Skip to main content

اَوَلَمْ يَهْدِ لِلَّذِيْنَ يَرِثُوْنَ الْاَرْضَ مِنْۢ بَعْدِ اَهْلِهَآ اَنْ لَّوْ نَشَاۤءُ اَصَبْنٰهُمْ بِذُنُوْبِهِمْۚ وَنَطْبَعُ عَلٰى قُلُوْبِهِمْ فَهُمْ لَا يَسْمَعُوْنَ  ( الأعراف: ١٠٠ )

awalam yahdi
أَوَلَمْ يَهْدِ
Would it not guide
മാര്‍ഗ്ഗദര്‍ശകവുമാകുന്നില്ലേ, വ്യക്തമാകുന്നുമില്ലേ
lilladhīna yarithūna
لِلَّذِينَ يَرِثُونَ
[for] those who inherit
അനന്തരമെടുക്കുന്നവര്‍ക്ക്, അനന്തരാവകാശികളായി വരുന്ന (കൈകാര്യം ചെയ്യുന്ന) വര്‍ക്ക്
l-arḍa
ٱلْأَرْضَ
the land
ഭൂമിയെ
min baʿdi
مِنۢ بَعْدِ
from after
ശേഷം, ശേഷമായി
ahlihā
أَهْلِهَآ
its people
അതിന്റെ ആള്‍ക്കാരുടെ
an law nashāu
أَن لَّوْ نَشَآءُ
that if We willed
നാം ഉദ്ദേശിക്കുന്നപക്ഷം എന്നു
aṣabnāhum
أَصَبْنَٰهُم
We (could) afflict them
അവര്‍ക്കു നാം (ആപത്തു) ബാധിപ്പിക്കും (എന്നു)
bidhunūbihim
بِذُنُوبِهِمْۚ
for their sins
അവരുടെ പാപങ്ങള്‍ നിമിത്തം
wanaṭbaʿu
وَنَطْبَعُ
and We put a seal
നാം മുദ്രവെക്കുകയും ചെയ്യും (ചെയ്യുന്നു)
ʿalā qulūbihim
عَلَىٰ قُلُوبِهِمْ
over their hearts
അവരുടെ ഹൃദയങ്ങള്‍ക്ക്, ഹൃദയങ്ങളുടെ മേല്‍
fahum
فَهُمْ
so they
എന്നിട്ടവര്‍, അങ്ങനെ
lā yasmaʿūna
لَا يَسْمَعُونَ
(do) not hear?
അവര്‍ കേള്‍ക്കുകയില്ല (കേള്‍ക്കുന്നില്ല).

Awa lam yahdi lillazeena yarisoonal arda mim ba'di ahlihaaa al law nashaaa'u asabnaahum bizunoobihim; wa natba'u 'alaa quloobihim fahum laa yasma'oon (al-ʾAʿrāf 7:100)

English Sahih:

Has it not become clear to those who inherited the earth after its [previous] people that if We willed, We could afflict them for their sins? But We seal over their hearts so they do not hear. (Al-A'raf [7] : 100)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഭൂമിയില്‍ പൂര്‍വവാസികളുടെ അനന്തരാവകാശികളായി വന്നവര്‍ മനസ്സിലാക്കുന്നില്ലയോ, നാം ഇച്ഛിക്കുന്നുവെങ്കില്‍ അവരെയും തങ്ങളുടെ പാപങ്ങളുടെ പേരില്‍ നമ്മുടെ ശിക്ഷ ബാധിക്കുമെന്ന്. നാം അവരുടെ മനസ്സുകള്‍ അടച്ചുപൂട്ടി മുദ്രവെക്കും. അതോടെ അവരൊന്നും കേട്ടു മനസ്സിലാക്കാത്തവരായിത്തീരും. (അല്‍അഅ്റാഫ് [7] : 100)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(പഴയ) അവകാശികള്‍ക്കു ശേഷം ഭൂമിയുടെ അനന്തരാവകാശികളായിത്തീരുന്നവര്‍ക്ക് നാം ഉദ്ദേശിക്കുകയാണെങ്കില്‍ അവരുടെ കുറ്റകൃത്യങ്ങളുടെ ഫലമായി നാം ശിക്ഷ ഏല്‍പിക്കുന്നതാണ് എന്ന ബോധം അവരെ നേര്‍വഴിക്ക് നയിക്കുന്നില്ലേ? നാം അവരുടെ ഹൃദയങ്ങളില്‍ മുദ്രവെക്കുകയും ചെയ്യും. അപ്പോള്‍ അവര്‍ (ഒന്നും) കേട്ടു മനസ്സിലാക്കാത്തവരായിത്തീരും.