Skip to main content
bismillah

حٰمۤ ۚ  ( الأحقاف: ١ )

hha-meem
حمٓ
'ഹാ-മീം'

ഹാ-മീം

തഫ്സീര്‍

تَنْزِيْلُ الْكِتٰبِ مِنَ اللّٰهِ الْعَزِيْزِ الْحَكِيْمِ   ( الأحقاف: ٢ )

tanzīlu l-kitābi
تَنزِيلُ ٱلْكِتَٰبِ
വേദഗ്രന്ഥത്തിന്റെ അവതരണം, ഗ്രന്ഥത്തെ അവതരിപ്പിച്ചതു
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവില്‍ നിന്നാണ്
l-ʿazīzi
ٱلْعَزِيزِ
പ്രതാപശാലിയായ
l-ḥakīmi
ٱلْحَكِيمِ
അഗധാജ്ഞനായ

ഈ വേദ പുസ്തകത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്നാകുന്നു.

തഫ്സീര്‍

مَا خَلَقْنَا السَّمٰوٰتِ وَالْاَرْضَ وَمَا بَيْنَهُمَآ اِلَّا بِالْحَقِّ وَاَجَلٍ مُّسَمًّىۗ وَالَّذِيْنَ كَفَرُوْا عَمَّآ اُنْذِرُوْا مُعْرِضُوْنَ  ( الأحقاف: ٣ )

mā khalaqnā
مَا خَلَقْنَا
നാം സൃഷ്ടിച്ചിട്ടില്ല
l-samāwāti wal-arḍa
ٱلسَّمَٰوَٰتِ وَٱلْأَرْضَ
ആകാശങ്ങളും ഭൂമിയും
wamā baynahumā
وَمَا بَيْنَهُمَآ
അവയുടെ ഇടയിലുള്ളതും
illā bil-ḥaqi
إِلَّا بِٱلْحَقِّ
കാര്യ (യഥാര്‍ത്ഥ, മുറ, ന്യായ)ത്തോടുകൂടിയല്ലാതെ
wa-ajalin
وَأَجَلٍ
ഒരു അവധിയോടും
musamman
مُّسَمًّىۚ
നിര്‍ണ്ണയിക്കപ്പെട്ട
wa-alladhīna kafarū
وَٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരോ
ʿammā undhirū
عَمَّآ أُنذِرُوا۟
അവരോടു മുന്നറിയിപ്പു നല്‍കപ്പെട്ടതിനെപ്പറ്റി
muʿ'riḍūna
مُعْرِضُونَ
തിരിഞ്ഞുകളയുന്നവരാണ്

ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും യാഥാര്‍ഥ്യ നിഷ്ഠമായും കാലാവധി നിര്‍ണയിച്ചുമല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ സത്യനിഷേധികള്‍ തങ്ങള്‍ക്കു നല്‍കപ്പെട്ട താക്കീതുകളെ അപ്പാടെ അവഗണിക്കുന്നവരാണ്.

തഫ്സീര്‍

قُلْ اَرَءَيْتُمْ مَّا تَدْعُوْنَ مِنْ دُوْنِ اللّٰهِ اَرُوْنِيْ مَاذَا خَلَقُوْا مِنَ الْاَرْضِ اَمْ لَهُمْ شِرْكٌ فِى السَّمٰوٰتِ ۖائْتُوْنِيْ بِكِتٰبٍ مِّنْ قَبْلِ هٰذَآ اَوْ اَثٰرَةٍ مِّنْ عِلْمٍ اِنْ كُنْتُمْ صٰدِقِيْنَ   ( الأحقاف: ٤ )

