Skip to main content
bismillah

تَبٰرَكَ الَّذِيْ بِيَدِهِ الْمُلْكُۖ وَهُوَ عَلٰى كُلِّ شَيْءٍ قَدِيْرٌۙ  ( الملك: ١ )

tabāraka
تَبَٰرَكَ
നന്മ (ഗുണം - മഹത്വം - മേന്മ) ഏറിയിരിക്കുന്നു
alladhī
ٱلَّذِى
യാതൊരുവന്‍
biyadihi
بِيَدِهِ
അവന്‍റെ കയ്യിലാണ്, കൈവശമാണ്
l-mul'ku
ٱلْمُلْكُ
രാജത്വം, ആധിപത്യം
wahuwa
وَهُوَ
അവന്‍
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിവുള്ളവനാണ്

ആധിപത്യം ആരുടെ കരങ്ങളിലാണോ അവന്‍ മഹത്വത്തിന്നുടമയത്രെ. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.

തഫ്സീര്‍

ۨالَّذِيْ خَلَقَ الْمَوْتَ وَالْحَيٰوةَ لِيَبْلُوَكُمْ اَيُّكُمْ اَحْسَنُ عَمَلًاۗ وَهُوَ الْعَزِيْزُ الْغَفُوْرُۙ  ( الملك: ٢ )

alladhī khalaqa
ٱلَّذِى خَلَقَ
സൃഷ്ടിച്ചവന്‍
l-mawta wal-ḥayata
ٱلْمَوْتَ وَٱلْحَيَوٰةَ
മരണവും ജീവിതവും
liyabluwakum
لِيَبْلُوَكُمْ
നിങ്ങളെ പരീക്ഷണം ചെയ്യാന്‍വേണ്ടി
ayyukum
أَيُّكُمْ
നിങ്ങളില്‍ ഏതൊരുവനാണ് (ആരാണ്)
aḥsanu
أَحْسَنُ
അധികം നല്ലവന്‍ (എന്നു)
ʿamalan
عَمَلًاۚ
പ്രവൃത്തി, കര്‍മ്മം
wahuwa l-ʿazīzu
وَهُوَ ٱلْعَزِيزُ
അവനത്രെ പ്രതാപശാലി
l-ghafūru
ٱلْغَفُورُ
വളരെ പൊറുക്കുന്നവന്‍

മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്. അവന്‍ അജയ്യനാണ്. ഏറെ മാപ്പേകുന്നവനും.

തഫ്സീര്‍

الَّذِيْ خَلَقَ سَبْعَ سَمٰوٰتٍ طِبَاقًاۗ مَا تَرٰى فِيْ خَلْقِ الرَّحْمٰنِ مِنْ تَفٰوُتٍۗ فَارْجِعِ الْبَصَرَۙ هَلْ تَرٰى مِنْ فُطُوْرٍ   ( الملك: ٣ )

alladhī khalaqa
ٱلَّذِى خَلَقَ
സൃഷ്ടിച്ചവന്‍
sabʿa samāwātin
سَبْعَ سَمَٰوَٰتٍ
ഏഴ് ആകാശങ്ങളെ
ṭibāqan
طِبَاقًاۖ
അടുക്കുകളായിട്ട്, അടുക്കടുക്കായി (ഒന്നൊന്നോട്) യോജിച്ചുകൊണ്ട്
mā tarā
مَّا تَرَىٰ
നീ കാണുകയില്ല
fī khalqi l-raḥmāni
فِى خَلْقِ ٱلرَّحْمَٰنِ
പരമകാരുണികന്‍റെ സൃഷ്ടിയില്‍
min tafāwutin
مِن تَفَٰوُتٍۖ
ഒരു ഏറ്റക്കുറവും (വൈകല്യവും)
fa-ir'jiʿi
فَٱرْجِعِ
എന്നാല്‍ നീ മട(ക്കി നോ)ക്കുക
l-baṣara
ٱلْبَصَرَ
ദൃഷ്ടിയെ
hal tarā
هَلْ تَرَىٰ
നീ കാണുന്നുവോ, കാണുമോ
min fuṭūrin
مِن فُطُورٍ
വല്ല പിഴവും (കീറലും, പൊട്ടും)

ഏഴ് ആകാശങ്ങളെ ഒന്നിനുമീതെ മറ്റൊന്നായി സൃഷ്ടിച്ചവനാണവന്‍. ദയാപരനായ അവന്റെ സൃഷ്ടിയില്‍ ഒരുവിധ ഏറ്റക്കുറവും നിനക്കു കാണാനാവില്ല. ഒന്നുകൂടി നോക്കൂ. എവിടെയെങ്ങാനും വല്ല വിടവും കാണുന്നുണ്ടോ?

