Skip to main content

وَمُصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرٰىةِ وَلِاُحِلَّ لَكُمْ بَعْضَ الَّذِيْ حُرِّمَ عَلَيْكُمْ وَجِئْتُكُمْ بِاٰيَةٍ مِّنْ رَّبِّكُمْۗ فَاتَّقُوا اللّٰهَ وَاَطِيْعُوْنِ   ( آل عمران: ٥٠ )

wamuṣaddiqan
وَمُصَدِّقًا
And confirming
സത്യപ്പെടുത്തുന്നവനായും
limā bayna yadayya
لِّمَا بَيْنَ يَدَىَّ
that which (was) before me
എന്‍റെ മുമ്പിലുള്ളതിനെ
mina l-tawrāti
مِنَ ٱلتَّوْرَىٰةِ
of the Taurat
തൗറാത്താകുന്ന, തൗറാത്തില്‍ നിന്ന്
wali-uḥilla lakum
وَلِأُحِلَّ لَكُم
and so that I make lawful for you
നിങ്ങള്‍ക്ക് ഞാന്‍ അനുവദനീയമാക്കുവാനും
baʿḍa alladhī
بَعْضَ ٱلَّذِى
some (of) that which
യാതൊന്നില്‍ ചിലത്
ḥurrima ʿalaykum
حُرِّمَ عَلَيْكُمْۚ
was forbidden to you
നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട
waji'tukum
وَجِئْتُكُم
And I (have) come to you
ഞാന്‍ നിങ്ങള്‍ക്ക് വരുകയും ചെയ്തിരിക്കുന്നു
biāyatin
بِـَٔايَةٍ
with a sign
ദൃഷ്ടാന്തവുമായി
min rabbikum
مِّن رَّبِّكُمْ
from your Lord
നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന്
fa-ittaqū
فَٱتَّقُوا۟
So fear
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍
l-laha
ٱللَّهَ
Allah
അല്ലാഹുവിനെ
wa-aṭīʿūni
وَأَطِيعُونِ
and obey me
എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

Wa musaddiqal limaa baina yadaiya minat Tawraati wa liuhilla lakum ba'dal lazee hurrima 'alaikum; wa ji'tukum bi Aayatim mir Rabbikum fattaqul laaha wa atee'oon (ʾĀl ʿImrān 3:50)

English Sahih:

And [I have come] confirming what was before me of the Torah and to make lawful for you some of what was forbidden to you. And I have come to you with a sign from your Lord, so fear Allah and obey me. (Ali 'Imran [3] : 50)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''എനിക്ക് മുമ്പ് അവതീര്‍ണമായ തൗറാത്തിനെ ശരിവെക്കുന്നവനായാണ് എന്നെ അയച്ചത്; നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്ന ചിലത് അനുവദിച്ചുതരാനും. നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് ഞാന്‍ നിങ്ങളിലേക്ക് വന്നത്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക. (ആലുഇംറാന്‍ [3] : 50)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്‍റെ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു[1] (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.

[1] യഹൂദന്‍മാരുടെ മേല്‍ അവരുടെ ധിക്കാരം നിമിത്തം അല്ലാഹു ചില കടുത്ത നിയമങ്ങള്‍ നടപ്പാക്കിയിരുന്നു. ഒട്ടകമാംസവും ശനിയാഴ്ച ജോലി എടുക്കലും അവര്‍ക്ക് നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ പെടുന്നു. എന്നാല്‍ ഈസാ നബി(عليه السلام) മുഖേന അല്ലാഹു ഇത്തരം നിയമങ്ങള്‍ ഇളവു ചെയ്തുകൊടുക്കുകയുണ്ടായി.