ നിന്ന് ഒട്ടും രക്ഷനല്‍കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അതിന്‍റെ (ഖുര്‍ആന്‍റെ) കാര്യത്തില്‍ നിങ്ങള്‍ കടന്നു സംസാരിക്കുന്നതിനെപ്പറ്റി അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ തന്നെ മതി. അവന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാണ്‌.