Skip to main content

نَحْنُ اَعْلَمُ بِمَا يَسْتَمِعُوْنَ بِهٖٓ اِذْ يَسْتَمِعُوْنَ اِلَيْكَ وَاِذْ هُمْ نَجْوٰٓى اِذْ يَقُوْلُ الظّٰلِمُوْنَ اِنْ تَتَّبِعُوْنَ اِلَّا رَجُلًا مَّسْحُوْرًا   ( الإسراء: ٤٧ )

naḥnu aʿlamu
نَّحْنُ أَعْلَمُ
We know best
നാം ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ്
bimā
بِمَا
[of] what
യാതൊന്നിനെപ്പറ്റി, ഏതൊന്നു നിമിത്തം (എന്നു)
yastamiʿūna
يَسْتَمِعُونَ
they listen
അവര്‍ ചെവികൊടുക്കുന്നു
bihi
بِهِۦٓ
to [it]
അതുകൊണ്ടു, അതുനിമിത്തം, അതിനെപ്പറ്റി
idh yastamiʿūna
إِذْ يَسْتَمِعُونَ
when they listen
അവര്‍ ചെവികൊടുക്കുമ്പോള്‍ (ശ്രദ്ധിച്ചു കേള്‍ക്കുന്ന സന്ദര്‍ഭം)
ilayka
إِلَيْكَ
to you
നിന്നിലേക്കു
wa-idh hum
وَإِذْ هُمْ
and when they
അവരായിരിക്കുമ്പോഴും, അവരാകുന്ന സന്ദര്‍ഭവും
najwā
نَجْوَىٰٓ
(are) in private conversation
സ്വകാര്യം (രഹസ്യം) പറയുന്നവര്‍
idh yaqūlu
إِذْ يَقُولُ
when say
അതായതു പറയുമ്പോള്‍
l-ẓālimūna
ٱلظَّٰلِمُونَ
the wrongdoers
അക്രമികള്‍
in tattabiʿūna
إِن تَتَّبِعُونَ
"Not you follow
നിങ്ങള്‍ പിന്‍പറ്റുന്നില്ല (എന്നു)
illā rajulan
إِلَّا رَجُلًا
but a man
ഒരു പുരുഷനെയല്ലാതെ
masḥūran
مَّسْحُورًا
bewitched"
മാരണം ചെയ്യപ്പെട്ട (ബാധിച്ച)

nahnu a'lamu bimaa yastami'oona biheee iz yastami'oona ilaika wa iz hum najwaaa iz yaqooluz zaalimoona in tattabi'oona illaa rajulam mas hooraa (al-ʾIsrāʾ 17:47)

English Sahih:

We are most knowing of how they listen to it when they listen to you and [of] when they are in private conversation, when the wrongdoers say, "You follow not but a man affected by magic." (Al-Isra [17] : 47)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിന്റെ വാക്കുകള്‍ അവര്‍ ചെവികൊടുത്ത് കേള്‍ക്കുമ്പോള്‍ യഥാര്‍ഥത്തില്‍ എന്താണവര്‍ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരുന്നതെന്ന് നമുക്ക് നന്നായറിയാം. അവര്‍ സ്വകാര്യം പറയുമ്പോള്‍ എന്താണവര്‍ പറയുന്നതെന്നും. ഈ അക്രമികള്‍ പറഞ്ഞുകൊണ്ടിരുന്നത് 'നിങ്ങള്‍ പിന്തുടരുന്നത് മാരണം ബാധിച്ച ഒരു മനുഷ്യനെ മാത്രമാണെ'ന്നാണ്. (അല്‍ഇസ്റാഅ് [17] : 47)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ പറയുന്നത് അവര്‍ ശ്രദ്ധിച്ചുകേള്‍ക്കുന്ന സമയത്ത് എന്തൊരു കാര്യമാണ് അവര്‍ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നല്ലവണ്ണം അറിയാം.[1] അവര്‍ സ്വകാര്യം പറയുന്ന സന്ദര്‍ഭം, അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന് (നിന്നെ പരിഹസിച്ചുകൊണ്ട്‌) അക്രമികള്‍ പറയുന്ന സന്ദര്‍ഭവും (നമുക്ക് നല്ലവണ്ണം അറിയാം.)

[1] വിമര്‍ശനത്തിന്ന് പഴുത് കണ്ടെത്താന്‍ വേണ്ടിയായിരുന്നു അവര്‍ നബി(ﷺ)യുടെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്നത്.