Skip to main content

مَاكَانَ لِنَبِيٍّ اَنْ يَّكُوْنَ لَهٗٓ اَسْرٰى حَتّٰى يُثْخِنَ فِى الْاَرْضِۗ تُرِيْدُوْنَ عَرَضَ الدُّنْيَاۖ وَاللّٰهُ يُرِيْدُ الْاٰخِرَةَۗ وَاللّٰهُ عَزِيْزٌحَكِيْمٌ   ( الأنفال: ٦٧ )

mā kāna
مَا كَانَ
Not is
ആയിക്കൂടാ (പാടില്ല)
linabiyyin
لِنَبِىٍّ
for a Prophet
ഒരു നബിക്കും, പ്രവാചകനും
an yakūna
أَن يَكُونَ
that (there) should be
ഉണ്ടായിരിക്കല്‍
lahu
لَهُۥٓ
for him
അദ്ദേഹത്തിനു
asrā
أَسْرَىٰ
prisoners of war
ബന്ധനസ്ഥര്‍, ചിറയിലകപ്പെട്ടവര്‍
ḥattā yuth'khina
حَتَّىٰ يُثْخِنَ
until he has battled strenuously
അദ്ദേഹം ശക്തിപ്പെടുത്തുന്ന (കനപ്പിക്കുന്ന - ജയിച്ചടക്കുന്ന - കഠിനമാക്കുന്ന - ശക്തിയാര്‍ജ്ജിക്കുന്ന) തുവരെ
fī l-arḍi
فِى ٱلْأَرْضِۚ
in the land
ഭൂമിയില്‍
turīdūna
تُرِيدُونَ
You desire
നിങ്ങള്‍ ഉദ്ദേശിക്കുന്നു
ʿaraḍa
عَرَضَ
(the) commodities
വിഭവത്തെ
l-dun'yā
ٱلدُّنْيَا
(of) the world
ഇഹലോകത്തിന്റെ
wal-lahu
وَٱللَّهُ
but Allah
അല്ലാഹുവാകട്ടെ
yurīdu
يُرِيدُ
desires
ഉദ്ദേശിക്കുന്നു
l-ākhirata
ٱلْءَاخِرَةَۗ
(for you) the Hereafter
പരലോകത്തെ
wal-lahu
وَٱللَّهُ
And Allah
അല്ലാഹു
ʿazīzun
عَزِيزٌ
(is) All-Mighty
പ്രതാപശാലിയാണു
ḥakīmun
حَكِيمٌ
All-Wise
അഗാധജ്ഞനാണു, യുക്തിമാനാണു

Maa kaana li Nabiyyin ai yakoona lahooo asraa hatta yuskhina fil ard; tureedoona aradad dunyaa wallaahu yureedul Aakhirah; wallaahu 'Azeezun Hakeem (al-ʾAnfāl 8:67)

English Sahih:

It is not for a prophet to have captives [of war] until he inflicts a massacre [upon Allah's enemies] in the land. You [i.e., some Muslims] desire the commodities of this world, but Allah desires [for you] the Hereafter. And Allah is Exalted in Might and Wise. (Al-Anfal [8] : 67)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നാട്ടില്‍ എതിരാളികളെ കീഴ്‌പ്പെടുത്തി ശക്തി സ്ഥാപിക്കുംവരെ ഒരു പ്രവാചകന്നും തന്റെ കീഴില്‍ യുദ്ധത്തടവുകാരുണ്ടാകാവതല്ല. നിങ്ങള്‍ ഐഹികനേട്ടം കൊതിക്കുന്നു. അല്ലാഹുവോ പരലോകത്തെ ലക്ഷ്യമാക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുംതന്നെ. (അല്‍അന്‍ഫാല്‍ [8] : 67)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഒരു പ്രവാചകന്നും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി പ്രാപിക്കുന്നത് വരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടുള്ളതല്ല.[1] നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു.[2] അല്ലാഹുവാകട്ടെ പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

[1] സത്യവിശ്വാസവും സദ്‌വൃത്തതയും സ്വീകരിച്ചു എന്ന കാരണത്താല്‍ മാത്രം നബി(ﷺ)യുടെയും അനുചരന്മാരുടെയും നേര്‍ക്ക് ഭീകരയുദ്ധം അഴിച്ചുവിടുകയാണല്ലോ ശത്രുക്കള്‍ ചെയ്തത്. വിശ്വാസികള്‍ ദുര്‍ബലമായ ന്യൂനപക്ഷം. സത്യനിഷേധികള്‍ സുസജ്ജരായ ഭുരിപക്ഷം. എന്നിട്ടും ശത്രുക്കള്‍ ബദ്‌റില്‍ ദയനീയമായി പരാജയപ്പെട്ടു. അവരില്‍ അനേകം പേര്‍ മുസ്‌ലിംകളുടെ കൈയില്‍ യുദ്ധത്തടവുകാരായി. സ്വഹാബികളില്‍ പലരുടെയും നിര്‍ദേശം മാനിച്ച് നബി(ﷺ) അവരെ മോചനമൂല്യം വാങ്ങി വിട്ടയക്കാന്‍ നിര്‍ദേശിച്ചു. ഈ നടപടി യുദ്ധതന്ത്രപരമായി ശരിയായില്ലെന്നാണ് ഈ വചനം ഉണര്‍ത്തുന്നത്. മൂര്‍ഖന്മാരായ ശത്രുക്കളെ കൊന്നും പരിക്കേല്‍പിച്ചും ഒതുക്കിയതിനു ശേഷമല്ലാതെ അവരോട് ഉദാരനയം സ്വീകരിച്ചുകൂടാ. അത് അപകടമാണ് എന്നും അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു.
[2] മോചനമൂല്യമായി കിട്ടുന്ന സംഖ്യ ആഗ്രഹിച്ചു കൊണ്ടാണ് നിങ്ങള്‍ അവരെ വിട്ടയക്കുന്നത്. താമസിയാതെ മറ്റൊരു യുദ്ധത്തിന് കോപ്പുകൂട്ടാന്‍ ശത്രുക്കള്‍ക്ക് അത് അവസരം സൃഷ്ടിച്ചേക്കും. അത് നിങ്ങള്‍ക്ക് ഐഹികവും പാരത്രികവുമായ നഷ്ടത്തിന് കാരണമായേക്കാം.