Skip to main content

قُلْ لِّمَنْ مَّا فِى السَّمٰوٰتِ وَالْاَرْضِۗ قُلْ لِّلّٰهِ ۗ كَتَبَ عَلٰى نَفْسِهِ الرَّحْمَةَ ۗ لَيَجْمَعَنَّكُمْ اِلٰى يَوْمِ الْقِيٰمَةِ لَا رَيْبَ فِيْهِۗ اَلَّذِيْنَ خَسِرُوْٓا اَنْفُسَهُمْ فَهُمْ لَا يُؤْمِنُوْنَ   ( الأنعام: ١٢ )

qul
قُل
Say
നീ പറയുക, ചോദിക്കുക
liman
لِّمَن
"To whom (belongs)
ആരുടേതാണ്‌
mā fī l-samāwāti
مَّا فِى ٱلسَّمَٰوَٰتِ
what (is) in the heavens
ആകാശങ്ങളിലുള്ളത്‌
wal-arḍi
وَٱلْأَرْضِۖ
and the earth?"
ഭൂമിയിലും
qul lillahi
قُل لِّلَّهِۚ
Say "To Allah"
പറയുക അല്ലാഹുവിന്റേതാണു
kataba
كَتَبَ
He has decreed
അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു (നിശ്ചയിച്ചിരിക്കുന്നു)
ʿalā nafsihi
عَلَىٰ نَفْسِهِ
upon Himself
അവന്റെ മേല്‍, സ്വന്തത്തിന്റെ പേരില്‍
l-raḥmata
ٱلرَّحْمَةَۚ
the Mercy
കാരുണ്യം
layajmaʿannakum
لَيَجْمَعَنَّكُمْ
Surely He will assemble you
തീര്‍ച്ചയായും അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും
ilā yawmi l-qiyāmati
إِلَىٰ يَوْمِ ٱلْقِيَٰمَةِ
on (the) Day (of) the Resurrection
ക്വിയാമത്തുനാളിലേക്ക്‌
lā rayba fīhi
لَا رَيْبَ فِيهِۚ
(there is) no doubt about it
അതില്‍ സന്ദേഹമേ ഇല്ല
alladhīna khasirū
ٱلَّذِينَ خَسِرُوٓا۟
Those who have lost
നഷ്‌ടപ്പെടുത്തിയവരാണു
anfusahum
أَنفُسَهُمْ
themselves
തങ്ങളുടെ സ്വന്തങ്ങളെ
fahum
فَهُمْ
then they
അതിനാല്‍ (എനി) അവര്‍
lā yu'minūna
لَا يُؤْمِنُونَ
(do) not believe
അവര്‍ വിശ്വസിക്കയില്ല

Qul limam maa fis samaawaati wal ardi qul lillaah; kataba 'alaa nafsihir rahmah; la yajma 'annakum ilaa Yawmil Qiyaamati laa raiba feeh; allazeena khasirooo anfusahum fahum laa yu'minoon (al-ʾAnʿām 6:12)

English Sahih:

Say, "To whom belongs whatever is in the heavens and earth?" Say, "To Allah." He has decreed upon Himself mercy. He will surely assemble you for the Day of Resurrection, about which there is no doubt. Those who will lose themselves [that Day] do not believe. (Al-An'am [6] : 12)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ചോദിക്കുക: ആകാശഭൂമികളിലുള്ളതെല്ലാം ആരുടേതാണ്? പറയുക: എല്ലാം അല്ലാഹുവിന്റേതുമാത്രം. കാരുണ്യത്തെ അവന്‍ സ്വന്തം ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന്‍ നിങ്ങളെയൊക്കെ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതിലൊട്ടും സംശയമില്ല. എന്നാല്‍ സ്വന്തത്തെ നഷ്ടത്തിലകപ്പെടുത്തിയവരത് വിശ്വസിക്കുകയില്ല. (അല്‍അന്‍ആം [6] : 12)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ചോദിക്കുക: ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം ആരുടെതാകുന്നു? പറയുക: അല്ലാഹുവിന്‍റെതത്രെ. അവന്‍ കാരുണ്യത്തെ സ്വന്തം പേരില്‍ (ബാധ്യതയായി) രേഖപ്പെടുത്തിയിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലേക്ക് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല.[1] എന്നാല്‍ സ്വദേഹങ്ങളെത്തന്നെ നഷ്ടത്തിലാക്കിയവരത്രെ അവര്‍. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല

[1] മനുഷ്യര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് പ്രതിഫലം നല്‍കാന്‍ ഇഹലോകജീവിതം അപര്യാപ്തമാണ്. ഒരാളെ കൊന്നവനും ആയിരം പേരെ കൊന്നവനും ഒരു വധശിക്ഷ നല്‍കാനല്ലേ ഇവിടെ സാധിക്കൂ. എന്നാല്‍ എല്ലാ മനുഷ്യരെയും അനശ്വരമായ ഒരു ലോകത്ത് അനശ്വരതയുടെതായ ഒരു നാളില്‍ ഒരുമിച്ചു കൂട്ടുകയും, അനന്തമായ ശിക്ഷയോ അനന്തമായ അനുഗ്രഹമോ കര്‍മ്മങ്ങളുടെ ഗുരുലഘുത്വമനുസരിച്ച് അന്ന് അനുഭവിപ്പിക്കുകയും ചെയ്യുമെന്ന് അല്ലാഹു ഉറപ്പ് നല്‍കിയിരിക്കുന്നു. അത് അവൻ്റെ അപാരമായ കാരുണ്യത്തിൻ്റെ താല്‍പര്യമത്രെ.