Skip to main content

بَلٰٓى ۙاِنْ تَصْبِرُوْا وَتَتَّقُوْا وَيَأْتُوْكُمْ مِّنْ فَوْرِهِمْ هٰذَا يُمْدِدْكُمْ رَبُّكُمْ بِخَمْسَةِ اٰلَافٍ مِّنَ الْمَلٰۤىِٕكَةِ مُسَوِّمِيْنَ   ( آل عمران: ١٢٥ )

balā
بَلَىٰٓۚ
Yes
ഇല്ലാതേ, അതെ
in taṣbirū
إِن تَصْبِرُوا۟
if you are patient
നിങ്ങള്‍ ക്ഷമിക്കുന്ന പക്ഷം
watattaqū
وَتَتَّقُوا۟
and fear (Allah)
നിങ്ങള്‍ സൂക്ഷിക്കുകയും
wayatūkum
وَيَأْتُوكُم
and they come upon you
അവര്‍ നിങ്ങള്‍ക്ക് വരുകയും
min fawrihim
مِّن فَوْرِهِمْ
[of] suddenly
അവരുടെ ഈ ക്ഷണത്തില്‍ (വേഗത്തില്‍)
hādhā yum'did'kum
هَٰذَا يُمْدِدْكُمْ
[this] will reinforce you
നിങ്ങള്‍ക്ക് സഹായം നല്‍കും
rabbukum
رَبُّكُم
your Lord
നിങ്ങളുടെ റബ്ബ്
bikhamsati ālāfin
بِخَمْسَةِ ءَالَٰفٍ
with five thousand[s]
അയ്യായിരം കൊണ്ട്
mina l-malāikati
مِّنَ ٱلْمَلَٰٓئِكَةِ
[of] [the] Angels
മലക്കുകളില്‍ നിന്ന്
musawwimīna
مُسَوِّمِينَ
[the ones] having marks
അടയാളം (ചിഹ്നം) വെക്കുന്ന (ലഭിക്കുന്ന, സ്വീകരിക്കുന്ന), അടയാളം വെക്കപ്പെട്ടവരായി, അയച്ചുവിടപ്പെട്ടവരായി

Balaaa; in tasbiroo wa tattaqoo wa yaatookum min fawrihim haazaa yumdidkum Rabbukum bikhamsati aalaafim minal malaaa'ikati musawwaimeen (ʾĀl ʿImrān 3:125)

English Sahih:

Yes, if you remain patient and conscious of Allah and they [i.e., the enemy] come upon you [attacking] in rage, your Lord will reinforce you with five thousand angels having marks [of distinction]." (Ali 'Imran [3] : 125)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സംശയം വേണ്ടാ, നിങ്ങള്‍ ക്ഷമയവലംബിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ ശത്രുക്കള്‍ ഈ നിമിഷം തന്നെ നിങ്ങളുടെ അടുത്തുവന്നെത്തിയാലും നിങ്ങളുടെ നാഥന്‍, പ്രത്യേക അടയാളങ്ങളുള്ള അയ്യായിരം മലക്കുകളാല്‍ നിങ്ങളെ സഹായിക്കും. (ആലുഇംറാന്‍ [3] : 125)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും, നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍ തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്‌.[1]

[1] ബദ്‌റില്‍ മലക്കുകളുടെ പിന്‍ബലം അല്ലാഹു സത്യവിശ്വാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവിടെ പരാമര്‍ശിച്ചത് അല്ലാഹുവിന്‍റെ വാഗ്ദാനമാണ്. അവന്‍ വാഗ്ദാനം നിറവേറ്റുന്നത് ആവശ്യത്തിന്‍റെ തോതനുസരിച്ചാണ്. എത്ര മലക്കുകളെയാണ് ബദ്‌റില്‍ നിയോഗിച്ചതെന്നോ, അവര്‍ യുദ്ധത്തില്‍ ഏതു തരത്തിലുള്ള പങ്കാണ് വഹിച്ചതെന്നോ വ്യക്തമാക്കുന്ന സ്ഥിരപ്പെട്ട റിപ്പോര്‍ട്ടുകളില്ല.