Skip to main content

سَتَجِدُوْنَ اٰخَرِيْنَ يُرِيْدُوْنَ اَنْ يَّأْمَنُوْكُمْ وَيَأْمَنُوْا قَوْمَهُمْ ۗ كُلَّ مَا رُدُّوْٓا اِلَى الْفِتْنَةِ اُرْكِسُوْا فِيْهَا ۚ فَاِنْ لَّمْ يَعْتَزِلُوْكُمْ وَيُلْقُوْٓا اِلَيْكُمُ السَّلَمَ وَيَكُفُّوْٓا اَيْدِيَهُمْ فَخُذُوْهُمْ وَاقْتُلُوْهُمْ حَيْثُ ثَقِفْتُمُوْهُمْ ۗ وَاُولٰۤىِٕكُمْ جَعَلْنَا لَكُمْ عَلَيْهِمْ سُلْطٰنًا مُّبِيْنًا ࣖ   ( النساء: ٩١ )

satajidūna
سَتَجِدُونَ
You will find
നിങ്ങള്‍ വഴിയെ കണ്ടുമുട്ടും, കേക്കും
ākharīna
ءَاخَرِينَ
others
വേറെ ചിലരെ
yurīdūna
يُرِيدُونَ
wishing
അവര്‍ ഉദ്ദേശിക്കും, ഉദ്ദേശിക്കുന്നു
an yamanūkum
أَن يَأْمَنُوكُمْ
that they be secure from you
നിങ്ങളെ(ക്കുറിച്ച്) അവര്‍ നിര്‍ഭയരായിരിക്കുവാന്‍
wayamanū
وَيَأْمَنُوا۟
and they be secure from
അവര്‍ നിര്‍ഭയരായിരിക്കുവാനും
qawmahum
قَوْمَهُمْ
their people
തങ്ങളുടെ ജനതയെ (ക്കുറിച്ച്)
kulla mā ruddū
كُلَّ مَا رُدُّوٓا۟
Everytime that they are returned
അവര്‍ മടക്ക(ആക്ക)പ്പെടുമ്പോഴെല്ലാം, തിരിക്കപ്പെടുമ്പോഴൊക്കെ
ilā l-fit'nati
إِلَى ٱلْفِتْنَةِ
to the temptation
കുഴപ്പത്തിലേക്ക്
ur'kisū
أُرْكِسُوا۟
they are plunged
അവര്‍(കുത്തനെ) മറിച്ചിടപ്പെടും (മറിഞ്ഞു വീഴും)
fīhā
فِيهَاۚ
into it
അതില്‍
fa-in lam yaʿtazilūkum
فَإِن لَّمْ يَعْتَزِلُوكُمْ
So if not they withdraw from you
എന്നാല്‍ അവര്‍ നിങ്ങളെ വിട്ടു(അകന്നു) നിന്നില്ലെങ്കില്‍
wayul'qū ilaykumu
وَيُلْقُوٓا۟ إِلَيْكُمُ
and offer to you
നിങ്ങള്‍ക്ക് ഇട്ടുതരുക (നിങ്ങളോട് പ്രകടിപ്പിക്കുക)യും
l-salama
ٱلسَّلَمَ
[the] peace
സമാധാനം, ഒതുക്കം
wayakuffū
وَيَكُفُّوٓا۟
and they restrain
അവര്‍ തടഞ്ഞുവെക്കുകയും, (നിറുത്തല്‍ചെയ്കയും)
aydiyahum
أَيْدِيَهُمْ
their hands
അവരുടെ കൈകളെ
fakhudhūhum
فَخُذُوهُمْ
then seize them
എന്നാലവരെ നിങ്ങള്‍ പിടിച്ചുകൊള്ളുവിന്‍
wa-uq'tulūhum
وَٱقْتُلُوهُمْ
and kill them
അവരെ നിങ്ങള്‍ കൊലപ്പെടുത്തുകയും ചെയ്യുവിന്‍
ḥaythu thaqif'tumūhum
حَيْثُ ثَقِفْتُمُوهُمْۚ
wherever you find them
അവരെ നിങ്ങള്‍ കണ്ടുമുട്ടിയേടത്ത്, കണ്ടുകിട്ടിയ സ്ഥലത്തുവെച്ച്
wa-ulāikum
وَأُو۟لَٰٓئِكُمْ
And those
അക്കൂട്ടര്‍
jaʿalnā
جَعَلْنَا
We made
നാം ഉണ്ടാക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു
lakum
لَكُمْ
for you
നിങ്ങള്‍ക്ക്
ʿalayhim
عَلَيْهِمْ
against them
അവരുടെ മേല്‍
sul'ṭānan
سُلْطَٰنًا
an authority
ഒരു അധികാരം, ന്യായം
mubīnan
مُّبِينًا
clear
വ്യക്തമായ, സ്പഷ്ടമായ

