Skip to main content

وَمَا لَكُمْ لَا تُؤْمِنُوْنَ بِاللّٰهِ ۚوَالرَّسُوْلُ يَدْعُوْكُمْ لِتُؤْمِنُوْا بِرَبِّكُمْ وَقَدْ اَخَذَ مِيْثَاقَكُمْ اِنْ كُنْتُمْ مُّؤْمِنِيْنَ   ( الحديد: ٨ )

wamā lakum
وَمَا لَكُمْ
And what (is) for you
നിങ്ങള്‍ക്ക് എന്താണ് (എന്തുപറ്റി)
lā tu'minūna
لَا تُؤْمِنُونَ
(that) not you believe
നിങ്ങള്‍ വിശ്വസിക്കുന്നില്ല
bil-lahi
بِٱللَّهِۙ
in Allah
അല്ലാഹുവില്‍
wal-rasūlu
وَٱلرَّسُولُ
while the Messenger
റസൂലാകട്ടെ
yadʿūkum
يَدْعُوكُمْ
calls you
നിങ്ങളെ ക്ഷണി(വിളി)ക്കുന്നു
litu'minū
لِتُؤْمِنُوا۟
that you believe
നിങ്ങള്‍ വിശ്വസിക്കുവാന്‍
birabbikum
بِرَبِّكُمْ
in your Lord
നിങ്ങളുടെ റബ്ബില്‍
waqad akhadha
وَقَدْ أَخَذَ
and indeed He has taken
അവന്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്
mīthāqakum
مِيثَٰقَكُمْ
your covenant
നിങ്ങളുടെ ഉറപ്പ് (കരാര്‍, ഉടമ്പടി)
in kuntum
إِن كُنتُم
if you are
നിങ്ങളാണെങ്കില്‍
mu'minīna
مُّؤْمِنِينَ
believers
വിശ്വസിക്കുന്നവര്‍.

Wa maa lakum laa tu'minoona billaahi war Rasoolu yad'ookum lituu'minoo bi Rabbikum wa qad akhaza meesaaqakum in kuntum mu'mineen (al-Ḥadīd 57:8)

English Sahih:

And why do you not believe in Allah while the Messenger invites you to believe in your Lord and He has taken your covenant, if you should [truly] be believers? (Al-Hadid [57] : 8)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങള്‍ക്ക് എന്തുപറ്റി? നിങ്ങളെന്തുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല? നിങ്ങളുടെ നാഥനില്‍ വിശ്വസിക്കാന്‍ ദൈവദൂതന്‍ നിങ്ങളെ നിരന്തരം ക്ഷണിച്ചുകൊണ്ടിരുന്നിട്ടും. അല്ലാഹു, നിങ്ങളില്‍നിന്ന് ഉറപ്പുവാങ്ങിയിട്ടുമുണ്ടല്ലോ. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍. (അല്‍ഹദീദ് [57] : 8)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? ഈ ദൂതനാകട്ടെ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കാന്‍ വേണ്ടി നിങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുകയുമാണ്‌. അവൻ (അല്ലാഹു) നിങ്ങളുടെ ഉറപ്പ് വാങ്ങിയിട്ടുമുണ്ട്‌.[1] നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍!

[1] മനുഷ്യന്റെ പ്രകൃതി തന്നെ അല്ലാഹുവിന്റെ സാന്നിധ്യത്തെപ്പറ്റി ഉറപ്പ് നല്‍കുന്നുവെന്നും ആ ഉറപ്പാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നതെന്നുമാണ് ഒരു വിഭാഗം വ്യാഖ്യാതാക്കളുടെ അഭിപ്രായം. അല്ലാഹു ആത്മീയമായ ഒരു ലോകത്ത് വെച്ച് എല്ലാ മനുഷ്യരെ കൊണ്ടും ഏകദൈവവിശ്വാസം സംബന്ധിച്ച് കരാര്‍ ചെയ്യിച്ചിട്ടുണ്ടെന്നും അതാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നതെന്നുമാണ് വേറെ ചില വ്യാഖ്യാതാക്കളുടെ പക്ഷം.