Skip to main content

فَمَنْ تَوَلّٰى بَعْدَ ذٰلِكَ فَاُولٰۤىِٕكَ هُمُ الْفٰسِقُوْنَ  ( آل عمران: ٨٢ )

faman tawallā
فَمَن تَوَلَّىٰ
Then whoever turns away
എന്നിരിക്കെ ആരെങ്കിലും തിരിഞ്ഞു കളഞ്ഞാല്‍
baʿda dhālika
بَعْدَ ذَٰلِكَ
after that
അതിനുശേഷം
fa-ulāika humu
فَأُو۟لَٰٓئِكَ هُمُ
then those they
എന്നാല്‍ അക്കൂട്ടര്‍ തന്നെ
l-fāsiqūna
ٱلْفَٰسِقُونَ
(are) the defiantly disobedient
തോന്നിയവാസികള്‍

Faman tawallaa ba'da zaalika fa ulaaa'ika humul faasiqoon (ʾĀl ʿImrān 3:82)

English Sahih:

And whoever turned away after that – they were the defiantly disobedient. (Ali 'Imran [3] : 82)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനുശേഷം ആരെങ്കിലും പിന്തിരിഞ്ഞുകളഞ്ഞാല്‍ അവര്‍ തന്നെയാണ് അധര്‍മകാരികള്‍. (ആലുഇംറാന്‍ [3] : 82)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതിന് ശേഷവും[1] ആരെങ്കിലും പിന്തിരിയുകയാണെങ്കില്‍ അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.

[1] ഈ കരാറിനെപ്പറ്റി മനസ്സിലാക്കിയതിനുശേഷം ഒരു പൂര്‍വപ്രവാചകൻ്റെ അനുയായികള്‍ അവരിലേക്ക് നിയോഗിക്കപ്പെട്ട പുതിയ പ്രവാചകനെ തളളിക്കളയുകയാണെങ്കില്‍ അത് ഗുരുതരമായ അക്രമമത്രെ. എന്നാല്‍ അന്ത്യപ്രവാചകനുശേഷം വ്യാജപ്രവാചകത്വം വാദിച്ച് രംഗത്തുവരുന്നവരുടെ കാര്യം ഇതില്‍ നിന്ന് തീര്‍ത്തും ഭിന്നമാണ്. അവരെ തളളിക്കളയാത്തവരാണ് സത്യനിഷേധികള്‍.