Skip to main content

وَمِنَ الْاَعْرَابِ مَنْ يَّتَّخِذُ مَا يُنْفِقُ مَغْرَمًا وَّيَتَرَبَّصُ بِكُمُ الدَّوَاۤىِٕرَ ۗعَلَيْهِمْ دَاۤىِٕرَةُ السَّوْءِ ۗوَاللّٰهُ سَمِيْعٌ عَلِيْمٌ   ( التوبة: ٩٨ )

wamina l-aʿrābi
وَمِنَ ٱلْأَعْرَابِ
And among the bedouins
അഅ്‌റാബികളിലുണ്ട്‌, മരുഭൂവാസികളില്‍പെട്ടതാണ്‌
man
مَن
(is he) who
യാതൊരുവര്‍, ചിലര്‍
yattakhidhu
يَتَّخِذُ
takes
അവന്‍ (അവര്‍) ആക്കിത്തീര്‍ക്കും
mā yunfiqu
مَا يُنفِقُ
what he spends
താന്‍ ചിലവഴിക്കുന്നത്‌
maghraman
مَغْرَمًا
(as) a loss
ഒരു നഷ്‌ടഭാരം, കടബാദ്ധ്യത
wayatarabbaṣu
وَيَتَرَبَّصُ
and he awaits
അവന്‍ പ്രതീക്ഷിക്കുകയും, കാത്തിരിക്കുകയും
bikumu
بِكُمُ
for you
നിങ്ങളില്‍, നിങ്ങള്‍ക്ക്‌
l-dawāira
ٱلدَّوَآئِرَۚ
the turns (of misfortune)
കാലദോഷ (കാലചക്ര) ങ്ങളെ, ആപത്തുകളെ
ʿalayhim
عَلَيْهِمْ
Upon them
അവരുടെ മേലുണ്ട്‌, അവരിലുണ്ടാവട്ടെ
dāiratu
دَآئِرَةُ
(will be) the turn
കാലദോഷം (കാലചക്രം), ആപത്ത്‌
l-sawi
ٱلسَّوْءِۗ
(of) the evil
തിന്മയുടെ (ദുഷിച്ച)
wal-lahu
وَٱللَّهُ
And Allah
അല്ലാഹു
samīʿun
سَمِيعٌ
(is) All-Hearer
കേള്‍ക്കുന്നവനാണ്‌
ʿalīmun
عَلِيمٌ
All-Knower
അറിയുന്നവനാണ്‌

Wa minal A'raabi mai yattakhizu maa yunfiqu maghramanw wa yatarabbasu bikumud dawaaa'ir; alaihim daaa'iratus saw'; wallaahu Samee'un 'Aleem (at-Tawbah 9:98)

English Sahih:

And among the bedouins are some who consider what they spend as a loss and await for you turns of misfortune. Upon them will be a misfortune of evil. And Allah is Hearing and Knowing. (At-Tawbah [9] : 98)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ധനം ചെലവഴിക്കുന്നത് നഷ്ടമായി കാണുന്നവരും നിങ്ങളെ കാലവിപത്ത് ബാധിക്കുന്നത് കാത്തിരിക്കുന്നവരും ആ പ്രാകൃത അറബികളിലുണ്ട്. എന്നാല്‍ കാലക്കേട് പിടികൂടാന്‍ പോകുന്നത് അവരെത്തന്നെയാണ്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (അത്തൗബ [9] : 98)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തങ്ങള്‍ (ദാനമായി) ചെലവഴിക്കുന്നത് ഒരു ധനനഷ്ടമായി ഗണിക്കുകയും,[1] നിങ്ങള്‍ക്ക് കാലക്കേടുകള്‍ വരുന്നത് കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അഅ്‌റാബികളുടെ കൂട്ടത്തിലുണ്ട്‌. അവരുടെ മേല്‍ തന്നെയായിരിക്കട്ടെ ഹീനമായ കാലക്കേട്‌. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.

[1] ദാനം ചെയ്യുന്നയാളുടെ മനസ്ഥിതിയാണ് അല്ലാഹു നോക്കുന്നത്. നഷ്ടബോധത്തോടെ വല്ലതും കൊടുക്കുന്നവന് അല്ലാഹുവിങ്കല്‍ ഒരു നേട്ടവും ഉണ്ടാവുകയില്ല. പുണ്യത്തിനും റബ്ബിൻ്റെ പ്രീതിക്കുമുളള മാര്‍ഗമെന്ന നിലയില്‍ നല്‍കുന്നതിനു മാത്രമേ അല്ലാഹുവിങ്കല്‍ വിലയുള്ളൂ.