Had it been a near [i.e., easy] gain and a moderate trip, they [i.e., the hypocrites] would have followed you, but distant to them was the journey. And they will swear by Allah, "If we were able, we would have gone forth with you," destroying themselves [through false oaths], and Allah knows that indeed they are liars. (At-Tawbah [9] : 42)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ലക്ഷ്യം തൊട്ടടുത്തതും യാത്ര പ്രയാസരഹിതവുമാണെങ്കില്‍ അവര്‍ നിന്നെ അനുഗമിക്കുമായിരുന്നു. എന്നാല്‍ ലക്ഷ്യം വിദൂരവും വഴി വിഷമകരവുമായി അവര്‍ക്ക് തോന്നി. അതിനാല്‍ അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തു പറയും: ''ഞങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളോടൊപ്പം പുറപ്പെടുമായിരുന്നു.'' സത്യത്തിലവര്‍ തങ്ങളെത്തന്നെയാണ് നശിപ്പിക്കുന്നത്. അല്ലാഹുവിനറിയാം; അവര്‍ കള്ളം പറയുന്നവരാണെന്ന്. (അത്തൗബ [9] : 42)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അടുത്തു തന്നെയുള്ള ഒരു നേട്ടവും വിഷമകരമല്ലാത്ത യാത്രയുമായിരുന്നെങ്കില്‍ അവര്‍ നിന്നെ പിന്തുടരുമായിരുന്നു. പക്ഷെ, വിഷമകരമായ ഒരു യാത്രാലക്ഷ്യം അവര്‍ക്ക് വിദൂരമായി തോന്നിയിരിക്കുന്നു.[1] ഞങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെ പുറപ്പെടുമായിരുന്നു. എന്ന് അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് പറഞ്ഞേക്കും. അവര്‍ അവര്‍ക്കുതന്നെ നാശമുണ്ടാക്കുകയാകുന്നു. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹുവിന്നറിയാം.
[1] തബൂക്കിലേക്ക് യുദ്ധത്തിന് പുറപ്പെടാന്‍ കല്പനയുണ്ടായത് ക്ഷാമവും വരള്‍ച്ചയും മൂലം ജനങ്ങള്‍ വിഷമിക്കുമ്പോഴായിരുന്നു. പ്രതികൂല സാഹചര്യത്തില്‍ വിദൂരമായ യുദ്ധമുഖത്തേക്ക് പോകാന്‍ മടിച്ചുനിന്ന കപടവിശ്വാസികളെപ്പറ്റിയാണ് ഈ വചനത്തില്‍ പറയുന്നത്.
2 Mokhtasar Malayalam
നബിയേ! എളുപ്പത്തിൽ നേടിയെടുക്കാവുന്ന യുദ്ധാർജ്ജിത സ്വത്തിലേക്കും, പ്രയാസമില്ലാത്ത യാത്രയിലേക്കുമായിരുന്നു താങ്കൾ ക്ഷണിച്ചിരുന്നതെങ്കിൽ യുദ്ധത്തിൽ നിന്ന് പിന്തിനിൽക്കാൻ താങ്കളോട് അനുവാദം ചോദിക്കുന്ന ഈ കപടവിശ്വാസികൾ താങ്കളെ പിൻപറ്റുമായിരുന്നു. എന്നാൽ ശത്രുവിലേക്ക് എത്തിപ്പെടാൻ താണ്ടിക്കടക്കേണ്ട, അവർക്ക് വിദൂരമായ ഒരു ലക്ഷ്യത്തിലേക്കാണ് താങ്കൾ അവരെ ക്ഷണിച്ചത്. കപടവിശ്വാസികളുടെ കൂട്ടത്തിൽ നിന്ന് താങ്കളോട് അനുവാദം ചോദിക്കുന്ന ഇക്കൂട്ടർ താങ്കൾ മടങ്ങിച്ചെന്നാൽ പറയുക ഇപ്രകാരമായിരിക്കും: നിങ്ങളോടൊപ്പം യുദ്ധത്തിന് പുറപ്പെടാൻ ഞങ്ങൾക്ക് കഴിയുമായിരുന്നെങ്കിൽ ഞങ്ങളും നിങ്ങളോടൊപ്പം വന്നേനേ! യുദ്ധത്തിൽ നിന്ന് പിന്തിനിന്നു കൊണ്ടും, ഈ കള്ള സത്യങ്ങൾ ചെയ്തു കൊണ്ടും അല്ലാഹുവിൻ്റെ ശിക്ഷ വരുത്തിവെച്ചു കൊണ്ട് അവർ സ്വയം നശിപ്പിക്കുകയാണ്. അവരുടെ ഈ അവകാശവാദങ്ങളും, ശപഥങ്ങളുമെല്ലാം കള്ളമാണെന്ന് അല്ലാഹുവിന് അറിയാം.