Skip to main content

وَلْيَخْشَ الَّذِيْنَ لَوْ تَرَكُوْا مِنْ خَلْفِهِمْ ذُرِّيَّةً ضِعٰفًا خَافُوْا عَلَيْهِمْۖ فَلْيَتَّقُوا اللّٰهَ وَلْيَقُوْلُوْا قَوْلًا سَدِيْدًا  ( النساء: ٩ )

walyakhsha
وَلْيَخْشَ
And let fear
പേടിച്ചും കൊള്ളട്ടെ
alladhīna
ٱلَّذِينَ
those who
യാതൊരു കൂട്ടര്‍
law tarakū
لَوْ تَرَكُوا۟
if they left
തങ്ങള്‍ വിട്ടുപോയിരുന്നാല്‍
min khalfihim
مِنْ خَلْفِهِمْ
from behind
തങ്ങളുടെ പിന്നില്‍, പിന്നാലെ
dhurriyyatan
ذُرِّيَّةً
offspring
സന്താനങ്ങളെ
ḍiʿāfan
ضِعَٰفًا
weak
ദുര്‍ബ്ബലരായ, ബലഹീനരായ
khāfū
خَافُوا۟
(and) they would have feared
അവര്‍ ഭയപ്പെടും (ഭയം തോന്നും)
ʿalayhim
عَلَيْهِمْ
about them
അവരെപ്പറ്റി
falyattaqū l-laha
فَلْيَتَّقُوا۟ ٱللَّهَ
So let them fear Allah
അപ്പോള്‍ (അതിനാല്‍) അവര്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
walyaqūlū
وَلْيَقُولُوا۟
and let them speak
അവര്‍ പറയുകയും ചെയ്യട്ടെ
qawlan sadīdan
قَوْلًا سَدِيدًا
words appropriate
ചൊവ്വായ വാക്ക്

Walyakhshal lazeena law tarakoo min khalfihim zurriyyatan di'aafan khaafoo 'alaihim falyattaqul laaha walyaqooloo qawlan sadeedaa (an-Nisāʾ 4:9)

English Sahih:

And let those [executors and guardians] fear [injustice] as if they [themselves] had left weak offspring behind and feared for them. So let them fear Allah and speak words of appropriate justice. (An-Nisa [4] : 9)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തങ്ങള്‍ക്കു പിറകെ ദുര്‍ബലരായ മക്കളെ വിട്ടേച്ചുപോകുന്നവര്‍ അവരെയോര്‍ത്ത് ആശങ്കിക്കുന്നതുപോലെ മറ്റുള്ളവരുടെ കാര്യത്തിലും അവര്‍ ആശങ്കയുള്ളവരാകട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും നല്ല വാക്ക് പറയുകയും ചെയ്യട്ടെ. (അന്നിസാഅ് [4] : 9)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തങ്ങളുടെ പിന്നില്‍ ദുര്‍ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല്‍ (അവരുടെ ഗതിയെന്താകുമെന്ന്‌) ഭയപ്പെടുന്നവര്‍ (അതേവിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്‍) ഭയപ്പെടട്ടെ.[1] അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യട്ടെ.

[1] താന്‍ മരിക്കുകയും തന്‍റെ മക്കള്‍ അനാഥരായിട്ട് അവര്‍ ആരുടെയെങ്കിലും ദ്രോഹത്തിനും ചൂഷണത്തിനും ഇരയായിത്തീരുകയും ചെയ്യുന്ന അവസ്ഥയെപ്പറ്റി ആര്‍ക്കും ചിന്തിച്ചു നോക്കാവുന്നതാണ്. ഒരാളും അത് ഇഷ്ടപ്പെടുകയില്ല. മറ്റൊരാളുടെ അനാഥക്കുട്ടികള്‍ തന്‍റെ സംരക്ഷണത്തില്‍ വരുമ്പോള്‍ സ്വന്തം മക്കള്‍ക്ക് സംഭവിച്ചേക്കാവുന്ന ഈ അവസ്ഥയെപ്പറ്റിയുള്ള ചിന്ത ഏതൊരാളെയും നീതിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ പര്യാപ്തമായിരിക്കേണ്ടതാണ്.