qul
قُلْ
പറയുക
ara-aytum
أَرَءَيْتُم
നിങ്ങള്‍ കണ്ടുവോ
mā tadʿūna
مَّا تَدْعُونَ
നിങ്ങള്‍ വിളിക്കുന്നവയെ
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
arūnī
أَرُونِى
നിങ്ങളെനിക്കു കാട്ടിത്തരുവിന്‍
mādhā khalaqū
مَاذَا خَلَقُوا۟
അവര്‍ എന്തു (ഏതു) സൃഷ്ടിച്ചുവെന്നു
mina l-arḍi
مِنَ ٱلْأَرْضِ
ഭൂമിയില്‍നിന്നു
am lahum
أَمْ لَهُمْ
അല്ലെങ്കില്‍ അവര്‍ക്കുണ്ടോ
shir'kun
شِرْكٌ
വല്ല പങ്കും
fī l-samāwāti
فِى ٱلسَّمَٰوَٰتِۖ
ആകാശങ്ങളില്‍
i'tūnī
ٱئْتُونِى
നിങ്ങളെനിക്കു കൊണ്ടുവന്നുതരുവിന്‍
bikitābin
بِكِتَٰبٍ
ഒരു ഗ്രന്ഥത്തെ
min qabli hādhā
مِّن قَبْلِ هَٰذَآ
ഇതിനുമുമ്പുള്ള
aw athāratin
أَوْ أَثَٰرَةٍ
അല്ലെങ്കില്‍ വല്ല അവശിഷ്ടവും (പ്രമാണവും)
min ʿil'min
مِّنْ عِلْمٍ
അറിവില്‍നിന്നു (അറിവിന്റെ)
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യവാന്മാര്‍

ചോദിക്കുക: അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയില്‍ അവരെന്തു സൃഷ്ടിച്ചുവെന്ന് നിങ്ങളെനിക്കൊന്നു കാണിച്ചു തരിക. അതല്ല; ആകാശങ്ങളുടെ സൃഷ്ടിയില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ? തെളിവായി ഇതിനു മുമ്പുള്ള ഏതെങ്കിലും വേദമോ അറിവിന്റെ വല്ല ശേഷിപ്പോ ഉണ്ടെങ്കില്‍ അതിങ്ങു കൊണ്ടുവരിക. നിങ്ങള്‍ സത്യവാദികളെങ്കില്‍!

തഫ്സീര്‍

وَمَنْ اَضَلُّ مِمَّنْ يَّدْعُوْا مِنْ دُوْنِ اللّٰهِ مَنْ لَّا يَسْتَجِيْبُ لَهٗٓ اِلٰى يَوْمِ الْقِيٰمَةِ وَهُمْ عَنْ دُعَاۤىِٕهِمْ غٰفِلُوْنَ   ( الأحقاف: ٥ )

waman aḍallu
وَمَنْ أَضَلُّ
അധികം വഴിപിഴച്ചവരാരാണ്
mimman yadʿū
مِمَّن يَدْعُوا۟
വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന)വരേക്കാള്‍
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
man lā yastajību
مَن لَّا يَسْتَجِيبُ
ഉത്തരം നല്‍കാത്തവരെ
lahu
لَهُۥٓ
തനിക്കു
ilā yawmi l-qiyāmati
إِلَىٰ يَوْمِ ٱلْقِيَٰمَةِ
ഖിയാമത്തുനാള്‍വരേക്കു
wahum
وَهُمْ
അവരോ
ʿan duʿāihim
عَن دُعَآئِهِمْ
ഇവരുടെ വിളി (പ്രാര്‍ത്ഥന)യെപ്പറ്റി
ghāfilūna
غَٰفِلُونَ
അശ്രദ്ധരാണ്

അല്ലാഹുവെ വിട്ട്, അന്ത്യനാള്‍ വരെ കാത്തിരുന്നാലും ഉത്തരമേകാത്തവയോട് പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിതെറ്റിയവനാരുണ്ട്? അവരോ, ഇവരുടെ പ്രാര്‍ഥനയെപ്പറ്റി തീര്‍ത്തും അശ്രദ്ധരാണ്.

