Skip to main content

فَفَهَّمْنٰهَا سُلَيْمٰنَۚ وَكُلًّا اٰتَيْنَا حُكْمًا وَّعِلْمًاۖ وَّسَخَّرْنَا مَعَ دَاوٗدَ الْجِبَالَ يُسَبِّحْنَ وَالطَّيْرَۗ وَكُنَّا فٰعِلِيْنَ  ( الأنبياء: ٧٩ )

fafahhamnāhā
فَفَهَّمْنَٰهَا
And We gave understanding of it
എന്നിട്ടു നാം അതിനെ ഗ്രഹിപ്പിച്ചു
sulaymāna
سُلَيْمَٰنَۚ
(to) Sulaiman
സുലൈമാന്നു
wakullan
وَكُلًّا
and (to) each
എല്ലാവര്‍ക്കും തന്നെ
ātaynā
ءَاتَيْنَا
We gave
നാം കൊടുത്തിരുന്നു, നല്‍കിയിരിക്കുന്നു
ḥuk'man
حُكْمًا
judgment
ന്യായവിധി, വിധി
waʿil'man
وَعِلْمًاۚ
and knowledge
ജ്ഞാനവും
wasakharnā
وَسَخَّرْنَا
And We subjected
നാം കീഴ്പെടുത്തുക (വിധേയമാക്കുക)യും ചെയ്തു
maʿa dāwūda
مَعَ دَاوُۥدَ
with Dawud
ദാവൂദിനോടൊപ്പം
l-jibāla
ٱلْجِبَالَ
the mountains
പര്‍വ്വതങ്ങളെ
yusabbiḥ'na
يُسَبِّحْنَ
(to) glorify Our praises
അവ തസ്ബീഹു (സ്തോത്ര കീര്‍ത്തനം) ചെയ്യുന്ന നിലയില്‍
wal-ṭayra
وَٱلطَّيْرَۚ
and the birds
പറവകളെയും, പക്ഷികളോടു കൂടി
wakunnā
وَكُنَّا
And We were
നാം ആകുന്നു
fāʿilīna
فَٰعِلِينَ
the Doers
ചെയ്യുന്നവര്‍

Fafahhamnaahaa sulaimaan; wa kullan aatainaa hukmanw wa'ilmanw wa sakh kharnaa ma'a Daawoodal jibaala yusabbihna wattayr; wa kunnaa faa'ileen (al-ʾAnbiyāʾ 21:79)

English Sahih:

And We gave understanding of it [i.e., the case] to Solomon, and to each [of them] We gave judgement and knowledge. And We subjected the mountains to exalt [Us], along with David and [also] the birds. And We were doing [that]. (Al-Anbya [21] : 79)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അന്നേരം സുലൈമാന്ന് നാം കാര്യത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിക്കൊടുത്തു. അവരിരുവര്‍ക്കും നാം വിധികര്‍തൃത്വവും വിജ്ഞാനവും നല്‍കി. ദാവൂദിനോടൊപ്പം, ദൈവത്തെ കീര്‍ത്തനം ചെയ്യുന്ന പര്‍വതങ്ങളെയും പറവകളെയും നാം അധീനപ്പെടുത്തിക്കൊടുത്തു. നാമാണിതൊക്കെ ചെയ്തുകൊണ്ടിരുന്നത്. (അല്‍അമ്പിയാഅ് [21] : 79)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്പോള്‍ സുലൈമാന്ന് നാം അത് (പ്രശ്നം) ഗ്രഹിപ്പിച്ചു[1] അവര്‍ ഇരുവര്‍ക്കും നാം വിധികര്‍ത്തൃത്വവും വിജ്ഞാനവും നല്‍കിയിരുന്നു. ദാവൂദിനോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന നിലയില്‍ പര്‍വ്വതങ്ങളെയും പക്ഷികളെയും നാം കീഴ്പെടുത്തിക്കൊടുത്തു.[2] നാമായിരുന്നു (അതെല്ലാം) നടപ്പാക്കിക്കൊണ്ടിരുന്നത്‌.

[1] ആടുകളുടെ ഉടമസ്ഥന്മാര്‍ വിളയുടെ ഉടമകള്‍ക്ക് എങ്ങനെ നഷ്ടപരിഹാരം നല്കണമെന്ന വിഷയം അല്ലാഹു സുലൈമാന്‍ നബിക്ക് ഗ്രഹിപ്പിച്ചു. അദ്ദേഹം അന്ന് പതിനൊന്ന് വയസ്സുള്ള ഒരു ബാലനായിരുന്നുവെന്നാണ് വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുള്ളത്. പിതാവിന്റെ തീര്‍പ്പിനെക്കാള്‍ യുക്തിപൂര്‍ണമായിരുന്നു പുത്രന്റേത്. അതിനാല്‍ പിതാവ് പിന്നീട് പുത്രന്റെ അഭിപ്രായത്തോട് യോജിച്ചു.
[2] പര്‍വതങ്ങളെയും പറവകളെയും ദാവൂദ് നബി(عليه السلام)ക്ക് കീഴ്‌പ്പെടുത്തിക്കൊടുത്തതിന്റെ വിശദാംശങ്ങള്‍ നമുക്ക് അജ്ഞാതമാകുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ.