Skip to main content

اَنِ اقْذِفِيْهِ فِى التَّابُوْتِ فَاقْذِفِيْهِ فِى الْيَمِّ فَلْيُلْقِهِ الْيَمُّ بِالسَّاحِلِ يَأْخُذْهُ عَدُوٌّ لِّيْ وَعَدُوٌّ لَّهٗ ۗوَاَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّيْ ەۚ وَلِتُصْنَعَ عَلٰى عَيْنِيْ ۘ  ( طه: ٣٩ )

ani iq'dhifīhi
أَنِ ٱقْذِفِيهِ
"That cast him
നീ അവനെ ഇട്ടേക്കണമെന്നു
fī l-tābūti
فِى ٱلتَّابُوتِ
in the chest
പെട്ടിയില്‍
fa-iq'dhifīhi
فَٱقْذِفِيهِ
then cast it
എന്നിട്ടു അതിനെ (അവനെ) ഇട്ടേക്കുക
fī l-yami
فِى ٱلْيَمِّ
in the river
നദിയില്‍, സമുദ്രത്തില്‍ (ജലാശയത്തില്‍)
falyul'qihi
فَلْيُلْقِهِ
then let cast it
എന്നിട്ടു ഇട്ടുകൊള്ളട്ടെ
l-yamu
ٱلْيَمُّ
the river
നദി, സമുദ്രം
bil-sāḥili
بِٱلسَّاحِلِ
on the bank;
കരയില്‍, തീരത്തു
yakhudh'hu
يَأْخُذْهُ
will take him
അവനെ എടുത്തുകൊള്ളും
ʿaduwwun lī
عَدُوٌّ لِّى
an enemy to Me
എനിക്കുള്ള ഒരു ശത്രു
waʿaduwwun lahu
وَعَدُوٌّ لَّهُۥۚ
and an enemy to him'"
അവന്നും ശത്രു(വായ)
wa-alqaytu
وَأَلْقَيْتُ
And I cast
ഞാന്‍ ഇടുകയും ചെയ്തു (നല്‍കി)
ʿalayka
عَلَيْكَ
over you
നിനക്കു, നിന്റെ മേല്‍
maḥabbatan
مَحَبَّةً
love
ഒരു സ്നേഹം
minnī
مِّنِّى
from Me
എന്റെ പക്കല്‍നിന്നുള്ള
walituṣ'naʿa
وَلِتُصْنَعَ
and that you may be brought up
നീ വളര്‍ത്തിയുണ്ടാക്കപ്പെടുവാനും, നിന്നെ പരിപാലിച്ചു കൊണ്ടുവരുവാനും
ʿalā ʿaynī
عَلَىٰ عَيْنِىٓ
under My Eye
എന്റെ ദൃഷ്ടിയില്‍, എന്റെ നോട്ടത്തില്‍ (പ്രത്യേക പരിഗണനയില്‍)

Aniqzifeehi fit Taabooti faqzifeehi fil yammi fal yul qihil yammu bis saahili yaakhuzhu 'aduwwul lee wa 'aduwwul lah; wa alqaitu 'alaika mahabbatam minnee wa litusna'a 'alaa 'ainee (Ṭāʾ Hāʾ 20:39)

English Sahih:

[Saying], 'Cast him into the chest and cast it into the river, and the river will throw it onto the bank; there will take him an enemy to Me and an enemy to him.' And I bestowed upon you love from Me that you would be brought up under My eye [i.e., observation and care]. (Taha [20] : 39)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിതായിരുന്നു: 'നീ ആ ശിശുവെ പെട്ടിയിലടക്കം ചെയ്യുക. എന്നിട്ട് പെട്ടി നദിയിലൊഴുക്കുക. നദി അതിനെ കരയിലെത്തിക്കും. എന്റെയും ആ ശിശുവിന്റെയും ശത്രു അവനെ എടുക്കും. മൂസാ, ഞാന്‍ എന്നില്‍ നിന്നുള്ള സ്‌നേഹം നിന്റെമേല്‍ വര്‍ഷിച്ചു. നീ എന്റെ മേല്‍നോട്ടത്തില്‍ വളര്‍ത്തപ്പെടാന്‍ വേണ്ടി. (ത്വാഹാ [20] : 39)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നീ അവനെ (കുട്ടിയെ) പെട്ടിയിലാക്കിയിട്ട് നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്തുകൊള്ളും.[1] (ഹേ; മൂസാ,) എന്‍റെ പക്കല്‍ നിന്നുള്ള സ്നേഹം നിന്‍റെ മേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്‍റെ നോട്ടത്തിലായിക്കൊണ്ട് നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്‌.

[1] ഇസ്രായീല്‍ വംശത്തില്‍ പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെ മുഴുവന്‍ കൊന്നുകളയാന്‍ ഫിര്‍ഔന്‍ (ഫറോവ ചക്രവര്‍ത്തി) ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇസ്രായീല്യരുടെ വിമോചകനും, അല്ലാഹുവിന്‍റെ പ്രവാചകനുമായ മൂസാ നബി(عليه السلام) ശത്രുവിന്‍റെ കൊട്ടാരത്തില്‍ വെച്ചുതന്നെ വളര്‍ത്തിയെടുക്കപ്പെടണമെന്നായിരുന്നു അല്ലാഹുവിന്‍റെ വിധി. അതു നടപ്പിലാക്കാന്‍ വേണ്ടി അല്ലാഹു സ്വീകരിച്ച തന്ത്രമത്രെ മൂസാ നബി(عليه السلام) ജനിച്ച ഉടനെ ഒരു പെട്ടിയിലാക്കി നദിയിലെറിയാന്‍ മാതാവിന് നല്‍കിയ നിര്‍ദേശം.