തഫ്സീര്‍

وَاِذَا حُشِرَ النَّاسُ كَانُوْا لَهُمْ اَعْدَاۤءً وَّكَانُوْا بِعِبَادَتِهِمْ كٰفِرِيْنَ   ( الأحقاف: ٦ )

wa-idhā ḥushira
وَإِذَا حُشِرَ
ഒരുമിച്ചുകൂട്ടപ്പെട്ടാല്‍
l-nāsu
ٱلنَّاسُ
മനുഷ്യര്‍
kānū
كَانُوا۟
അവരായിരിക്കും
lahum aʿdāan
لَهُمْ أَعْدَآءً
അവര്‍ക്കു ശത്രുക്കള്‍
wakānū
وَكَانُوا۟
അവരായിരിക്കയും ചെയ്യും
biʿibādatihim
بِعِبَادَتِهِمْ
ഇവരുടെ ആരാധനയെ
kāfirīna
كَٰفِرِينَ
നിഷേധിക്കുന്നവര്‍, അവിശ്വസിക്കുന്നവര്‍

മനുഷ്യരെയൊക്കെയും ഒരുമിച്ചുകൂട്ടുമ്പോള്‍ ആ ആരാധ്യര്‍ ഈ ആരാധകരുടെ വിരോധികളായിരിക്കും; ഇവര്‍ തങ്ങളെ ആരാധിച്ചുകൊണ്ടിരുന്നവരാണെന്ന കാര്യം തള്ളിപ്പറയുന്നവരും.

തഫ്സീര്‍

وَاِذَا تُتْلٰى عَلَيْهِمْ اٰيٰتُنَا بَيِّنٰتٍ قَالَ الَّذِيْنَ كَفَرُوْا لِلْحَقِّ لَمَّا جَاۤءَهُمْۙ هٰذَا سِحْرٌ مُّبِيْنٌۗ  ( الأحقاف: ٧ )

wa-idhā tut'lā
وَإِذَا تُتْلَىٰ
ഓതിക്കൊടുക്കപ്പെടുന്നതായാല്
ʿalayhim
عَلَيْهِمْ
അവര്ക്കു, ഇവര്ക്കു
āyātunā
ءَايَٰتُنَا
നമ്മുടെ ആയത്തുകള്
bayyinātin
بَيِّنَٰتٍ
വ്യക്തങ്ങളായിട്ടു, തെളിവുകളായി
qāla alladhīna kafarū
قَالَ ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര് പറയും
lil'ḥaqqi
لِلْحَقِّ
യഥാര്ത്ഥത്തെക്കുറിച്ചു
lammā jāahum
لَمَّا جَآءَهُمْ
അതവര്ക്കു വന്ന അവസരം, വന്നപ്പോള്
hādhā siḥ'run
هَٰذَا سِحْرٌ
ഇതു ജാലമാണ്
mubīnun
مُّبِينٌ
പ്രത്യക്ഷമായ (തനി)

നമ്മുടെ തെളിവുറ്റ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍, തങ്ങള്‍ക്കു വന്നെത്തിയ ആ സത്യത്തെ നിഷേധിച്ചവര്‍ പറയും: ഇത് പ്രകടമായ മായാജാലം തന്നെ.

തഫ്സീര്‍

اَمْ يَقُوْلُوْنَ افْتَرٰىهُ ۗ قُلْ اِنِ افْتَرَيْتُهٗ فَلَا تَمْلِكُوْنَ لِيْ مِنَ اللّٰهِ شَيْـًٔا ۗهُوَ اَعْلَمُ بِمَا تُفِيْضُوْنَ فِيْهِۗ كَفٰى بِهٖ شَهِيْدًا ۢ بَيْنِيْ وَبَيْنَكُمْ ۗ وَهُوَ الْغَفُوْرُ الرَّحِيْمُ  ( الأحقاف: ٨ )

