Skip to main content

وَلَقَدْ زَيَّنَّا السَّمَاۤءَ الدُّنْيَا بِمَصَابِيْحَ وَجَعَلْنٰهَا رُجُوْمًا لِّلشَّيٰطِيْنِ وَاَعْتَدْنَا لَهُمْ عَذَابَ السَّعِيْرِ   ( الملك: ٥ )

walaqad zayyannā
وَلَقَدْ زَيَّنَّا
And certainly We have beautified
തീര്‍ച്ചയായും നാം അലങ്കരിച്ചി (ഭംഗിയാക്കിയി)ട്ടുണ്ട്
l-samāa l-dun'yā
ٱلسَّمَآءَ ٱلدُّنْيَا
the heaven nearest
ഏറ്റവും അടുത്ത (ഐഹികമായ) ആകാശത്തെ
bimaṣābīḥa
بِمَصَٰبِيحَ
with lamps
ദീപങ്ങള്‍കൊണ്ട്
wajaʿalnāhā
وَجَعَلْنَٰهَا
and We have made them
അവയെ നാം ആക്കുകയും ചെയ്തിരിക്കുന്നു
rujūman
رُجُومًا
(as) missiles
എറിയപ്പെടുന്നവ, എറിയാനുള്ളത്
lilshayāṭīni
لِّلشَّيَٰطِينِۖ
for the devils
പിശാചുക്കള്‍ക്ക്‌, പിശാചുക്കളെ
wa-aʿtadnā lahum
وَأَعْتَدْنَا لَهُمْ
and We have prepared for them
അവര്‍ക്ക് നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു
ʿadhāba l-saʿīri
عَذَابَ ٱلسَّعِيرِ
punishment (of) the Blaze
ജ്വലിക്കുന്ന അഗ്നിയുടെ (നരകത്തിന്‍റെ) ശിക്ഷ

Wa laqad zaiyannas samaaa'ad dunyaa bimasaa beeha wa ja'alnaahaa rujoomal lish shayaateeni wa a'tadnaa lahum 'azaabas sa'eer (al-Mulk 67:5)

English Sahih:

And We have certainly beautified the nearest heaven with lamps [i.e., stars] and have made [from] them what is thrown at the devils and have prepared for them the punishment of the Blaze. (Al-Mulk [67] : 5)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തൊട്ടടുത്തുള്ള ആകാശത്തെ നാം വിളക്കുകളാല്‍ അലങ്കരിച്ചു. അവയെ പിശാചുക്കളെ തുരത്താനുള്ള ബാണങ്ങളുമാക്കി. അവര്‍ക്കായി കത്തിക്കാളുന്ന നരകശിക്ഷ ഒരുക്കിവെച്ചിട്ടുമുണ്ട്. (അല്‍മുല്‍ക്ക് [67] : 5)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.[1] അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു.[2] അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

[1] ഒന്നാമത്തെ ആകാശം തന്നെ അനേകം നക്ഷത്രസമൂഹങ്ങളെ ഉള്‍ക്കൊള്ളുന്നതാണെന്ന് ഈ വചനം സൂചിപ്പിക്കുന്നു.
[2] കൊള്ളിമീനുകളാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്ന് ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. വേറെയും വ്യാഖ്യാനങ്ങള്‍ തഫ്‌സീറുകളില്‍ കാണാം. ഇത്തരം കാര്യങ്ങളില്‍ അല്ലാഹു അറിയിച്ചു തന്നതിലുപരി യാതൊന്നും ഖണ്ഡിതമായി പറയുവാന്‍ നമുക്കാവില്ല.