Skip to main content

قُلْ لِّلَّذِيْنَ اٰمَنُوْا يَغْفِرُوْا لِلَّذِيْنَ لَا يَرْجُوْنَ اَيَّامَ اللّٰهِ لِيَجْزِيَ قَوْمًا ۢبِمَا كَانُوْا يَكْسِبُوْنَ   ( الجاثية: ١٤ )

qul
قُل
Say
പറയുക
lilladhīna āmanū
لِّلَّذِينَ ءَامَنُوا۟
to those who believe
വിശ്വസിച്ചവരോടു
yaghfirū
يَغْفِرُوا۟
(to) forgive
അവര്‍ പൊറുത്തുകൊടുക്കട്ടെ, വിട്ടുകൊടുക്കട്ടെ
lilladhīna
لِلَّذِينَ
those who
യാതൊരുകൂട്ടര്‍ക്കു
lā yarjūna
لَا يَرْجُونَ
(do) not hope
പ്രതീക്ഷിക്കാത്ത, പേടിക്കാത്ത
ayyāma l-lahi
أَيَّامَ ٱللَّهِ
(for the) days (of) Allah;
അല്ലാഹുവിന്റെ ദിവസങ്ങളെ
liyajziya
لِيَجْزِىَ
that He may recompense
അവന്‍ പ്രതിഫലം നല്‍കുവാന്‍വേണ്ടി
qawman
قَوْمًۢا
a people
ഒരു ജനതക്കു
bimā kānū
بِمَا كَانُوا۟
for what they used (to)
അവരായിരുന്നതിനു
yaksibūna
يَكْسِبُونَ
earn
പ്രവര്‍ത്തിക്കും, സമ്പാദിക്കും

Qul lillazeena aamanoo yaghfiroo lillazeena laa yarjoona ayyaamal laahi liyajziya qawmam bimaa kaanoo yaksiboon (al-Jāthiyah 45:14)

English Sahih:

Say, [O Muhammad], to those who have believed that they [should] forgive those who expect not the days of Allah [i.e., of His retribution] so that He may recompense a people for what they used to earn. (Al-Jathiyah [45] : 14)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സത്യവിശ്വാസികളോടു പറയൂ: അല്ലാഹുവിന്റെ ശിക്ഷയുടെ നാളുകളെ പ്രതീക്ഷിക്കാത്ത സത്യനിഷേധികളോട് അവര്‍ വിട്ടുവീഴ്ച കാണിക്കട്ടെ. ഓരോ ജനതക്കും അവര്‍ നേടിയെടുത്തതിന്റെ ഫലം നല്‍കാന്‍ അല്ലാഹുവിന് തന്നെ അവസരമുണ്ടാകാന്‍. (അല്‍ജാസിയ [45] : 14)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) നീ സത്യവിശ്വാസികളോട് പറയുക: അല്ലാഹുവിന്‍റെ (ശിക്ഷയുടെ) നാളുകള്‍ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക് അവര്‍ മാപ്പു ചെയ്തു കൊടുക്കണമെന്ന്‌. ഓരോ ജനതയ്ക്കും അവര്‍ സമ്പാദിച്ചു കൊണ്ടിരിക്കുന്നതിന്‍റെ ഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌.[1]

[1] സത്യനിഷേധത്തിന്റെയും അധര്‍മത്തിന്റെയും വക്താക്കളുടെ ഉപദ്രവങ്ങളിൽ ക്ഷമിക്കുവാനും അവരോട് പൊറുക്കുവാനും അല്ലാഹു കൽപിക്കുന്നു. അവരുടെ നിഷേധത്തിന്റെ പ്രതിഫലം അല്ലാഹു അവര്‍ക്ക് നല്കിക്കൊള്ളും.