am yaqūlūna
أَمْ يَقُولُونَ
അതല്ല (അഥവാ, അല്ലെങ്കില്‍) അവര്‍ പറയുന്നുവോ
if'tarāhu
ٱفْتَرَىٰهُۖ
അവനതു കെട്ടിച്ചമച്ചുവെന്നു
qul
قُلْ
പറയുക
ini if'taraytuhu
إِنِ ٱفْتَرَيْتُهُۥ
ഞാന്‍ അതു കെട്ടിച്ചമച്ചെങ്കില്‍
falā tamlikūna
فَلَا تَمْلِكُونَ
എന്നാല്‍ നിങ്ങള്‍ക്കു സാധ്യമാകുകയില്ല, സ്വാധീനമാക്കുന്നില്ല
لِى
എനിക്കു, എനിക്കുവേണ്ടി
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവില്‍ നിന്നു
shayan
شَيْـًٔاۖ
യാതൊന്നിനും, ഒട്ടും
huwa aʿlamu
هُوَ أَعْلَمُ
അവന്‍ ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ്
bimā
بِمَا
യാതൊന്നിനെപ്പറ്റി
tufīḍūna
تُفِيضُونَ
നിങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുന്നു
fīhi
فِيهِۖ
അതില്‍
kafā bihi
كَفَىٰ بِهِۦ
അവന്‍തന്നെ മതി
shahīdan
شَهِيدًۢا
സാക്ഷിയായി, കണ്ടറിയുന്നവനായി
baynī
بَيْنِى
എനിക്കിടയിലും
wabaynakum
وَبَيْنَكُمْۖ
നിങ്ങള്‍ക്കിടയിലും
wahuwa
وَهُوَ
അവന്‍, അവന്‍തന്നെ
l-ghafūru
ٱلْغَفُورُ
വളരെ പൊറുക്കുന്നവന്‍
l-raḥīmu
ٱلرَّحِيمُ
കരുണാനിധി

അല്ല; ഇത് ദൈവദൂതന്‍ ചമച്ചുണ്ടാക്കിയതാണെന്നാണോ ആ സത്യനിഷേധികള്‍ വാദിക്കുന്നത്? പറയുക: ഞാനിത് സ്വയം ചമച്ചുണ്ടാക്കിയതാണെങ്കില്‍ അല്ലാഹുവില്‍ നിന്നെന്നെ കാക്കാന്‍ ആര്‍ക്കും കഴിയില്ല. നിങ്ങള്‍ പറഞ്ഞുപരത്തുന്നവയെപ്പറ്റി ഏറ്റവും നന്നായറിയുന്നവന്‍ അല്ലാഹുവാണ്. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന്‍ മതി. അവന്‍ ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാകുന്നു.

തഫ്സീര്‍

قُلْ مَا كُنْتُ بِدْعًا مِّنَ الرُّسُلِ وَمَآ اَدْرِيْ مَا يُفْعَلُ بِيْ وَلَا بِكُمْۗ اِنْ اَتَّبِعُ اِلَّا مَا يُوْحٰٓى اِلَيَّ وَمَآ اَنَا۠ اِلَّا نَذِيْرٌ مُّبِيْنٌ   ( الأحقاف: ٩ )

qul
قُلْ
പറയുക
mā kuntu
مَا كُنتُ
ഞാനല്ല, ഞാനായിട്ടില്ല
bid'ʿan
بِدْعًا
ഒരു പുത്തന്‍, നവീനന്‍
mina l-rusuli
مِّنَ ٱلرُّسُلِ
റസൂലുകളില്‍ നിന്നു
wamā adrī
وَمَآ أَدْرِى
എനിക്കറിയുകയുമില്ല
mā yuf'ʿalu bī
مَا يُفْعَلُ بِى
എന്നെക്കൊണ്ടു ചെയ്യപ്പെടുന്നതു
walā bikum
وَلَا بِكُمْۖ
നിങ്ങളെക്കൊണ്ടും ഇല്ല
in attabiʿu
إِنْ أَتَّبِعُ
ഞാന്‍ പിന്‍പറ്റുന്നില്ല
illā mā
إِلَّا مَا
യാതൊന്നിനെയല്ലാതെ
yūḥā ilayya
يُوحَىٰٓ إِلَىَّ
എനിക്കു വഹ്യു നല്‍കപ്പെടുന്ന
wamā anā
وَمَآ أَنَا۠
ഞാനല്ലതാനും
illā nadhīrun
إِلَّا نَذِيرٌ
ഒരു താക്കീതുകാരനല്ലാതെ
mubīnun
مُّبِينٌ
പ്രത്യക്ഷമായ

പറയുക: ദൈവദൂതന്മാരില്‍ ആദ്യത്തെവനൊന്നുമല്ല ഞാന്‍. എനിക്കും നിങ്ങള്‍ക്കും എന്തൊക്കെ സംഭവിക്കുമെന്ന് എനിക്കറിയില്ല. എനിക്കു ബോധനമായി നല്‍കപ്പെടുന്ന സന്ദേശം പിന്‍പറ്റുക മാത്രമാണ് ഞാന്‍. വ്യക്തമായ മുന്നറിയിപ്പുകാരനല്ലാതാരുമല്ല ഞാന്‍.

തഫ്സീര്‍

قُلْ اَرَءَيْتُمْ اِنْ كَانَ مِنْ عِنْدِ اللّٰهِ وَكَفَرْتُمْ بِهٖ وَشَهِدَ شَاهِدٌ مِّنْۢ بَنِيْٓ اِسْرَاۤءِيْلَ عَلٰى مِثْلِهٖ فَاٰمَنَ وَاسْتَكْبَرْتُمْۗ اِنَّ اللّٰهَ لَا يَهْدِى الْقَوْمَ الظّٰلِمِيْنَ ࣖ   ( الأحقاف: ١٠ )

qul
قُلْ
പറയുക
ara-aytum
أَرَءَيْتُمْ
നിങ്ങള്‍ കണ്ടുവോ
in kāna
إِن كَانَ
ഇതായിരുന്നാല്‍
min ʿindi l-lahi
مِنْ عِندِ ٱللَّهِ
അല്ലാഹുവിന്റെ പക്കല്‍നിന്നു
wakafartum bihi
وَكَفَرْتُم بِهِۦ
നിങ്ങളതില്‍ അവിശ്വസിക്കുകയും
washahida
وَشَهِدَ
സാക്ഷ്യം വഹിക്കുകയും
shāhidun
شَاهِدٌ
ഒരു സാക്ഷി, വല്ല സാക്ഷിയും
min banī is'rāīla
مِّنۢ بَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികളില്‍നിന്നു
ʿalā mith'lihi
عَلَىٰ مِثْلِهِۦ
ഇതുപോലെയുള്ളതില്‍
faāmana
فَـَٔامَنَ
എന്നിട്ടു അയാള്‍ വിശ്വസിച്ചു
wa-is'takbartum
وَٱسْتَكْبَرْتُمْۖ
നിങ്ങള്‍ അഹംഭാവം നടിക്കയും ചെയ്തു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yahdī
لَا يَهْدِى
അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല
l-qawma l-ẓālimīna
ٱلْقَوْمَ ٱلظَّٰلِمِينَ
അക്രമികളായ ജനതയെ

ചോദിക്കുക: നിങ്ങള്‍ ചിന്തിച്ചോ? ഇതു ദൈവത്തില്‍നിന്നുള്ളതു തന്നെ ആവുകയും എന്നിട്ട് നിങ്ങളതിനെ നിഷേധിക്കുകയുമാണെങ്കിലോ? ഇങ്ങനെ ഒന്നിന് ഇസ്രായേല്‍ മക്കളിലെ ഒരു സാക്ഷി തെളിവു നല്‍കിയിട്ടുണ്ട്. അങ്ങനെ അയാള്‍ വിശ്വസിച്ചു. നിങ്ങളോ ഗര്‍വ് നടിച്ചു. ഇത്തരം അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍അഹ്ഖാഫ്
القرآن الكريم:الأحقاف
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Ahqaf
സൂറത്തുല്‍:46
ആയത്ത് എണ്ണം:35
ആകെ വാക്കുകൾ:44
ആകെ പ്രതീകങ്ങൾ:2595
Number of Rukūʿs:4
Revelation Location:മക്കാൻ
Revelation Order:66
ആരംഭിക്കുന്നത്:4510