തഫ്സീര്‍

ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنْقَلِبْ اِلَيْكَ الْبَصَرُ خَاسِئًا وَّهُوَ حَسِيْرٌ   ( الملك: ٤ )

thumma ir'jiʿi
ثُمَّ ٱرْجِعِ
പിന്നെ നീ മടക്കി (വീണ്ടും) നോക്കുക
l-baṣara
ٱلْبَصَرَ
ദൃഷ്ടിയെ, കണ്ണിനെ
karratayni
كَرَّتَيْنِ
രണ്ട് ആവര്‍ത്തി (പ്രാവശ്യം)
yanqalib
يَنقَلِبْ
തിരിച്ചുവരും, മറിഞ്ഞുവരും
ilayka
إِلَيْكَ
നിന്നിലേക്ക്‌
l-baṣaru
ٱلْبَصَرُ
ദൃഷ്ടി, കാഴ്ച
khāsi-an
خَاسِئًا
നിന്ദ്യമായ നിലയില്‍ (പരാജയപ്പെട്ടു കൊണ്ട്)
wahuwa
وَهُوَ
അത്, അതാകട്ടെ
ḥasīrun
حَسِيرٌ
പരവശപ്പെട്ട (കുഴങ്ങിയ)തായിരിക്കും

വീണ്ടും വീണ്ടും നോക്കൂ. നിന്റെ കണ്ണ് തോറ്റ് തളര്‍ന്ന് നിന്നിലേക്കു തന്നെ തിരികെ വരും, തീര്‍ച്ച.

തഫ്സീര്‍

وَلَقَدْ زَيَّنَّا السَّمَاۤءَ الدُّنْيَا بِمَصَابِيْحَ وَجَعَلْنٰهَا رُجُوْمًا لِّلشَّيٰطِيْنِ وَاَعْتَدْنَا لَهُمْ عَذَابَ السَّعِيْرِ   ( الملك: ٥ )

walaqad zayyannā
وَلَقَدْ زَيَّنَّا
തീര്‍ച്ചയായും നാം അലങ്കരിച്ചി (ഭംഗിയാക്കിയി)ട്ടുണ്ട്
l-samāa l-dun'yā
ٱلسَّمَآءَ ٱلدُّنْيَا
ഏറ്റവും അടുത്ത (ഐഹികമായ) ആകാശത്തെ
bimaṣābīḥa
بِمَصَٰبِيحَ
ദീപങ്ങള്‍കൊണ്ട്
wajaʿalnāhā
وَجَعَلْنَٰهَا
അവയെ നാം ആക്കുകയും ചെയ്തിരിക്കുന്നു
rujūman
رُجُومًا
എറിയപ്പെടുന്നവ, എറിയാനുള്ളത്
lilshayāṭīni
لِّلشَّيَٰطِينِۖ
പിശാചുക്കള്‍ക്ക്‌, പിശാചുക്കളെ
wa-aʿtadnā lahum
وَأَعْتَدْنَا لَهُمْ
അവര്‍ക്ക് നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു
ʿadhāba l-saʿīri
عَذَابَ ٱلسَّعِيرِ
ജ്വലിക്കുന്ന അഗ്നിയുടെ (നരകത്തിന്‍റെ) ശിക്ഷ

തൊട്ടടുത്തുള്ള ആകാശത്തെ നാം വിളക്കുകളാല്‍ അലങ്കരിച്ചു. അവയെ പിശാചുക്കളെ തുരത്താനുള്ള ബാണങ്ങളുമാക്കി. അവര്‍ക്കായി കത്തിക്കാളുന്ന നരകശിക്ഷ ഒരുക്കിവെച്ചിട്ടുമുണ്ട്.

