Skip to main content

اِلَّا الَّذِيْنَ تَابُوْا وَاَصْلَحُوْا وَاعْتَصَمُوْا بِاللّٰهِ وَاَخْلَصُوْا دِيْنَهُمْ لِلّٰهِ فَاُولٰۤىِٕكَ مَعَ الْمُؤْمِنِيْنَۗ وَسَوْفَ يُؤْتِ اللّٰهُ الْمُؤْمِنِيْنَ اَجْرًا عَظِيْمًا   ( النساء: ١٤٦ )

illā alladhīna
إِلَّا ٱلَّذِينَ
Except those who
യാതൊരുവരൊഴികെ
tābū
تَابُوا۟
repent
അവര്‍ പശ്ചാത്തപിച്ചു
wa-aṣlaḥū
وَأَصْلَحُوا۟
and correct (themselves)
അവര്‍ നന്നാക്കുകയും ചെയ്തു, നന്നായി തീരുകയും ചെയ്തു
wa-iʿ'taṣamū
وَٱعْتَصَمُوا۟
and hold fast
മുറുകെ പിടിക്കുകയും ചെയ്തു, രക്ഷാവലംബമാക്കുകയും ചെയ്തു
bil-lahi
بِٱللَّهِ
to Allah
അല്ലാഹുവിനെ
wa-akhlaṣū
وَأَخْلَصُوا۟
and are sincere
നിഷ്‌കളങ്കമാക്കുക (തനിച്ചാക്കുക)യും ചെയ്തു
dīnahum
دِينَهُمْ
(in) their religion
തങ്ങളുടെ മതത്തെ, നടപടിയെ
lillahi
لِلَّهِ
for Allah
അല്ലാഹുവിന്
fa-ulāika
فَأُو۟لَٰٓئِكَ
then those (will be)
എന്നാല്‍ അക്കൂട്ടര്‍
maʿa l-mu'minīna
مَعَ ٱلْمُؤْمِنِينَۖ
with the believers
സത്യവിശ്വാസികളോടു കൂടെയായിരിക്കും
wasawfa
وَسَوْفَ
And soon
വഴിയെ, പിന്നീട്
yu'ti l-lahu
يُؤْتِ ٱللَّهُ
will be given (by) Allah
അല്ലാഹു നല്‍കും, കൊടുക്കും
l-mu'minīna
ٱلْمُؤْمِنِينَ
the believers
സത്യ വിശ്വാസികള്‍ക്ക്
ajran
أَجْرًا
a reward
പ്രതിഫലം
ʿaẓīman
عَظِيمًا
great
മഹത്തായ

Illal lazeena taaboo wa aslahoo wa'tasamoo billaahi wa akhlasoo deenahum lillaahi faulaaa'ika ma'al mu'mineena wa sawfa yu'til laahul mu'mineena ajran 'azeemaa (an-Nisāʾ 4:146)

English Sahih:

Except for those who repent, correct themselves, hold fast to Allah, and are sincere in their religion for Allah, for those will be with the believers. And Allah is going to give the believers a great reward. (An-Nisa [4] : 146)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പശ്ചാത്തപിക്കുകയും സ്വന്തത്തെ സംസ്‌കരിക്കുകയും അല്ലാഹുവെ മുറുകെപ്പിടിക്കുകയും തങ്ങളുടെ സമര്‍പ്പണം അല്ലാഹുവിന് മാത്രമാക്കുകയും ചെയ്തവരൊഴികെ. അവര്‍ സത്യവിശ്വാസികളോടൊപ്പമാണ്. തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലം നല്‍കും. (അന്നിസാഅ് [4] : 146)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ പശ്ചാത്തപിച്ച് മടങ്ങുകയും, നിലപാട് നന്നാക്കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും, തങ്ങളുടെ മതത്തെ നിഷ്കളങ്കമായി അല്ലാഹുവിനു വേണ്ടി ആക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു, അവര്‍ സത്യവിശ്വാസികളോടൊപ്പമാകുന്നു. സത്യവിശ്വാസികള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌.