Skip to main content

وَذَرْنِيْ وَالْمُكَذِّبِيْنَ اُولِى النَّعْمَةِ وَمَهِّلْهُمْ قَلِيْلًا   ( المزمل: ١١ )

wadharnī
وَذَرْنِى
And leave Me
എന്നെ വിട്ടേക്കുകയും ചെയ്യുക
wal-mukadhibīna
وَٱلْمُكَذِّبِينَ
and the deniers
വ്യാജമാക്കുന്നവരെയും
ulī l-naʿmati
أُو۟لِى ٱلنَّعْمَةِ
possessors (of) the ease
സുഖാനുഗ്രഹത്തിന്റെ (സൗഖ്യത്തിന്റെ) ആള്‍ക്കാരായ
wamahhil'hum
وَمَهِّلْهُمْ
and allow them respite -
അവര്‍ക്കു ഇട (ഒഴിവു) കൊടുക്കുകയും ചെയ്യുക
qalīlan
قَلِيلًا
a little
അൽപം, കുറച്ചു

Wa zarnee walmukaz zibeena ulin na'mati wa mahhilhum qaleelaa (al-Muzzammil 73:11)

English Sahih:

And leave Me with [the matter of] the deniers, those of ease [in life], and allow them respite a little. (Al-Muzzammil [73] : 11)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സമ്പന്നരായ ഈ നിഷേധികളുടെ കൈകാര്യം എനിക്ക് വിട്ടേക്കുക. അവര്‍ക്ക് ഈ അവസ്ഥയില്‍ അല്‍പം കൂടി സമയം അനുവദിക്കുക. (അല്‍മുസ്സമ്മില്‍ [73] : 11)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നെയും, സുഖാനുഗ്രഹങ്ങള്‍ ഉള്ളവരായ സത്യനിഷേധികളെയും വിട്ടേക്കുക.[1] അവര്‍ക്കു അല്‍പം ഇടകൊടുക്കുകയും ചെയ്യുക.

[1] സുഖലോലുപരായ സത്യനിഷേധികളുടെ കൂത്താട്ടത്തെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലെന്നും അവരെ ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാമെന്നും അല്ലാഹു നബി(ﷺ)യെ ഉണര്‍ത്തുന്നു.