Skip to main content

سَيَحْلِفُوْنَ بِاللّٰهِ لَكُمْ اِذَا انْقَلَبْتُمْ اِلَيْهِمْ لِتُعْرِضُوْا عَنْهُمْ ۗ فَاَعْرِضُوْا عَنْهُمْ ۗ اِنَّهُمْ رِجْسٌۙ وَّمَأْوٰىهُمْ جَهَنَّمُ جَزَاۤءً ۢبِمَا كَانُوْا يَكْسِبُوْنَ  ( التوبة: ٩٥ )

sayaḥlifūna
سَيَحْلِفُونَ
They will swear
വഴിയെ അവര്‍ സത്യം (ശപഥം) ചെയ്യും
bil-lahi
بِٱللَّهِ
by Allah
അല്ലാഹുവിനെക്കൊണ്ട്‌
lakum
لَكُمْ
to you
നിങ്ങളോട്‌
idhā inqalabtum
إِذَا ٱنقَلَبْتُمْ
when you returned
നിങ്ങള്‍ തിരിഞ്ഞു (തിരിച്ചു) വന്നാല്‍
ilayhim
إِلَيْهِمْ
to them
അവരിലേക്ക്‌
lituʿ'riḍū
لِتُعْرِضُوا۟
that you may turn away
നിങ്ങള്‍ തിരിഞ്ഞുകളയുവാന്‍ വേണ്ടി
ʿanhum
عَنْهُمْۖ
from them
അവരെക്കുറിച്ച്‌
fa-aʿriḍū
فَأَعْرِضُوا۟
So turn away
എന്നാല്‍ (അതിനാല്‍) നിങ്ങള്‍ തിരിഞ്ഞു (അവഗണിച്ചു) കളയുവിന്‍
ʿanhum
عَنْهُمْۖ
from them
അവരെപ്പറ്റി
innahum
إِنَّهُمْ
indeed they
നിശ്ചയമായും അവര്‍
rij'sun
رِجْسٌۖ
(are) impure
മ്ലേച്ഛമാണ്‌, വൃത്തികെട്ടവരാണ്‌
wamawāhum
وَمَأْوَىٰهُمْ
and their abode
അവരുടെ സങ്കേതമാകട്ടെ
jahannamu
جَهَنَّمُ
(is) Hell
ജഹന്നമാകുന്നു
jazāan
جَزَآءًۢ
a recompense
പ്രതിഫലമായിട്ട്‌
bimā kānū
بِمَا كَانُوا۟
for what they used (to)
അവര്‍ ആയിരുന്നതിന്‌
yaksibūna
يَكْسِبُونَ
earn
അവര്‍ സമ്പാദിക്കും പ്രവര്‍ത്തിക്കും

Sa yahlifoona billaahi lakum izanqalabtum ilaihim litu'ridoo 'anhum fa a'ridoo 'anhum innahum rijsunw wa maawaahum jahannamu jazaaa 'ambimaa kaanoo yaksiboon (at-Tawbah 9:95)

English Sahih:

They will swear by Allah to you when you return to them that you would leave them alone. So leave them alone; indeed they are evil; and their refuge is Hell as recompense for what they had been earning. (At-Tawbah [9] : 95)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിങ്ങള്‍ അവരിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍ അവര്‍ നിങ്ങളോട് അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുകൊണ്ടിരിക്കും. നിങ്ങള്‍ അവരെ ഒഴിവാക്കാന്‍ വേണ്ടിയാണത്. ഏതായാലും നിങ്ങള്‍ അവരെ വിട്ടേക്കുക. അവര്‍ മാലിന്യമാണ്. അവരുടെ താവളം നരകമാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള അര്‍ഹമായ പ്രതിഫലം. (അത്തൗബ [9] : 95)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ അവരുടെ അടുത്തേക്ക് തിരിച്ചുചെന്നാല്‍ നിങ്ങളോട് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്യും. നിങ്ങള്‍ അവരെ വിട്ടു ഒഴിഞ്ഞുകളയുവാന്‍ വേണ്ടി[1] യത്രെ അത്‌. അത് കൊണ്ട് നിങ്ങള്‍ അവരെ ഒഴിവാക്കി വിട്ടേക്കുക. തീര്‍ച്ചയായും അവര്‍ വൃത്തികെട്ടവരാകുന്നു. അവരുടെ സങ്കേതം നരകമത്രെ. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമാണത്‌

[1] അതായത് നിങ്ങള്‍ അവരെ ആക്ഷേപിക്കുകയോ അവര്‍ക്കെതിരില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്യാതിരിക്കാന്‍ വേണ്ടി.