Satajidoona aakhareena yureedoona ai yaamanookum wa yaamanoo qawmahum kullamaa ruddooo ilal itnati urkisoo feehaa; fa il lam ya'tazilookum wa yulqooo ilai kumus salama wa yakuffooo aidiyahum fakhuzoohum waqtuloohum haisu saqif tumoohum; wa ulaaa'ikum ja'alnaa lakum 'alaihim sultaanam mubeenaa (an-Nisāʾ 4:91)

English Sahih:

You will find others who wish to obtain security from you and [to] obtain security from their people. Every time they are returned to [the influence of] disbelief, they fall back into it. So if they do not withdraw from you or offer you peace or restrain their hands, then seize them and kill them wherever you overtake them. And those – We have made for you against them a clear authorization. (An-Nisa [4] : 91)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

വേറൊരു വിഭാഗം കപടവിശ്വാസികളെ നിങ്ങള്‍ക്കു കാണാം. അവര്‍ നിങ്ങളില്‍നിന്നും സ്വന്തം ജനതയില്‍നിന്നും സുരക്ഷിതരായി കഴിയാനാഗ്രഹിക്കുന്നു. എന്നാല്‍ കുഴപ്പത്തിനവസരം കിട്ടുമ്പോഴൊക്കെ, അതിലേക്കവര്‍ തലകുത്തിമറിയുന്നു. അതിനാല്‍ നിങ്ങള്‍ക്കെതിരെ തിരിയുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും നിങ്ങള്‍ക്കു മുന്നില്‍ സമാധാനം സമര്‍പ്പിക്കുകയും തങ്ങളുടെ കൈകള്‍ അടക്കിവെക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങളവരെ കണ്ടേടത്തുവെച്ച് പിടികൂടി കൊന്നുകളയുക. അവര്‍ക്കെതിരെ നിങ്ങള്‍ക്കു നാം വ്യക്തമായ ന്യായം നല്‍കിയിരിക്കുന്നു. (അന്നിസാഅ് [4] : 91)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വേറെ ഒരു വിഭാഗത്തെയും നിങ്ങള്‍ കണ്ടെത്തിയേക്കും. നിങ്ങളില്‍ നിന്നും സ്വന്തം ജനതയില്‍ നിന്നും ഒരുപോലെ സുരക്ഷിതരായിക്കഴിയാന്‍ അവര്‍ ആഗ്രഹിക്കുന്നു.[1] കുഴപ്പത്തിലേക്ക് അവര്‍ തിരിച്ചുവിളിക്കപ്പെടുമ്പോഴെല്ലാം അതിലവര്‍ തലകുത്തി വീഴുന്നു.[2] എന്നാല്‍ അവര്‍ നിങ്ങളെ വിട്ട് ഒഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാന നിര്‍ദേശം വെക്കുകയും, സ്വന്തം കൈകള്‍ അടക്കിവെക്കുകയും ചെയ്യാത്ത പക്ഷം അവരെ നിങ്ങള്‍ പിടികൂടുകയും, അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങള്‍ കൊലപ്പെടുത്തുകയും ചെയ്യുക. അത്തരക്കാര്‍ക്കെതിരില്‍ നാം നിങ്ങള്‍ക്ക് വ്യക്തമായ ന്യായം നല്‍കിയിരിക്കുന്നു.

[1] മുസ്‌ലിംകളോട് അനുഭാവമില്ലെങ്കിലും മുസ്‌ലിം പക്ഷത്തു നിന്ന് എതിര്‍പ്പ് നേരിടരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. മുസ്‌ലിംകളോട് അനുഭാവം പ്രകടിപ്പിച്ചാല്‍ എതിര്‍കക്ഷികളുടെ ശത്രുതയും ആക്രമണവൂം നേരിടേണ്ടിവരുമോ എന്ന് അവര്‍ ആശങ്കിക്കുകയും ചെയ്യുന്നു.
[2] മുസ്‌ലിംകളോട് ചായ്‌വ് കാണിക്കാറുണ്ടെങ്കിലും ശത്രുക്കള്‍ കുഴപ്പം സൃഷ്ടിക്കാന്‍ തുടങ്ങുമ്പോള്‍ ഈ കൂട്ടരും അതില്‍ ഭാഗഭാക്കാകുന്നു.