Skip to main content

وَاَشْرَقَتِ الْاَرْضُ بِنُوْرِ رَبِّهَا وَوُضِعَ الْكِتٰبُ وَجِايْۤءَ بِالنَّبِيّٖنَ وَالشُّهَدَاۤءِ وَقُضِيَ بَيْنَهُمْ بِالْحَقِّ وَهُمْ لَا يُظْلَمُوْنَ  ( الزمر: ٦٩ )

wa-ashraqati
وَأَشْرَقَتِ
And (will) shine
പ്രശോഭിക്കുന്നതുമാണ്
l-arḍu
ٱلْأَرْضُ
the earth
ഭൂമി
binūri rabbihā
بِنُورِ رَبِّهَا
with (the) light (of) its Lord
അതിന്റെ റബ്ബിന്റെ പ്രകാശംകൊണ്ടു
wawuḍiʿa
وَوُضِعَ
and (will) be placed
വെക്കപ്പെടുകയും ചെയ്യും
l-kitābu
ٱلْكِتَٰبُ
the Record
ഗ്രന്ഥം, രേഖ
wajīa
وَجِا۟ىٓءَ
and (will) be brought
വരപ്പെടും
bil-nabiyīna
بِٱلنَّبِيِّۦنَ
the Prophets
പ്രവാചകന്മാരെകൊണ്ടു
wal-shuhadāi
وَٱلشُّهَدَآءِ
and the witnesses
സാക്ഷികളെയും
waquḍiya baynahum
وَقُضِىَ بَيْنَهُم
and it (will) be judged between them
അവരുടെ ഇടയിൽ വിധി നടത്തപ്പെടും
bil-ḥaqi
بِٱلْحَقِّ
in truth
യഥാർത്ഥം (മുറ,ന്യായം, സത്യം) പ്രകാരം
wahum
وَهُمْ
and they
അവർ
lā yuẓ'lamūna
لَا يُظْلَمُونَ
will not be wronged will not be wronged
അക്രമം (അനീതി) ചെയ്യപ്പെടുകയില്ല

Wa ashraqatil ardu binoori Rabbihaa wa wudi'al Kitaabu wa jeee'a bin nabiyyeena wash shuhadaaa'i wa qudiya bainahum bilhaqqi wa hum laa yuzlamoon (az-Zumar 39:69)

English Sahih:

And the earth will shine with the light of its Lord, and the record [of deeds] will be placed, and the prophets and the witnesses will be brought, and it will be judged between them in truth, and they will not be wronged. (Az-Zumar [39] : 69)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അന്ന് ഭൂമി അതിന്റെ നാഥന്റെ പ്രഭയാല്‍ പ്രകാശിതമാകും. കര്‍മപുസ്തകം സമര്‍പ്പിക്കപ്പെടും. പ്രവാചകന്മാരും സാക്ഷികളും ഹാജരാക്കപ്പെടും. അങ്ങനെ ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം വിധിത്തീര്‍പ്പുണ്ടാകും. ആരും അനീതിക്കിരയാവില്ല. (അസ്സുമര്‍ [39] : 69)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഭൂമി അതിന്‍റെ രക്ഷിതാവിന്‍റെ പ്രഭ കൊണ്ട് പ്രകാശിക്കുകയും ചെയ്യും.[1] (കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടുകയും പ്രവാചകന്‍മാരും സാക്ഷികളും[2] കൊണ്ടുവരപ്പെടുകയും അവർക്കിടയില്‍ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല.

[1] ഭൂമിയുടെ ഇന്നത്തെ നിലയ്ക്ക് അന്ത്യദിനത്തില്‍ മാറ്റം വരുമെന്ന് 14:48ല്‍ പറഞ്ഞിട്ടുണ്ട്. അതിനുശേഷമുള്ള അവസ്ഥയാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്നത്.
[2] പ്രവാചകന്മാര്‍ സത്യത്തിന്റെ സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുത്തിട്ടുണ്ടെന്നതിന് സാക്ഷികളായി ഹാജരാക്കപ്പെടുന്ന സച്ചരിതരായ സത്യവിശ്വാസികളായിരിക്കാം 'സാക്ഷികള്‍' എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.