തഫ്സീര്‍

وَلِلَّذِيْنَ كَفَرُوْا بِرَبِّهِمْ عَذَابُ جَهَنَّمَۗ وَبِئْسَ الْمَصِيْرُ  ( الملك: ٦ )

walilladhīna kafarū
وَلِلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍ക്കുണ്ട്
birabbihim
بِرَبِّهِمْ
തങ്ങളുടെ രക്ഷിതാവില്‍
ʿadhābu jahannama
عَذَابُ جَهَنَّمَۖ
ജഹന്നമിന്‍റെ ശിക്ഷ
wabi'sa
وَبِئْسَ
വളരെ ചീത്ത
l-maṣīru
ٱلْمَصِيرُ
തിരിച്ച് (മടങ്ങി) എത്തുന്ന സ്ഥലം

തങ്ങളുടെ നാഥനെ നിഷേധിക്കുന്നവര്‍ക്ക് നരകശിക്ഷയാണുള്ളത്. മടങ്ങിച്ചെല്ലാനുള്ള ആ ഇടം വളരെ ചീത്തതന്നെ.

തഫ്സീര്‍

اِذَآ اُلْقُوْا فِيْهَا سَمِعُوْا لَهَا شَهِيْقًا وَّهِيَ تَفُوْرُۙ  ( الملك: ٧ )

idhā ul'qū
إِذَآ أُلْقُوا۟
അവര്‍ ഇടപ്പെട്ടാല്‍
fīhā
فِيهَا
അതില്‍
samiʿū lahā
سَمِعُوا۟ لَهَا
അതിന് അവര്‍ കേള്‍ക്കും
shahīqan
شَهِيقًا
ഒരു ഗര്‍ജനം, അലര്‍ച്ച, അട്ടഹാസം, ഉഗ്രശ്വാസം
wahiya
وَهِىَ
അത്
tafūru
تَفُورُ
തിളച്ചുമറിയുക (ക്ഷോഭിക്കുക - പൊന്തിമറിയുക)യും ചെയ്യും

അതിലേക്ക് എറിയപ്പെടുമ്പോള്‍ അതിന്റെ ഭീകര ഗര്‍ജനം അവര്‍ കേള്‍ക്കും. അത് തിളച്ചുമറിയുകയായിരിക്കും.

തഫ്സീര്‍

تَكَادُ تَمَيَّزُ مِنَ الْغَيْظِۗ كُلَّمَآ اُلْقِيَ فِيْهَا فَوْجٌ سَاَلَهُمْ خَزَنَتُهَآ اَلَمْ يَأْتِكُمْ نَذِيْرٌۙ  ( الملك: ٨ )

takādu
تَكَادُ
അത് ആകാറാകും
tamayyazu
تَمَيَّزُ
വേര്‍പെട്ടുപോകുക
mina l-ghayẓi
مِنَ ٱلْغَيْظِۖ
ഉഗ്രകോപത്താല്‍, കഠിനകോപം നിമിത്തം
kullamā ul'qiya
كُلَّمَآ أُلْقِىَ
ഇടപ്പെടുമ്പോഴെല്ലാം
fīhā
فِيهَا
അതില്‍, അതിലേക്ക്
fawjun
فَوْجٌ
ഒരു കൂട്ടം, സംഘം
sa-alahum
سَأَلَهُمْ
അവരോട് ചോദിക്കും
khazanatuhā
خَزَنَتُهَآ
അതിലെ പാറാവുകാര്‍, കാവല്‍ക്കാര്‍
alam yatikum
أَلَمْ يَأْتِكُمْ
നിങ്ങള്‍ക്കു വന്നിരുന്നില്ലേ, വന്നില്ലേ
nadhīrun
نَذِيرٌ
താക്കീതുകാരന്‍

ക്ഷോഭത്താല്‍ അത് പൊട്ടിത്തെറിക്കാറാകും. ഓരോ സംഘവും അതില്‍ വലിച്ചെറിയപ്പെടുമ്പോള്‍ അതിന്റെ കാവല്‍ക്കാര്‍ അവരോട് ചോദിച്ചുകൊണ്ടിരിക്കും: ''നിങ്ങളുടെയടുത്ത് മുന്നറിയിപ്പുകാരാരും വന്നിരുന്നില്ലേ?''

