Skip to main content

وَاِنْ تَجْهَرْ بِالْقَوْلِ فَاِنَّهٗ يَعْلَمُ السِّرَّ وَاَخْفٰى   ( طه: ٧ )

wa-in tajhar
وَإِن تَجْهَرْ
And if you speak aloud
നീ ഉച്ചത്തിലാക്കുന്നുവെങ്കില്‍, ഉറക്കെ പറയുന്നുവെങ്കില്‍
bil-qawli
بِٱلْقَوْلِ
the word
വാക്കിനെ, പറയുന്നതിനെ
fa-innahu
فَإِنَّهُۥ
then indeed He
എന്നാല്‍ അവന്‍ F
yaʿlamu
يَعْلَمُ
knows
അവന്‍ അറിയുന്നു
l-sira
ٱلسِّرَّ
the secret
സ്വകാര്യം, രഹസ്യം
wa-akhfā
وَأَخْفَى
and the more hidden
കൂടുതല്‍ ഗൂഢമായതും, അധികം മറഞ്ഞതും

Wa in tajhar bilqawli fainnahoo ya'lamus sirra wa akhfaa (Ṭāʾ Hāʾ 20:7)

English Sahih:

And if you speak aloud – then indeed, He knows the secret and what is [even] more hidden. (Taha [20] : 7)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിനക്കു വേണമെങ്കില്‍ വാക്ക് ഉറക്കെ പറയാം. എന്നാല്‍ അല്ലാഹു രഹസ്യമായതും പരമ നിഗൂഢമായതുമെല്ലാം നന്നായറിയുന്നവനാണ്. (ത്വാഹാ [20] : 7)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ വാക്ക് ഉച്ചത്തിലാക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) രഹസ്യമായതും, അത്യന്തം നിഗൂഢമായതും അറിയും (എന്ന് നീ മനസ്സിലാക്കുക).[1]

[1] അല്ലാഹുവെ കേള്‍പ്പിക്കാന്‍ വേണ്ടി പ്രാര്‍ത്ഥനയോ ഖുര്‍ആന്‍ പാരായണമോ ഉച്ചത്തിലാക്കേണ്ടതില്ല. കാരണം, അല്ലാഹു ഏതു ശബ്ദവും കേള്‍ക്കുന്നവനാണ്. എന്നാല്‍ ശബ്ദമുയര്‍ത്തി ചൊല്ലാന്‍ അല്ലാഹു നിര്‍ദേശിച്ച കാര്യങ്ങള്‍ അങ്ങനെ തന്നെ ചൊല്ലണം. അതില്‍ നമുക്കറിയാത്ത എന്തെങ്കിലും യുക്തി അടങ്ങിയിട്ടുണ്ടാകും.