Skip to main content

وَعَجِبُوْٓا اَنْ جَاۤءَهُمْ مُّنْذِرٌ مِّنْهُمْ ۖوَقَالَ الْكٰفِرُوْنَ هٰذَا سٰحِرٌ كَذَّابٌۚ  ( ص: ٤ )

waʿajibū
وَعَجِبُوٓا۟
And they wonder
അവര്‍ ആശ്ചര്യപ്പെടുകയും ചെയ്യുന്നു
an jāahum
أَن جَآءَهُم
that has come to them
അവര്‍ക്കു വന്നതിനാല്‍
mundhirun
مُّنذِرٌ
a warner
മുന്നറിയിപ്പ് നല്‍കുന്ന ഒരാള്‍
min'hum
مِّنْهُمْۖ
from among themselves
അവരില്‍ നിന്ന്
waqāla l-kāfirūna
وَقَالَ ٱلْكَٰفِرُونَ
And said the disbelievers
അവിശ്വാസികള്‍ പറയുകയും ചെയ്യുന്നു
hādhā
هَٰذَا
"This
ഇതു, ഇവന്‍
sāḥirun
سَٰحِرٌ
(is) a magician
ജാലവിദ്യക്കാരനാണ്, ആഭിചാരിയാണ്, മായക്കാരനാണ്
kadhābun
كَذَّابٌ
a liar
വ്യാജ (കള്ള) വാദിയായ

Wa 'ajibooo an jaaa'a hum munzirum minhum wa qaalal kaafiroona haazaa saahirun kazzaab (Ṣād 38:4)

English Sahih:

And they wonder that there has come to them a warner [i.e., Prophet Muhammad (^)] from among themselves. And the disbelievers say, "This is a magician and a liar. (Sad [38] : 4)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തങ്ങളില്‍ നിന്നു തന്നെയുള്ള ഒരു മുന്നറിയിപ്പുകാരന്‍ തങ്ങളിലേക്കു വന്നത് ഇക്കൂട്ടരെ വല്ലാതെ അദ്ഭുതപ്പെടുത്തിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ''ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരന്‍ തന്നെ. (സ്വാദ് [38] : 4)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു.[1]

[1] മുഹമ്മദ് നബി(ﷺ) മക്കാ നിവാസികള്‍ക്കിടയില്‍ തന്നെയാണ് ജനിച്ചുവളര്‍ന്നത്. അദ്ദേഹത്തിന്റെ സത്യസന്ധതയും സ്വഭാവവൈശിഷ്ട്യവും അവര്‍ക്ക് ചിരപരിചിതമായിരുന്നു. എന്നിട്ടും അവിടുന്ന് അല്ലാഹുവിന്റെ റസൂലെന്ന നിലയില്‍ അവരെ അഭിമുഖീകരിച്ചപ്പോള്‍ അവര്‍ നബി(ﷺ)യെ വ്യാജവാദിയായി ചിത്രീകരിക്കുകയാണുണ്ടായത്.