തഫ്സീര്‍

قَالُوْا بَلٰى قَدْ جَاۤءَنَا نَذِيْرٌ ەۙ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللّٰهُ مِنْ شَيْءٍۖ اِنْ اَنْتُمْ اِلَّا فِيْ ضَلٰلٍ كَبِيْرٍ  ( الملك: ٩ )

qālū
قَالُوا۟
അവര്‍ പറയും
balā
بَلَىٰ
ഇല്ലാതെ, (ഉണ്ട്)
qad jāanā
قَدْ جَآءَنَا
തീര്‍ച്ചയായും ഞങ്ങള്‍ക്ക് വന്നിട്ടുണ്ട്
nadhīrun
نَذِيرٌ
താക്കീതുകാരന്‍
fakadhabnā
فَكَذَّبْنَا
എന്നാല്‍ ഞങ്ങള്‍ വ്യാജമാക്കി
waqul'nā
وَقُلْنَا
ഞങ്ങള്‍ പറയുകയും ചെയ്തു
mā nazzala l-lahu
مَا نَزَّلَ ٱللَّهُ
അല്ലാഹു ഇറക്കിയിട്ടില്ല
min shayin
مِن شَىْءٍ
ഒരു വസ്തുവും
in antum
إِنْ أَنتُمْ
നിങ്ങളല്ല
illā fī ḍalālin
إِلَّا فِى ضَلَٰلٍ
വഴിപിഴവി (ദുര്‍മാര്‍ഗത്തി)ലല്ലാതെ
kabīrin
كَبِيرٍ
വലുതായ

അവര്‍ പറയും: ''ഞങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. പക്ഷേ, ഞങ്ങള്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. ഞങ്ങളിങ്ങനെ വാദിക്കുകയും ചെയ്തു: അല്ലാഹു ഒന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കൊടിയ വഴികേടില്‍ തന്നെയാണ്.''

തഫ്സീര്‍

وَقَالُوْا لَوْ كُنَّا نَسْمَعُ اَوْ نَعْقِلُ مَا كُنَّا فِيْٓ اَصْحٰبِ السَّعِيْرِ  ( الملك: ١٠ )

waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്യും
law kunnā
لَوْ كُنَّا
ഞങ്ങളായിരുന്നെങ്കില്‍
nasmaʿu
نَسْمَعُ
ഞങ്ങള്‍ കേട്ടിരുന്നു
aw naʿqilu
أَوْ نَعْقِلُ
അല്ലെങ്കില്‍ ബുദ്ധികൊടുത്തിരുന്നു, മനസ്സിരുത്തിയിരുന്നു, ഗ്രഹിച്ചിരുന്നു
mā kunnā
مَا كُنَّا
ഞങ്ങളാകുമായിരുന്നില്ല
fī aṣḥābi
فِىٓ أَصْحَٰبِ
ആള്‍ക്കാരില്‍, കൂട്ടരില്‍
l-saʿīri
ٱلسَّعِيرِ
ജ്വലിക്കുന്ന അഗ്നിയുടെ നരകത്തിന്‍റെ

അവര്‍ കേണുകൊണ്ടിരിക്കും: ''അന്നത് കേള്‍ക്കുകയോ, അതേക്കുറിച്ച് ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഈ നരകാഗ്നിയുടെ അവകാശികളില്‍ പെടുമായിരുന്നില്ല.''

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
അല്‍മുല്‍ക്ക്
القرآن الكريم:الملك
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Al-Mulk
സൂറത്തുല്‍:67
ആയത്ത് എണ്ണം:30
ആകെ വാക്കുകൾ:330
ആകെ പ്രതീകങ്ങൾ:1313
Number of Rukūʿs:2
Revelation Location:മക്കാൻ
Revelation Order:77
ആരംഭിക്കുന്നത്:5241