Skip to main content

قُلْ اَرَءَيْتُمْ اِنْ اَهْلَكَنِيَ اللّٰهُ وَمَنْ مَّعِيَ اَوْ رَحِمَنَاۙ فَمَنْ يُّجِيْرُ الْكٰفِرِيْنَ مِنْ عَذَابٍ اَلِيْمٍ   ( الملك: ٢٨ )

qul
قُلْ
Say
പറയുക
ara-aytum
أَرَءَيْتُمْ
"Have you seen
നിങ്ങള്‍ കണ്ടുവോ (പറയുവിന്‍)
in ahlakaniya
إِنْ أَهْلَكَنِىَ
if destroys me
എന്നെ നശിപ്പിച്ചാല്‍
l-lahu
ٱللَّهُ
Allah
അല്ലാഹു
waman maʿiya
وَمَن مَّعِىَ
and whoever (is) with me
എന്‍റെ കൂടെയുള്ളവരെയും
aw raḥimanā
أَوْ رَحِمَنَا
or has mercy upon us
അല്ലെങ്കില്‍ അവന്‍ ഞങ്ങള്‍ക്ക്‌ കരുണ (ദയ) ചെയ്‌താല്‍
faman yujīru
فَمَن يُجِيرُ
then who (can) protect
എന്നാല്‍ ആര്‍ രക്ഷിക്കും, കാക്കും
l-kāfirīna
ٱلْكَٰفِرِينَ
the disbelievers
അവിശ്വാസികളെ
min ʿadhābin
مِنْ عَذَابٍ
from a punishment
ശിക്ഷയില്‍ നിന്ന്
alīmin
أَلِيمٍ
painful"
വേദനയേറിയ

Qul ara'aytum in ahlaka niyal laahu wa mam ma'iya aw rahimanaa famai-yujeerul kaafireena min 'azaabin aleem (al-Mulk 67:28)

English Sahih:

Say, [O Muhammad], "Have you considered: whether Allah should cause my death and those with me or have mercy upon us, who can protect the disbelievers from a painful punishment?" (Al-Mulk [67] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ചോദിക്കുക: ''നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ ഞങ്ങളോട് കരുണ കാണിക്കുകയോ ചെയ്തുവെന്നിരിക്കട്ടെ; എന്നാല്‍ നോവേറിയ ശിക്ഷയില്‍നിന്ന് സത്യനിഷേധികളെ രക്ഷിക്കാന്‍ ആരുണ്ട്? (അല്‍മുല്‍ക്ക് [67] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ അല്ലെങ്കില്‍ ഞങ്ങളോടവന്‍ കരുണ കാണിക്കുകയോ ചെയ്താല്‍ വേദനയേറിയ ശിക്ഷയില്‍ നിന്ന് സത്യനിഷേധികളെ രക്ഷിക്കാനാരുണ്ട്‌?[1]

[1] അല്ലാഹുവിന്റെ ലൗകികമായ ശിക്ഷ ഉണ്ടാകുന്നപക്ഷം തങ്ങളെ മാത്രമല്ല നബി(ﷺ)യെയും അനുയായികളെയും കൂടി അത് ബാധിക്കുന്നതായിരിക്കും എന്ന് കരുതി സമാധാനിച്ചിരുന്ന അവിശ്വാസികള്‍ക്കുള്ള മറുപടിയാണിത്.
നബി(ﷺ)യും അനുയായികളും ശിക്ഷിക്കപ്പെടുന്നുവോ രക്ഷിക്കപ്പെടുന്നുവോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കില്ല അവിശ്വാസികളുടെ ഭാഗധേയം നിര്‍ണയിക്കപ്പെടുന്നത്. അവിശ്വാസത്തിന്റെയും അധര്‍മത്തിന്റെയും ദുഷ്ഫലത്തില്‍ നിന്ന് അവര്‍ക്ക് എങ്ങനെ മോചനം നേടാനാകുമെന്നാണ് അവര്‍ ആലോചിക്കേണ്ടത്.